Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോൾ ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത് ഇന്ത്യ ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക ഉള്‍ക്കടലിലൂടെയുള്ള നാവിക പാത അടക്കുമോ എന്നാണ്‌

10 JULY 2020 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം

ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം... 13 പേർക്ക് പരുക്ക്

അമ്മ എന്നെ ഉപേക്ഷിച്ചു എങ്കിലും ഞാൻ അവരെ സ്നേഹിക്കുന്നു മലയാളി ബാലൻ തുറന്ന് പറയുന്നു ; ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്ന് കോൺഗ്രസ് പ്രവർത്തകർ; അനുഗ്രഹിച്ച് കാശിയിൽ നിന്നുള്ള സന്യാസിമാർ ; എംഎൽഎമാർ ഡൽഹിയിൽ; കർണാടക തുറന്ന പോരിലേക്ക് ?

ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോൾ ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒന്നുണ്ട്.. ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴിയടയ്‍ക്കാന്‍ ഇന്ത്യ മുതിരുമോ എന്നതാണ് അത് .. അങ്ങനെയാണെങ്കിൽ ആഗോള ക്രൂഡ് ഓയില്‍ വിപണിയെ അത് ബാധിക്കും

എണ്ണക്കപ്പലുകളുടെ വഴി തടസ്സപ്പെടുന്നതും സംഘര്‍ഷങ്ങളുണ്ടാകുന്നതും ക്രൂഡ് ഓയില്‍ വിപണിയില്‍ പുതുമയുള്ള കാര്യമല്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറുകളെ തടയുന്നത് ഇറാന്‍ കാലങ്ങളായി തുടരുകയാണ്. എന്നാൽ ഇന്ത്യ ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക ഉള്‍ക്കടലിലൂടെയുള്ള നാവിക പാത അടച്ചാൽ ചൈനക്ക് ഇന്ധനം കടത്താനാകില്ല ... .

ഇന്ത്യന്‍ സമുദ്രത്തെ പസിഫിക് സമുദ്രവുമായും ദക്ഷിണ ചൈന കടലുമായും ബന്ധിപ്പിക്കുന്ന നിര്‍ണായക മേഖലയാണ് മലാക്ക ഉള്‍ക്കടല്‍. ഗള്‍ഫ് മേഖലകളില്‍ നിന്ന് ഏഷ്യന്‍ വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ കപ്പലുകളുടെ പ്രധാന പാതയുമാണിത്.

പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള വാര്‍ഷിക പെട്രോളിയം കയറ്റുമതിയുടെ 85-90 ശതമാനവും മലാക്ക ഉള്‍ക്കടല്‍ വഴിയാണ്. 16 ബില്യണ്‍ ബാരല്‍ പെട്രോളിയമാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നതെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ പറയുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഏറെ കാലമായി തുടരുന്നതാണെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുന്നതും സൈനികര്‍ കൊല്ലപ്പെടുന്നതും 1967 നു ശേഷം ഇപ്പോഴാണ് . ഒരു മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ജൂണ്‍ 15-ന് കിഴക്കന്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്‍വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്.

അതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് ചൈനയും നിരോധനം ഏര്‍പ്പെടുത്തി.

ഈ സാഹചര്യത്തിൽ ഇന്ത്യൻ മണ്ണിൽ വീണ ചോരയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യ നാവിക പാത ആയുധമാക്കിയാൽ അമേരിക്കയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കപ്പലുകളും കുടുങ്ങും. മാത്രമല്ല, ഇത് ഏഷ്യയുടെ വ്യാപാര മേഖലയെയാകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ആഘാതം കൂടി താങ്ങാനാവില്ല.അതുകൊണ്ടു തന്നെ ലോക രാഷ്ട്രങ്ങൾ ആശങ്കയിലാണ് ..പരമാവധി സംയമനം പാലിക്കാന്‍ ഇന്ത്യയോടും ചൈനയോടും ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിട്ടുണ്ട്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെല്ലാം ലോക്ക് ഡൗണിലായപ്പോള്‍ ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഇടിവുണ്ടായിരുന്നില്ല. ഇതാണ് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ പിടിച്ചുനിര്‍ത്തിയത്. മെയ് മാസമായതോടെ ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി.

പ്രതിദിനം 11.34 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്‍തത്. ജൂണില്‍ ചൈനയുടെ ഇന്ധന ഇറക്കുമതി പ്രതിദിനം 11.93 മില്യണ്‍ ബാരലായി ഉയര്‍ന്നു. ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെടുന്നത് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ഓഹരി വിപണിയിൽ നേട്ടം....  (11 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (48 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (3 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (3 hours ago)

Malayali Vartha Recommends