Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോയ ഭാര്യയെയും മക്കളെയും പോലീസ് തടഞ്ഞു .... യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോകോളിലൂടെ....

17 APRIL 2020 08:57 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്‌നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.

കോഴിക്കോട് രാമനാട്ടുകരയാല്‍ നിന്നും കേരള പോലീസ് അനുവദിച്ച രേഖയുമായി തമിഴ്‌നാട്ടിലെ സേലത്തേക്ക് യാത്ര ചെയ്തവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്, തിരിച്ച തമിഴ്നാട് കള്ളക്കുറിശ്ശിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്ബ് ജോലിക്കായി രാമനാട്ടുകരയിലെത്തിയ ലക്ഷ്മി (65), മക്കളായ മഞ്ജുള (35), അല്ലിമുത്ത് (28), പാണ്ഡ്യരംഗന്‍ മരുമകന്‍ ശരവണന്‍ (43) എന്നിവരെയാണ് തടഞ്ഞത്. തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു , യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ വീഡിയോ കോളില്‍ കാണേണ്ടിവരികയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ മുതല്‍ രാത്രിവരെ വാളയാറില്‍ കഴിയേണ്ടിവന്ന ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു, ഒടുവില്‍ ഏറെ വൈകി രാത്രി സേലത്തേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങള്‍ വെളിപ്പെടുത്തി. തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു

അതേ സമയം പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുക്കളുടെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്ത് എത്തുന്നതിനോ ആണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക്, കുടുങ്ങിക്കിടക്കുന്ന അത്യാവശ്യക്കാരെ മാത്രം നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു .


ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കളക്ടര്‍ക്ക് ലഭ്യമാക്കണം. ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കളക്ടര്‍ക്ക് അപേക്ഷിക്കണം.

ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പോലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി കളക്ടറെ കളക്ടര്‍മാര്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.


എന്തായാലും കോഴിക്കോട് രാമനാട്ടുകരയില്‍നിന്ന് കേരളപൊലീസ് അനുവദിച്ച രേഖയുമായി സേലം കള്ളക്കുറിശ്ശി ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗ സംഘത്തെയാണ് മതിയായ രേഖയില്ലെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് തടഞ്ഞത്. വാളയാറില്‍ പത്ത് മണിക്കൂറാണ് ഇവര്‍ കുടുങ്ങി പോയത്. ഇവരുടെ തുടര്‍യാത്ര ഉറപ്പില്ലാതായതോടെ നാട്ടില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കയായിരുന്നു. ദുഃഖമടക്കാനാവാതെ വ്യാഴാഴ്ച രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുമണിവരെ അമ്മയും മക്കളും വാളയാറില്‍ കുടുങ്ങി.

തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു. ഫറോക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് സമ്മതപത്രം വാങ്ങി വ്യാഴാഴ്ച തമിഴ്നാട്ടിലേക്ക് തിരിച്ചു. രാവിലെ 11 മണിയോടെ വാളയാറിലെത്തി.

തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു. ഇതോടെയാണ് രാത്രി ഒന്‍പതുമണിവരെ സംഘം അതിര്‍ത്തിയില്‍ കുടുങ്ങിയത്. രാത്രി വൈകി സേലത്തേക്കുള്ള യാത്ര പുനരാരംഭിച്ചതായി കുടുംബാംഗങ്ങള്‍ ഫോണില്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (1 hour ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (1 hour ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (3 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (3 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (4 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (5 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (5 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (5 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (6 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (6 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (6 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (6 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (6 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (6 hours ago)

Malayali Vartha Recommends