Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വികാസ് ദുബെയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്... തലയറുത്തു, വിരലുകള്‍ മുറിച്ചു മാറ്റി; പോലീസുകാരെ കൊന്നത് അതിക്രൂരമായി

06 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

വികാസ് ദുബെ എന്ന ക്രിമിനലിനെ പിടികൂടാന്‍ വേണ്ടി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫീസറും, മൂന്നു സബ് ഇന്‍സ്‌പെക്ടറും, നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം ആണ് സംഭവം നടന്നത്. വികാസ് ദുബെ താമസിക്കുന്ന ഉത്തര്‍പ്രദേശിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.അറസ്റ്റ് ചെയ്യാന്‍ ആയി പോലീസ് എത്തിയപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് പോലീസുകാരെ സംഘം വെടിവെച്ചത്. ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പോലീസുകാരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീടിന്റെ മുകളില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം പെട്ടന്ന് തടുക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പോലീസിനെ വെടിവെച്ച ആക്രമണകാരികള്‍ പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് കടന്നു കളഞ്ഞത്.

കൊല്ലപ്പെട്ട പോലീസുകാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് സിങ്, ശിവരാജ്പുര്‍ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചില്‍ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സ്റ്റബിള്‍ ആയ ജിത്രേന്ദ്ര പാലിനെ വെടിവെച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകള്‍ കാണുന്നു.ചോര വാര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവന്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതിര്‍ത്തി ഗ്രാമത്തിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. വികാസ് ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. അതിര്‍ത്തികളില്‍ ദുബെയുടെ ഫോട്ടോ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദുബെയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും സംസ്ഥാനത്തിന്റെ പുറത്ത് പോകാന്‍ സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അത്‌കൊണ്ട് തന്നെ രാജ്യമൊട്ടാകെ ഇയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് വികാസിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്...  (21 minutes ago)

പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ യൂണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം  (26 minutes ago)

സംവിധായകനും മുൻഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു  (40 minutes ago)

തെലങ്കാനയിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു...  (1 hour ago)

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (1 hour ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (1 hour ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (2 hours ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (2 hours ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (2 hours ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (9 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (9 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (9 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (10 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (10 hours ago)

Malayali Vartha Recommends