Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സഹാറാ മരുഭൂമിയിൽ കുടുങ്ങി 150 ഇന്ത്യക്കാർ... 50 പേർ മലയാളികൾ ..അൾജീറിയയിൽ സഹാറ മരുഭൂമിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ ഗ്യാസ് കമ്പനി കോർപ്പറേഷന്റെ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്ന 150 അംഗസംഘമാണ്‌ കേന്ദ്രനുമതിക്കായി കാത്തു കഴിയുന്നത്‌

11 MAY 2020 05:16 PM IST
മലയാളി വാര്‍ത്ത

കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്താനാകാതെ വിഷമിക്കുന്നവർ ഏറെയാണ് . ഇപ്പോൾ സഹാറ മരുഭൂമിയിൽ അകപ്പെട്ടുപോയ 150 അംഗ സംഘമാണ് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
അൾജീറിയയിൽ സഹാറ മരുഭൂമിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ ഗ്യാസ് കമ്പനി കോർപ്പറേഷന്റെ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്നവരാണ് കോവിഡ് കാരണം നാട്ടിലെത്താൻ കഴിയാതെ ദുരിതം അനുഭവിക്കുന്നത്

നാട്ടിലേക്കു വരാനുള്ള അവസരവും കാത്ത് കഴിയുകയാണ് 50 മലയാളികൾ ഉൾപ്പെടുന്ന 150 അംഗ ഇന്ത്യൻ സംഘം. ജോലി ചെയ്യുന്ന സ്ഥാപനം വിമാനം ചാർട്ടർ ചെയ്തെങ്കിലും ഇന്ത്യയിൽ ഇറങ്ങാൻ അനുമതി ലഭിച്ചിട്ടില്ലെന്നതാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. . നാട്ടിൽവന്നാൽ ക്വാറന്റീനിൽ പോകാനുള്ള ഹോട്ടൽ റൂമുകൾ വരെ ബുക്കു ചെയ്തവരാണ് സംഘത്തിലുള്ളത്

ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റെല്ലാ രാജ്യക്കാരും ഇതിനകം വിമാനം ചാർട്ടർ ചെയ്ത് സ്വന്തം നാടുകളിലേക്ക് പോയിക്കഴിഞ്ഞു.. പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത് . അവരെയെല്ലാം അതാത് രാജ്യങ്ങളിലേക്ക് കൊണ്ടു പോയെങ്കിലും ഇന്ത്യയിൽനിന്നു മാത്രം അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് സംഘത്തിലുള്ള നിലമ്പൂർ കാട്ടിച്ചിറ സ്വദേശി ബിജി അബ്രഹാം പറയുന്നു

കഴിഞ്ഞ ഏപ്രിൽ പത്തു മുതൽ അൾജീറിയയിൽ ലോക്ഡൗൺ തുടങ്ങിയിരുന്നു. ഇതോടെ നാട്ടിൽ പോകാനുള്ള എല്ലാ രേഖകളും തയാറാക്കി. വിമാനവും ചാർട്ടർ ചെയ്തു. പക്ഷേ ഇന്ത്യയിൽ വിമാനം ഇറങ്ങാനുള്ള അനുമതി മാത്രം ലഭിച്ചില്ല. അതിനുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ഒരു മാസത്തിലേറെ പിന്നിട്ടിരിക്കുന്നു. ഈ ആവശ്യം കാണിച്ച് വ്യോമയാന ഡയറക്ടര്‍ ജനറലിന് (ഡിജിസിഎ) അപേക്ഷ നൽകിയെങ്കിലും ഇതുവരെ മറപടിയൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തുകളയച്ചു. മലയാളി വിദേശകാര്യ കേന്ദ്രമന്ത്രി എന്ന നിലയിൽ വി. മുരളീധരനുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

ഇതേ ആവശ്യവുമായി അൾജീറിയയിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എംബസിയും ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും ലഭിക്കുന്നില്ലെന്നാണ് ബിജി ഏബ്രഹാം പറയുന്നത്. ജോലി ചെയ്യുന്ന റിഫൈനറിയിൽ നിന്ന് 80 കിലോമീറ്റർ അകലയാണ് സിറ്റി. അവിടെനിന്നു വേണം ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ എത്തിക്കാൻ. അത്രതന്നെ ദൂരെയാണ് ആശുപത്രി പോലുമുള്ളത്. ഇതെല്ലാം ഇവിടെ ജീവനു ഭീഷണിയാകുന്നുണ്ട്.

വീസ കാലാവധി കഴിഞ്ഞവരാണ് പലരും. കോവിഡ് 19 രോഗ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. എല്ലാവരും സിംഗിൾ റൂമുകളിൽ താമസിക്കുന്നതിനാൽ കാര്യമായി ഇടപഴകുന്നതുമില്ല. നഗരവുമായി ബന്ധമില്ലാത്തതിനാൽ ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്ക് രോഗസംക്രമണം ഉണ്ടാകാനുള്ള സാധ്യതയുമില്ല.

സ്വന്തം ചെലവിൽ നാട്ടിൽ വന്ന് ക്വാറന്റീനിൽ പോകാൻ തയാറാണെന്ന് അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലാത്തതിന്റെ വിഷമത്തിലാണ് എല്ലാവരും. കമ്പനിക്ക് ഇവരെ താമസിപ്പിക്കുന്നതിന്റെയും മറ്റും അധിക ചെലവ് വേറെയും. ഇതിനിടയിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു . തിരിച്ചു നാട്ടിലെത്താൻ വേണ്ട നടപടികൾക്ക് കേന്ദ്രം അനുകൂല നിലപാട് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends