രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന; മരണങ്ങളിൽ ഇന്ത്യ ചൈനയെ മറികടന്നു ..ഒരു ദിവസം ഏഴായിരത്തിലേറെ കേസുകൾ
ഇന്ത്യയിൽ കോവിഡ് മരണനിരക്ക് ചൈനയേക്കാൾ കൂടുതൽ ...ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വൻ വർധയാണ് ഉള്ളത്. 24 മണിക്കൂറിനിടെ 7,466 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതിനിടയിൽ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ തന്നെ രാജ്യത്ത് 175 പേർ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണു റിപ്പോർട്ട് . ഇതോടെ ആകെ മരണം 4706 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം കൊവിഡിന്‍റെ ഉറവിടമായ ചൈനയിൽ ഇതുവരെ രോഗം ബാധിച്ച് 4,634 പേരാണ് മരിച്ചത് എന്നാണു റിപ്പോർട്ടുകൾ .ഇന്ത്യയിൽ 1,65,799 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചൈനയിലിത് 82,995 മാത്രമാണ്.
ഇന്ത്യയിൽ മഹാരാഷ്ട്രയാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം, ഇവിടെ 1982 പേർക്കാണ് ജീവൻ നഷ്ടമായത്. ഗുജറാത്തിൽ 960 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
1,65,799 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നും 89,987 പേർ ചികിത്സയിലുണ്ടെന്നുമാണ് കണക്കുകൾ . 71,105 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ലോകരാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 59 ലക്ഷം കൊവിഡ് ബാധിരാണ് ലോകത്തുള്ളത്. ഇതില്‍ 2,579,678 പേര്‍ക്കും രോഗം മാറിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 3,62,024 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. 17 ലക്ഷം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha