Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ഇന്ത്യാക്കാരനോടാണോടാ കളി; മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടി; ഇന്ത്യന്‍ ലെഫ്റ്റനന്റ് ചൈനീസ് മേജറിന്റെ മൂക്കിടിച്ച് പരത്തി

12 MAY 2020 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത

പശ്ചിമേഷ്യൻ സംഘർഷം... എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർഎൽ.പി.ജി.യിൽ 7,300 പേർ പി.എൻ.ജി.യിലേക്ക് മാറി

അതിര്‍ത്തിയില്‍ ഇങ്ങനെ ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറിവന്ന്, നമ്മുടെ സൈനിക പട്രോള്‍ സംഘങ്ങളോട് മനഃപൂര്‍വം ഇടഞ്ഞ്, അതില്‍ തന്നെ ഓഫീസര്‍മാരെ തിരഞ്ഞുപിടിച്ച് വ്യക്തിപരമായി അധിക്ഷേപം ചൊരിഞ്ഞ്, അവരെ പ്രകോപിപ്പിക്കുക എന്നത് ചൈന കുറേക്കാലമായി ചെയ്തുപോരുന്ന ഒരു തന്ത്രമാണ്. അതിനോട് എന്തായാലും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ ഇന്നോളം ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. ആദ്യമായിട്ടാണ്, ഒട്ടും വിചാരിച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അങ്ങനെ ഒന്നുണ്ടാകാന്‍ പാടില്ല എന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തിയിലെ നയം. പ്രസ്തുത നയത്തിന്റെ ഭാഗമാണ് ഓഫീസറുടെ പേരുപോലും പുറത്തുവിടാത്തതിന് പിന്നില്‍.

ഇന്ത്യക്കാരെ സംബന്ധിച്ച് ഏതായാലും ആവേശമായി മാറിയിരിക്കുകയാണ് ഈ യുവ ഓഫീസര്‍. ഇന്ത്യന്‍ ചൈനീസ് പട്രോള്‍ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞയാഴ്ച സിക്കിമിലെ ഇന്‍ഡോ-സിനോ അതിര്‍ത്തിഗ്രാമമായ മുഗുതാങ്ങില്‍ നടന്ന ഉരസലിനിടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജര്‍ക്ക് കണക്കിന് കൊടുത്തു ഇന്ത്യയിലെ ചുണക്കുട്ടി. ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യന്‍ ടെറിട്ടറി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറില്‍ അവസാനത്തെ ഓര്‍മ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്.

സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യന്‍ മണ്ണിലൂടെ അതിര്‍ത്തി കാക്കാന്‍ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക. അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു. 'തെറിക്കുത്തരം മുറിപ്പത്തല്‍' എന്ന മാതൃകയില്‍ ആ പറഞ്ഞതിനുള്ള മറുപടി തല്‍ക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നില്‍പ്പിന് ചൈനീസ് കമ്മിസ്സാര്‍ മറിഞ്ഞുവീണു. സൈനിക യൂണിഫോമില്‍ നിന്ന് അയാളുടെ നെയിം പ്‌ളേറ്റ് പറിഞ്ഞിളകിവന്നു.

അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാന്‍ സൈനികര്‍ വന്നു. സംഗതി കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങാതെ, കാര്യം കൂടുതല്‍ വഷളാകാതെ അവര്‍ ശ്രദ്ധിച്ചു. ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോള്‍ തുടര്‍ന്നു. ലെഫ്റ്റനന്റ് ചെയ്ത കാര്യത്തില്‍ ഉള്ളില്‍ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസര്‍മാര്‍ക്കും തോന്നിയെങ്കിലും, തല്‍ക്കാലത്തേക്ക് ആ യുവ 'തീപ്പൊരി' ഓഫീസറെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിച്ച് പ്രശ്‌നത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ സേന. കാരണം, തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത്. ഇനി അതിന്റെ പേരില്‍ ഇന്ത്യന്‍ സൈന്യം ആഘോഷിക്കുക കൂടി ചെയ്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിര്‍ത്തിയില്‍ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്.

ചെറുപ്പം തൊട്ടേ സൈനിക പശ്ചാത്തലത്തിലാണ് ആ യുവ ലെഫ്റ്റനന്റ് വളര്‍ന്നുവന്നത്. ആദ്യം റോയല്‍ എയര്‍ ഫോഴ്‌സിലും, പിന്നീട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന ഒരു 'ഡെക്കറേറ്റഡ്' ഓഫീസര്‍ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍. അച്ഛനാകട്ടെ ഇന്ത്യന്‍ ആര്‍മിയിലെ ആസാം റെജിമെന്റില്‍ നിന്ന് കേണല്‍ റാങ്കില്‍ വിരമിച്ച മറ്റൊരു ഓഫീസറും. അന്ന് ജനറല്‍ ജെ സുന്ദര്‍ജിയുടെ ഓപ്പറേഷന്‍ ഫാല്‍ക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹില്‍ടോപ് കീഴടക്കിയിരുന്നു. ആ ഹില്‍ ടോപ്പ് ഇന്ന് കേണലിന്റെ പേര്‍ക്കാണ് അറിയപ്പെടുന്നത്.കേണലിന്റെ മകളും സൈന്യത്തില്‍ ഒരു ലീഗല്‍ ഓഫീസര്‍ ആയിത്തന്നെയാണ് ജോലി ചെയ്യുന്നത്. അടുത്തിടെ മകള്‍ സ്വന്തം അച്ഛന്റെ പേരിലുള്ള ഹില്‍ടോപ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ലോക്കല്‍ കമാന്‍ഡിങ് ഓഫീസര്‍ അപ്പോള്‍ തന്നെ താന്‍ സംരക്ഷിക്കുന്ന ഹില്‍ടോപ്പിന്റെ പേരിന്റെ ഉടമസ്ഥനെ ഫോണില്‍ വിളിച്ച് അഭിമാനപൂര്‍വം സംസാരിക്കയുമുണ്ടായി.

എന്തായാലും ഇനിയും ആ 'ഇടി'യെപ്പറ്റി അധികം വിശദാംശങ്ങള്‍ പുറത്തുവിട്ട് മകന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നാണ് കേണലിന്റെ അഭിപ്രായം. തല്‍ക്കാലത്തേക്ക് ആ സംഘര്‍ഷബാധിത പ്രദേശത്തുനിന്ന് പ്രസ്തുത ഓഫീസറെ മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പട്രോളിംഗിനിടെ ഇനിയും അതേ ചൈനീസ് മേജറും നമ്മുടെ ലെഫ്റ്റനന്റും തമ്മില്‍ കണ്ടുമുട്ടിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. അതുകൊണ്ട്, തത്ക്കാലം ഇന്ത്യന്‍ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിന്‍വലിക്കാനും, മറ്റൊരു ഫോര്‍വേര്‍ഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായത്.

പുറമേക്ക് താക്കീതും, അണ്‍ഒഫീഷ്യല്‍ ആയി അഭിനന്ദനങ്ങളും മറ്റും ഏറ്റുവാങ്ങുന്ന നമ്മുടെ ലെഫ്റ്റനന്റിന് ആകെയുള്ള സങ്കടം തന്റെ ഇഷ്ടവിഹാരകേന്ദ്രമായ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈയൊരു സംഭവത്തിന് ശേഷം നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വരുന്നു എന്നതാണ്. എന്നാലും, ഇങ്ങോട്ട് അകാരണമായി കോര്‍ക്കാന്‍ വന്ന കമ്മിസ്സാറിന്റെ മൂക്കിടിച്ചു പരത്തി, ചൈനീസ് പട്ടാളത്തെ ഒരു പാഠം പഠിപ്പിച്ചതിന്റെ പേരില്‍ സ്വന്തം യൂണിറ്റിലെ ജവാന്മാര്‍ക്ക് തന്നോടുള്ള ഇഷ്ടവും ബഹുമാനവും ഇരട്ടിച്ചു എന്നതിന്റെ അതിരറ്റ സന്തോഷവും ലെഫ്റ്റനന്റിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (13 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (20 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (27 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (34 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (48 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (3 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

Malayali Vartha Recommends