Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

കോവിഡിനിടെ ഭീതി പരാതി കശ്‍മീരിൽ താഴ്വരയിലൊരു മരം; വെട്ടിക്കളയാൻ ഉത്തരവിട്ട് കോടതി; വിചിത്രമായ വാദങ്ങൾ

22 APRIL 2020 10:26 AM IST
മലയാളി വാര്‍ത്ത

കോവിഡ് ഭീതി പരാതി മുന്നേറുമ്പോൾ കശ്‍മീരി താഴ്വരയിൽ ഭയത്തിന്റെ നിഴല് വിരിച്ചുകൊണ്ട് ഒരു മരം പടർന്നു പന്തലിച്ചു നില്കുന്നു. ഒരു തരം പൈൻ മരമാണ് അത് ; പോപ്ലർ മരങ്ങൾ എന്നു വിളിക്കപ്പെടുന്ന അവയ്ക്ക് മലയാളത്തിൽ വെള്ളിലമരം എന്നും പേരുണ്ട്. അപ്പൂപ്പൻ താടിയും പഞ്ഞിയും പോലുള്ള നാരുകള്‍ ചേർന്ന വിത്തുകളാണ് ഇവയുടെ പ്രത്യേകത. അവയുണ്ടായിക്കഴിഞ്ഞാൽ കാറ്റിൽ ചുറ്റിലും പടരുന്നതും സ്വാഭാവികം. കശ്മീരിൽ ഈ മരങ്ങൾ നിരവധിയാണ് . എന്നാൽ കൊറോണക്കാലത്ത് ഇവ കൂട്ടത്തോടെ വെട്ടിമാറ്റുകയാണ് കശ്മീർ നിവാസികൾ. കാരണം മറ്റൊന്നുമല്ല, ഭയന്നിട്ടാണ്. ഈ മരങ്ങളില്‍നിന്നുള്ള അപ്പൂപ്പൻതാടി പോലുള്ള ഭാഗങ്ങളും പഞ്ഞിയും പരാഗരേണുക്കളും മൂക്കിൽ കയറിയാൽ അലർജിയുണ്ടാക്കുമെന്നാണു പറയപ്പെടുന്നത്. ശ്വാസകോശ പ്രശ്നങ്ങളും ചിലർക്കുണ്ടാകുമെന്നും പറയപ്പെടുന്നു. എന്നാൽ വിദഗ്ധര്‍ ഇതെല്ലാം തള്ളിക്കളയുന്നുമുണ്ട്. എന്നിട്ടും എന്തിനാണു വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം .

കൊറോണ ഇതിനോടകം കശ്മീരിൽ മൂന്നൂറോളം പേരെ ബാധിച്ചുകഴിഞ്ഞു. നാലു മരണവും സംഭവിച്ചു. ഈ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനാണ് പോപ്ലര്‍ മരങ്ങൾ വെട്ടിമാറ്റുന്നതെന്ന് അധികൃതർ പറയുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച തോസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷൻ പക്ഷേ രസകരമായ ചില കാര്യങ്ങളാണു കണ്ടെത്തിയത്. കശ്മീരിലെ മൊത്തം വനപ്രദേശത്തിൽ മൂന്നിലൊന്നും പോപ്ലർ മരങ്ങളാണ്. ആയിരത്തോളം മരങ്ങളാണ്ഇതിനോടകം വെട്ടിവീഴ്ത്തിയത്. അതിനു കാരണമായത് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ഒരു നിർദേശമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാണിക്കുന്നു.
ഏപ്രിൽ ആദ്യവാരമായിരുന്നു സംഭവം. പോപ്ലർ മരങ്ങളിൽനിന്നുള്ള പരാഗരേണുക്കൾ ഏതെങ്കിലും വിധത്തിലുള്ള അലർജിയുണ്ടാക്കുന്നതായി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. കോവിഡ് ബാധ ഗുരുതരമാകാനും ശ്വാസകോശ പ്രശ്നങ്ങൾ കൂട്ടാനും പോപ്ലർ മരങ്ങളിലെ പരാഗരേണുക്കൾ കാരണമാകുമെന്ന പൊതുതാൽപര്യ ഹർജിയിന്മേലായിരുന്നു നിർദേശം. എന്തായാലും ആ നിർദേശം ചെറുതല്ലാത്ത ഭീതിയാണ് താഴ്‌വരയിൽ സൃഷ്ടിച്ചത്. പെൺ പോപ്ലർ മരങ്ങളാണ് പരാഗരേണുക്കൾ ഉൽപാദിപ്പിക്കുന്നതെന്നു കരുതി അവ കൂട്ടത്തോടെ വെട്ടിമാറ്റാൻ ആരംഭിച്ചു. എന്നാൽ അലർജിയുണ്ടാക്കുന്നതിൽ ഈ മരങ്ങളുടെ അപ്പൂപ്പൻതാടി/പഞ്ഞി പോലുള്ള ഭാഗങ്ങളോ പരാഗരേണുക്കളോ യാതൊരു പങ്കും വഹിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മാത്രവുമല്ല ആൺ മരങ്ങളാണ് പരാഗരേണുക്കൾ ഉൽപാദിപ്പിക്കുന്നതും.
വസന്തകാലത്ത് പൂവിടുന്ന മറ്റെല്ലാ മരങ്ങളും സൃഷ്ടിക്കുന്ന അലർജി പ്രശ്നങ്ങൾ മാത്രമേ പോപ്ലർ മരങ്ങളുമുണ്ടാക്കുന്നുള്ളൂവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ കൂട്ടത്തോടെ വെട്ടുന്നത് പരിസ്ഥിതിക്കു വൻ നാശമാണുണ്ടാക്കുകയെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിക്കു കത്തെഴുതുകയും ചെയ്തു. എന്നാൽ പുൽവാമ ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെ ഉത്തരവിട്ടിരിക്കുന്നത് ഒരാഴ്ചയ്ക്കകം പെൺ പോപ്ലർ മരങ്ങളെല്ലാം വെട്ടിമാറ്റണമെന്നാണ്. മരംവെട്ടിന് പൊലീസ് സുരക്ഷയും ഉറപ്പുവരുത്തി. നടപ്പാക്കിയില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കും.

