Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വികാസ് ദുബെയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്... തലയറുത്തു, വിരലുകള്‍ മുറിച്ചു മാറ്റി; പോലീസുകാരെ കൊന്നത് അതിക്രൂരമായി

06 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

വികാസ് ദുബെ എന്ന ക്രിമിനലിനെ പിടികൂടാന്‍ വേണ്ടി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫീസറും, മൂന്നു സബ് ഇന്‍സ്‌പെക്ടറും, നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം ആണ് സംഭവം നടന്നത്. വികാസ് ദുബെ താമസിക്കുന്ന ഉത്തര്‍പ്രദേശിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.അറസ്റ്റ് ചെയ്യാന്‍ ആയി പോലീസ് എത്തിയപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് പോലീസുകാരെ സംഘം വെടിവെച്ചത്. ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പോലീസുകാരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീടിന്റെ മുകളില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം പെട്ടന്ന് തടുക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പോലീസിനെ വെടിവെച്ച ആക്രമണകാരികള്‍ പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് കടന്നു കളഞ്ഞത്.

കൊല്ലപ്പെട്ട പോലീസുകാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് സിങ്, ശിവരാജ്പുര്‍ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചില്‍ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സ്റ്റബിള്‍ ആയ ജിത്രേന്ദ്ര പാലിനെ വെടിവെച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകള്‍ കാണുന്നു.ചോര വാര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവന്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതിര്‍ത്തി ഗ്രാമത്തിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. വികാസ് ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. അതിര്‍ത്തികളില്‍ ദുബെയുടെ ഫോട്ടോ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദുബെയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും സംസ്ഥാനത്തിന്റെ പുറത്ത് പോകാന്‍ സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അത്‌കൊണ്ട് തന്നെ രാജ്യമൊട്ടാകെ ഇയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് വികാസിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends