തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..

കേരള കുംഭമേളയെന്ന് അറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവം ഇനി മൂന്നുനാൾ കൂടി. ഫെബ്രുവരി മൂന്നിന് വിശേഷാൽ പൂജകളോടെയും അമൃതസ്‌നാനത്തോടെയും സമാപിക്കും. രാവിലെ യോഗീശ്വരപൂജ(പരശുരാമപൂജ)യാണ് സമാപനദിവസത്തെ പ്രധാനചടങ്ങ്. പൂജകൾ കഴിഞ്ഞാൽ സന്ന്യാസിമാരും ഭക്തരുമെല്ലാം ചേർന്ന് അമൃതസ്‌നാനം നടത്തും. തുടർന്ന് സന്ന്യാസിമാരുടെ 'ഭണ്ഡാര' നടക്കും. വരുന്ന ആളുകളെല്ലാം സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ചടങ്ങാണിത്.
എല്ലാവർക്കും അന്നപ്രസാദവുമുണ്ടാകും. വൈകീട്ട് നിളാ ആരതിയോടെ ഇത്തവണത്തെ മഹാമാഘമഹോത്സവത്തിനു സമാപനമാകും.ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ശ്രീമഹാദേവ ക്ഷേത്രത്തിൽ സാധു മഹാസംഗമം സംഘടിപ്പിക്കുന്നു. ഈ മഹത്തായ ആത്മീയ സംഗമത്തിന്റെ ഭാഗമായി സ്വീകരണവും ഹിന്ദു മഹാസമ്മേളനവും നടക്കും.ഫെബ്രുവരി രണ്ട് തിങ്കളാഴ്ചയാണ് വടക്കന്തറ ക്ഷേത്രത്തില്‍ ഈ പരിപാടി നടക്കുക.
വൈകീട്ട് അഞ്ച് മണിക്കാണ് സ്വീകരണം. ഈ സന്യാസിമാര്‍ പിന്നീട് തിരുനാവായില്‍ നടക്കുന്ന മാഘമഹോത്സവത്തിലും പങ്കെടുക്കും.ഹിമാലയത്തില്‍ നിന്നുള്ള സന്യാസിമാര്‍ മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുമോ എന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു.അതിന് ഉത്തരമാണ് ഇപ്പോള്‍ സംഘാടകര്‍ ഈ അറിയിപ്പിലൂടെ നല്‍കിയിരിക്കുന്നത്.സനാതന ധർമ്മത്തിന്റെ ആത്മീയ ഊർജ്ജം അനുഭവിക്കുകയും, സന്യാസിമാരുടെ അനുഗ്രഹം നേടുകയും ചെയ്യുന്നതിനായി എല്ലാ ഭക്തജനങ്ങളും ഹിന്ദുസമൂഹവും ഈ മഹാസമ്മേളനത്തിൽ പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha






















