Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

ഇന്ത്യാക്കാരനോടാണോടാ കളി; മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടി; ഇന്ത്യന്‍ ലെഫ്റ്റനന്റ് ചൈനീസ് മേജറിന്റെ മൂക്കിടിച്ച് പരത്തി

12 MAY 2020 02:58 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..

അതിര്‍ത്തിയില്‍ ഇങ്ങനെ ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കയറിവന്ന്, നമ്മുടെ സൈനിക പട്രോള്‍ സംഘങ്ങളോട് മനഃപൂര്‍വം ഇടഞ്ഞ്, അതില്‍ തന്നെ ഓഫീസര്‍മാരെ തിരഞ്ഞുപിടിച്ച് വ്യക്തിപരമായി അധിക്ഷേപം ചൊരിഞ്ഞ്, അവരെ പ്രകോപിപ്പിക്കുക എന്നത് ചൈന കുറേക്കാലമായി ചെയ്തുപോരുന്ന ഒരു തന്ത്രമാണ്. അതിനോട് എന്തായാലും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ ഇന്നോളം ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. ആദ്യമായിട്ടാണ്, ഒട്ടും വിചാരിച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അങ്ങനെ ഒന്നുണ്ടാകാന്‍ പാടില്ല എന്നതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തിയിലെ നയം. പ്രസ്തുത നയത്തിന്റെ ഭാഗമാണ് ഓഫീസറുടെ പേരുപോലും പുറത്തുവിടാത്തതിന് പിന്നില്‍.

ഇന്ത്യക്കാരെ സംബന്ധിച്ച് ഏതായാലും ആവേശമായി മാറിയിരിക്കുകയാണ് ഈ യുവ ഓഫീസര്‍. ഇന്ത്യന്‍ ചൈനീസ് പട്രോള്‍ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞയാഴ്ച സിക്കിമിലെ ഇന്‍ഡോ-സിനോ അതിര്‍ത്തിഗ്രാമമായ മുഗുതാങ്ങില്‍ നടന്ന ഉരസലിനിടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജര്‍ക്ക് കണക്കിന് കൊടുത്തു ഇന്ത്യയിലെ ചുണക്കുട്ടി. ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യന്‍ ടെറിട്ടറി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറില്‍ അവസാനത്തെ ഓര്‍മ്മ. അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ്.

സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യന്‍ മണ്ണിലൂടെ അതിര്‍ത്തി കാക്കാന്‍ പട്രോളിംഗ് നടത്തുന്നതിനിടെ, നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക. അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു. 'തെറിക്കുത്തരം മുറിപ്പത്തല്‍' എന്ന മാതൃകയില്‍ ആ പറഞ്ഞതിനുള്ള മറുപടി തല്‍ക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു. മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നില്‍പ്പിന് ചൈനീസ് കമ്മിസ്സാര്‍ മറിഞ്ഞുവീണു. സൈനിക യൂണിഫോമില്‍ നിന്ന് അയാളുടെ നെയിം പ്‌ളേറ്റ് പറിഞ്ഞിളകിവന്നു.

അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാന്‍ സൈനികര്‍ വന്നു. സംഗതി കൂടുതല്‍ അക്രമത്തിലേക്ക് നീങ്ങാതെ, കാര്യം കൂടുതല്‍ വഷളാകാതെ അവര്‍ ശ്രദ്ധിച്ചു. ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോള്‍ തുടര്‍ന്നു. ലെഫ്റ്റനന്റ് ചെയ്ത കാര്യത്തില്‍ ഉള്ളില്‍ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയര്‍ ഓഫീസര്‍മാര്‍ക്കും തോന്നിയെങ്കിലും, തല്‍ക്കാലത്തേക്ക് ആ യുവ 'തീപ്പൊരി' ഓഫീസറെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിച്ച് പ്രശ്‌നത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ സേന. കാരണം, തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത്. ഇനി അതിന്റെ പേരില്‍ ഇന്ത്യന്‍ സൈന്യം ആഘോഷിക്കുക കൂടി ചെയ്താല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിര്‍ത്തിയില്‍ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത്.

