Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വികാസ് ദുബെയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്... തലയറുത്തു, വിരലുകള്‍ മുറിച്ചു മാറ്റി; പോലീസുകാരെ കൊന്നത് അതിക്രൂരമായി

06 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

വികാസ് ദുബെ എന്ന ക്രിമിനലിനെ പിടികൂടാന്‍ വേണ്ടി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫീസറും, മൂന്നു സബ് ഇന്‍സ്‌പെക്ടറും, നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷം ആണ് സംഭവം നടന്നത്. വികാസ് ദുബെ താമസിക്കുന്ന ഉത്തര്‍പ്രദേശിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.അറസ്റ്റ് ചെയ്യാന്‍ ആയി പോലീസ് എത്തിയപ്പോള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് പോലീസുകാരെ സംഘം വെടിവെച്ചത്. ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്ക് തിരിച്ച് പ്രതികരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പോലീസുകാരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീടിന്റെ മുകളില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം പെട്ടന്ന് തടുക്കാന്‍ സാധിച്ചില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പോലീസിനെ വെടിവെച്ച ആക്രമണകാരികള്‍ പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് കടന്നു കളഞ്ഞത്.

കൊല്ലപ്പെട്ട പോലീസുകാരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് സിങ്, ശിവരാജ്പുര്‍ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചില്‍ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍സ്റ്റബിള്‍ ആയ ജിത്രേന്ദ്ര പാലിനെ വെടിവെച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകള്‍ കാണുന്നു.ചോര വാര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവന്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതിര്‍ത്തി ഗ്രാമത്തിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. വികാസ് ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. അതിര്‍ത്തികളില്‍ ദുബെയുടെ ഫോട്ടോ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ദുബെയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും സംസ്ഥാനത്തിന്റെ പുറത്ത് പോകാന്‍ സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അത്‌കൊണ്ട് തന്നെ രാജ്യമൊട്ടാകെ ഇയാള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. 25 അംഗ സംഘത്തെയാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് വികാസിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (18 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (28 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (34 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (41 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (53 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

Malayali Vartha Recommends