ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നു; ഏറ്റവുമധികം തൊഴില്‍ നഷ്ടമായത് ചെറുകിട കച്ചവടക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും

ലോക് ടൗണിന്റെ ഫലമായി ഇന്ത്യയിൽ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. മേയ് 3ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 27.1% ആണെന്നാണ് റിപ്പോർട്ടുകൾ ചൂടിക്കാണിക്കുന്നത്. . ഏറ്റവുമധികം തൊഴില്‍ നഷ്ടമായത് ചെറുകിട കച്ചവടക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കുമാണ്. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ നിരീക്ഷണ കേന്ദ്രം (CMIE) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്ര സ്ഥിതിവിവരകണക്ക് കാര്യാലയം നല്‍കുന്ന വിവരമനുസരിച്ച് ഫാക്ടറി വരുമാനം ഇക്കാലയളവില്‍ 16.7% മാത്രമാണ്. രാജ്യമാകെ നീണ്ട ലോക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചു എന്നുറപ്പ്. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണിലൂടെ കടകള്‍, ഫാക്ടറികള്‍, ടൂറിസം,ഭക്ഷണം, പൊതുഗതാഗതം എന്നീ മേഖലകള്‍ നാമാവശേഷമാക്കി. ഇവിടങ്ങളില്‍ ജോലി നോക്കിയിരുന്ന കുടിയേറ്റ തൊഴിലാളികള്‍ തിരികെ പോകാന്‍ ആരംഭിച്ചത് രാജ്യത്ത് പ്രതിസന്ധി വർദ്ധിപ്പിച്ചു.
നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള നിരക്ക് 20.06 മാത്രമാണ്. വൈദ്യുതി ഉല്‍പാദനം 6.8% കുറഞ്ഞു. ഖനന മേഖല പ്രവര്‍ത്തനം ഇല്ലാതെയായി. മേയ് 12ന് പുറത്തിറക്കിയ കണക്ക് പറയുന്നു. ഏപ്രില്‍ അവസാനം തൊഴിലില്ലായ്മ നിരക്ക് 21.1 ശതമാനമായിരുന്നു. 2018 ജൂണ്‍ വരെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 മാത്രമായിരുന്നു. എന്നാല്‍ സാമ്ബത്തികരംഗത്ത് അസ്ഥിരത ഉണ്ടാകുമ്ബോള്‍ സുരക്ഷിതത്വമില്ലാത്ത ജോലികളാണ് ആദ്യം ഇല്ലാതാകുക. ഭക്ഷണം, ഔഷധനിര്‍മ്മാണ രംഗം എന്നിവ മാത്രമേ ഈ സമയത്ത് പിടിച്ചുനിന്നുള്ളൂ എന്നും CMIE റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha
