ചെറുപ്പം തൊട്ടേ സൈനിക പശ്ചാത്തലത്തിലാണ് ആ യുവ ലെഫ്റ്റനന്റ് വളര്‍ന്നുവന്നത്. ആദ്യം റോയല്‍ എയര്‍ ഫോഴ്‌സിലും, പിന്നീട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന ഒരു 'ഡെക്കറേറ്റഡ്' ഓഫീസര്‍ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍. അച്ഛനാകട്ടെ ഇന്ത്യന്‍ ആര്‍മിയിലെ ആസാം റെജിമെന്റില്‍ നിന്ന് കേണല്‍ റാങ്കില്‍ വിരമിച്ച മറ്റൊരു ഓഫീസറും. അന്ന് ജനറല്‍ ജെ സുന്ദര്‍ജിയുടെ ഓപ്പറേഷന്‍ ഫാല്‍ക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹില്‍ടോപ് കീഴടക്കിയിരുന്നു. ആ ഹില്‍ ടോപ്പ് ഇന്ന് കേണലിന്റെ പേര്‍ക്കാണ് അറിയപ്പെടുന്നത്.കേണലിന്റെ മകളും സൈന്യത്തില്‍ ഒരു ലീഗല്‍ ഓഫീസര്‍ ആയിത്തന്നെയാണ് ജോലി ചെയ്യുന്നത്. അടുത്തിടെ മകള്‍ സ്വന്തം അച്ഛന്റെ പേരിലുള്ള ഹില്‍ടോപ്പ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ലോക്കല്‍ കമാന്‍ഡിങ് ഓഫീസര്‍ അപ്പോള്‍ തന്നെ താന്‍ സംരക്ഷിക്കുന്ന ഹില്‍ടോപ്പിന്റെ പേരിന്റെ ഉടമസ്ഥനെ ഫോണില്‍ വിളിച്ച് അഭിമാനപൂര്‍വം സംസാരിക്കയുമുണ്ടായി.

എന്തായാലും ഇനിയും ആ 'ഇടി'യെപ്പറ്റി അധികം വിശദാംശങ്ങള്‍ പുറത്തുവിട്ട് മകന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നാണ് കേണലിന്റെ അഭിപ്രായം. തല്‍ക്കാലത്തേക്ക് ആ സംഘര്‍ഷബാധിത പ്രദേശത്തുനിന്ന് പ്രസ്തുത ഓഫീസറെ മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പട്രോളിംഗിനിടെ ഇനിയും അതേ ചൈനീസ് മേജറും നമ്മുടെ ലെഫ്റ്റനന്റും തമ്മില്‍ കണ്ടുമുട്ടിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ പിടിച്ചേടത്ത് നിന്നെന്നു വരില്ല. അതുകൊണ്ട്, തത്ക്കാലം ഇന്ത്യന്‍ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിന്‍വലിക്കാനും, മറ്റൊരു ഫോര്‍വേര്‍ഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായത്.

പുറമേക്ക് താക്കീതും, അണ്‍ഒഫീഷ്യല്‍ ആയി അഭിനന്ദനങ്ങളും മറ്റും ഏറ്റുവാങ്ങുന്ന നമ്മുടെ ലെഫ്റ്റനന്റിന് ആകെയുള്ള സങ്കടം തന്റെ ഇഷ്ടവിഹാരകേന്ദ്രമായ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈയൊരു സംഭവത്തിന് ശേഷം നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വരുന്നു എന്നതാണ്. എന്നാലും, ഇങ്ങോട്ട് അകാരണമായി കോര്‍ക്കാന്‍ വന്ന കമ്മിസ്സാറിന്റെ മൂക്കിടിച്ചു പരത്തി, ചൈനീസ് പട്ടാളത്തെ ഒരു പാഠം പഠിപ്പിച്ചതിന്റെ പേരില്‍ സ്വന്തം യൂണിറ്റിലെ ജവാന്മാര്‍ക്ക് തന്നോടുള്ള ഇഷ്ടവും ബഹുമാനവും ഇരട്ടിച്ചു എന്നതിന്റെ അതിരറ്റ സന്തോഷവും ലെഫ്റ്റനന്റിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (9 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (11 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends