Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വികാസ് ദുബെയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്... തലയറുത്തു, വിരലുകള്‍ മുറിച്ചു മാറ്റി; പോലീസുകാരെ കൊന്നത് അതിക്രൂരമായി

06 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

വികാസ് ദുബെ എന്ന ക്രിമിനലിനെ പിടികൂടാന്‍ വേണ്ടി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫീസറും, മൂന്നു സബ് ഇന്‍സ്‌പെക്ടറും, നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം ആണ് സംഭവം നടന്നത്. വികാസ് ദുബെ താമസിക്കുന്ന ഉത്തര്‍പ്രദേശിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.അറസ്റ്റ് ചെയ്യാന്‍ ആയി പോലീസ് എത്തിയപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് പോലീസുകാരെ സംഘം വെടിവെച്ചത്. ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പോലീസുകാരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീടിന്റെ മുകളില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം പെട്ടന്ന് തടുക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പോലീസിനെ വെടിവെച്ച ആക്രമണകാരികള്‍ പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് കടന്നു കളഞ്ഞത്.

കൊല്ലപ്പെട്ട പോലീസുകാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് സിങ്, ശിവരാജ്പുര്‍ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചില്‍ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സ്റ്റബിള്‍ ആയ ജിത്രേന്ദ്ര പാലിനെ വെടിവെച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകള്‍ കാണുന്നു.ചോര വാര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവന്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതിര്‍ത്തി ഗ്രാമത്തിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. വികാസ് ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. അതിര്‍ത്തികളില്‍ ദുബെയുടെ ഫോട്ടോ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദുബെയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും സംസ്ഥാനത്തിന്റെ പുറത്ത് പോകാന്‍ സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അത്‌കൊണ്ട് തന്നെ രാജ്യമൊട്ടാകെ ഇയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് വികാസിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (6 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (6 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (6 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (6 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (6 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (6 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (6 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (8 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (8 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (8 hours ago)

Malayali Vartha Recommends