അലർജി കാരണമുണ്ടാകുന്ന ചുമയും തുമ്മയും കൊറോണയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അത് അനാവശ്യ ഭീതിയിലേക്കു നയിക്കുമെന്നുമായിരുന്നു കോടതി നിരീക്ഷണം. ഗ്രാമവാസികളും ഇതോടെ സ്വകാര്യ ഭൂമിയില്‍വരെ കയറി മരം അറുത്തുമാറ്റുകയാണ്. വളരെ പെട്ടെന്നു വളരുന്നവയാണ് പോപ്ലർ മരങ്ങൾ. ജമ്മു കശ്മീരിൽ മാത്രം ഇവ 1–1.5 കോടി എണ്ണമുണ്ടാകും. 1980കളിൽ യുഎസിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്തതാണിവ. പ്ലൈവുഡും പെൻസിലും മരപ്പെട്ടികളുമെല്ലാം നിർമിക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. എന്നാലും ഇപ്പോഴും പലരും കരുതുന്നത് പോപ്ലർ മരം ശ്വാസകോശ അലർജിയുണ്ടാക്കുമെന്നാണ്. പലപ്പോഴും അവ പൂവിടുന്നതിനു മുൻപ് വെട്ടിമാറ്റുന്നതാണു പതിവ്.
അയൽവീട്ടിലെ പോപ്ലർ മരം തന്റെ കുടുംബത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു കാണിച്ച് 2014ൽ ജമ്മു കശ്മീർ കോടതിയിൽ ഒരാളുടെ ഹർജിയെത്തിയിരുന്നു. അങ്ങനെ ഈ മരം നടുന്നതും വിൽക്കുന്നതും വാങ്ങുന്നതും തൊട്ടടുത്ത വർഷം കോടതി നിരോധിച്ചു. അന്ന് ലക്ഷക്കണക്കിനു മരങ്ങളിലാണു മഴുകൊണ്ടത്. എന്നാല്‍ പരിസ്ഥിതി പ്രവർത്തകർ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് 2016ൽ ഇതിനെക്കുറിച്ചു പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. പ്രദേശത്തെ മറ്റു പൈൻമരങ്ങളും സിക്കമോർ എന്ന പേരുള്ള മരവുമെല്ലാം സൃഷ്ടിക്കുന്ന അലർജി പ്രശ്നങ്ങൾ പോലും പോപ്ലറുണ്ടാക്കുന്നില്ലെന്നും കണ്ടെത്തി. അതിനു പിന്നാലെ മരം നടീൽ വീണ്ടും ആരംഭിച്ചു. ചില പുൽച്ചെടികളും വൻതോതിൽ പരാഗരേണുക്കളെ വായുവിൽ പരത്തുന്നുണ്ട്. അവയും വെട്ടിമാറ്റി കശ്മീരിനെ മരുഭൂമിയാക്കാനാണോ നീക്കമെന്നാണു പരിസ്ഥിതിവാദികൾ ചോദിക്കുന്നത്. സംഭവത്തെപ്പറ്റി വിശദമായി പഠിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ ഇപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (3 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (3 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (3 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (3 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (4 hours ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (4 hours ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (5 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (5 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (6 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (7 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (7 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (7 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (7 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (7 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (7 hours ago)

Malayali Vartha Recommends