പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കാരുമായും ഇടപഴകാന്‍ ഇന്ത്യ തയ്യാറാണ്; വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് നേപ്പാള്‍ . വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ചകളാണ് നേപ്പാൾ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നേപ്പാളിന്റെ ആവശ്യത്തില്‍ ഇന്ത്യ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല . ചര്‍ച്ചകള്‍ നടത്തുന്നതിന് മുമ്പ് വിശ്വാസവും ആത്മവിശ്വാസവും ഉണ്ടാകാനുള്ള അന്തരീക്ഷം വേണമെന്നായിരുന്നു ഇന്ത്യ നൽകിയ പ്രതികരണം . പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കാരുമായും ഇടപഴകാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി . ഇരുരാജ്യങ്ങളും തമ്മില്‍ സമ്പര്‍ക്കത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നേപ്പാളിന്റെ കാര്യങ്ങള്‍ നോക്കുന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറി പീയൂഷ് ശ്രീവാസ്തവ പലതവണയായി നേപ്പാള്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു
നേപ്പാള്‍ അംബാസിഡര്‍ ഇന്ത്യന്‍ അധികൃതരെ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്ന നേപ്പാള്‍ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടിനായിരുന്നു അനുരാഗ് ശ്രീവാസ്തവ മറുപടി നൽകിയത് . കാലാപാനി ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ മാപ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ അതിന് സാധുത നല്‍കാനുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുമായി നേപ്പാള്‍ ചര്‍ച്ചയ്ക്ക് ശ്രമം നടത്തുവാൻ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നത് . എന്നാൽ പുതിയ മാപ്പിനെ എതിര്‍ത്ത് നേപ്പാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി നേപ്പാള്‍ മുന്നോട്ടുവന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു. ചൈന ഇന്ത്യ തർ ക്കത്തിൽ ഇടപെടാൻ വരുന്നവർക്ക് തക്കതായ മറുപടിയാണ് ഇന്ത്യ നൽകുന്നത് എന്ന കാര്യം ശ്രദ്ധേയം.
https://www.facebook.com/Malayalivartha