Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോയ ഭാര്യയെയും മക്കളെയും പോലീസ് തടഞ്ഞു .... യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോകോളിലൂടെ....

17 APRIL 2020 08:57 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവരെയാണ് പോലീസ് തടഞ്ഞത്, കോഴിക്കോട് നിന്ന് സേലത്തേക്ക് മടങ്ങിയ ഭാര്യയെയും മക്കളെയുമാണ് തമിഴ്‌നാട് പോലീസ് തടഞ്ഞതും യാത്രാനുമതി നിഷേധിച്ചതും.

കോഴിക്കോട് രാമനാട്ടുകരയാല്‍ നിന്നും കേരള പോലീസ് അനുവദിച്ച രേഖയുമായി തമിഴ്‌നാട്ടിലെ സേലത്തേക്ക് യാത്ര ചെയ്തവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്, തിരിച്ച തമിഴ്നാട് കള്ളക്കുറിശ്ശിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്ബ് ജോലിക്കായി രാമനാട്ടുകരയിലെത്തിയ ലക്ഷ്മി (65), മക്കളായ മഞ്ജുള (35), അല്ലിമുത്ത് (28), പാണ്ഡ്യരംഗന്‍ മരുമകന്‍ ശരവണന്‍ (43) എന്നിവരെയാണ് തടഞ്ഞത്. തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു , യാത്രക്ക് അനുമതി ലഭിക്കാതായതോടെ അന്ത്യ സംസ്‌ക്കാര ചടങ്ങുകള്‍ വീഡിയോ കോളില്‍ കാണേണ്ടിവരികയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ മുതല്‍ രാത്രിവരെ വാളയാറില്‍ കഴിയേണ്ടിവന്ന ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു, ഒടുവില്‍ ഏറെ വൈകി രാത്രി സേലത്തേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങള്‍ വെളിപ്പെടുത്തി. തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു

അതേ സമയം പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭിണികള്‍ക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുക്കളുടെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്ത് എത്തുന്നതിനോ ആണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക്, കുടുങ്ങിക്കിടക്കുന്ന അത്യാവശ്യക്കാരെ മാത്രം നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു .


ഗര്‍ഭിണികള്‍ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങള്‍ക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയില്‍ വേണം. മൂന്നു പേരില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണിക്ക് ഒപ്പമുള്ള മൈനര്‍ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കളക്ടര്‍ക്ക് ലഭ്യമാക്കണം. ചികിത്സയ്ക്കായി എത്തുന്നവര്‍ വിവരങ്ങള്‍ കാണിച്ച് എത്തേണ്ട ജില്ലയിലെ കളക്ടര്‍ക്ക് അപേക്ഷിക്കണം.

ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവര്‍ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്മൂലവും യാത്രചെയ്യുന്നയാള്‍ കൈയില്‍ കരുതണം. അതിര്‍ത്തിയില്‍ പോലീസ് ഈ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി കളക്ടറെ കളക്ടര്‍മാര്‍ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.


എന്തായാലും കോഴിക്കോട് രാമനാട്ടുകരയില്‍നിന്ന് കേരളപൊലീസ് അനുവദിച്ച രേഖയുമായി സേലം കള്ളക്കുറിശ്ശി ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗ സംഘത്തെയാണ് മതിയായ രേഖയില്ലെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് തടഞ്ഞത്. വാളയാറില്‍ പത്ത് മണിക്കൂറാണ് ഇവര്‍ കുടുങ്ങി പോയത്. ഇവരുടെ തുടര്‍യാത്ര ഉറപ്പില്ലാതായതോടെ നാട്ടില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ ആരംഭിക്കയായിരുന്നു. ദുഃഖമടക്കാനാവാതെ വ്യാഴാഴ്ച രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുമണിവരെ അമ്മയും മക്കളും വാളയാറില്‍ കുടുങ്ങി.

തമിഴ്നാട്ടില്‍ക്കഴിയുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് പൊന്നുമുടി ബുധനാഴ്ച മരിച്ചിരുന്നു. ഫറോക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് സമ്മതപത്രം വാങ്ങി വ്യാഴാഴ്ച തമിഴ്നാട്ടിലേക്ക് തിരിച്ചു. രാവിലെ 11 മണിയോടെ വാളയാറിലെത്തി.

തമിഴ്നാട് പൊലീസിന് കേരള പൊലീസിന്റെ സമ്മതപത്രം കാണിച്ചെങ്കിലും കടത്തിവിട്ടില്ല. ഒരുപാടുതവണ കരഞ്ഞപേക്ഷിച്ചെങ്കിലും വിട്ടില്ലെന്ന് ശരവണന്‍ പറഞ്ഞു. ഇതോടെയാണ് രാത്രി ഒന്‍പതുമണിവരെ സംഘം അതിര്‍ത്തിയില്‍ കുടുങ്ങിയത്. രാത്രി വൈകി സേലത്തേക്കുള്ള യാത്ര പുനരാരംഭിച്ചതായി കുടുംബാംഗങ്ങള്‍ ഫോണില്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (8 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (8 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (9 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (9 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (9 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (10 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (10 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (10 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (10 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (11 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (11 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends