ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോൾ ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത് ഇന്ത്യ ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക ഉള്‍ക്കടലിലൂടെയുള്ള നാവിക പാത അടക്കുമോ എന്നാണ്
ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോൾ ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന ഒന്നുണ്ട്.. ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴിയടയ്‍ക്കാന്‍ ഇന്ത്യ മുതിരുമോ എന്നതാണ് അത് .. അങ്ങനെയാണെങ്കിൽ ആഗോള ക്രൂഡ് ഓയില്‍ വിപണിയെ അത് ബാധിക്കും
എണ്ണക്കപ്പലുകളുടെ വഴി തടസ്സപ്പെടുന്നതും സംഘര്‍ഷങ്ങളുണ്ടാകുന്നതും ക്രൂഡ് ഓയില്‍ വിപണിയില്‍ പുതുമയുള്ള കാര്യമല്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറുകളെ തടയുന്നത് ഇറാന്‍ കാലങ്ങളായി തുടരുകയാണ്. എന്നാൽ ഇന്ത്യ ചൈനയിലേക്കുള്ള ഇന്ധന കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക ഉള്‍ക്കടലിലൂടെയുള്ള നാവിക പാത അടച്ചാൽ ചൈനക്ക് ഇന്ധനം കടത്താനാകില്ല ... .
ഇന്ത്യന്‍ സമുദ്രത്തെ പസിഫിക് സമുദ്രവുമായും ദക്ഷിണ ചൈന കടലുമായും ബന്ധിപ്പിക്കുന്ന നിര്‍ണായക മേഖലയാണ് മലാക്ക ഉള്‍ക്കടല്‍. ഗള്‍ഫ് മേഖലകളില്‍ നിന്ന് ഏഷ്യന്‍ വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ കപ്പലുകളുടെ പ്രധാന പാതയുമാണിത്.
പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള വാര്‍ഷിക പെട്രോളിയം കയറ്റുമതിയുടെ 85-90 ശതമാനവും മലാക്ക ഉള്‍ക്കടല്‍ വഴിയാണ്. 16 ബില്യണ്‍ ബാരല്‍ പെട്രോളിയമാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നതെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്‍മിനിസ്ട്രേഷന്‍ പറയുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഏറെ കാലമായി തുടരുന്നതാണെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുന്നതും സൈനികര്‍ കൊല്ലപ്പെടുന്നതും 1967 നു ശേഷം ഇപ്പോഴാണ് . ഒരു മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ജൂണ്‍ 15-ന് കിഴക്കന്‍ ലഡാഖിലെ ഗാല്‍വന്‍ താഴ്‍വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്.
അതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് ചൈനയും നിരോധനം ഏര്‍പ്പെടുത്തി.
ഈ സാഹചര്യത്തിൽ ഇന്ത്യൻ മണ്ണിൽ വീണ ചോരയ്ക്ക് പകരം ചോദിക്കാൻ ഇന്ത്യ നാവിക പാത ആയുധമാക്കിയാൽ അമേരിക്കയിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കപ്പലുകളും കുടുങ്ങും. മാത്രമല്ല, ഇത് ഏഷ്യയുടെ വ്യാപാര മേഖലയെയാകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ആഘാതം കൂടി താങ്ങാനാവില്ല.അതുകൊണ്ടു തന്നെ ലോക രാഷ്ട്രങ്ങൾ ആശങ്കയിലാണ് ..പരമാവധി സംയമനം പാലിക്കാന്‍ ഇന്ത്യയോടും ചൈനയോടും ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിട്ടുണ്ട്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെല്ലാം ലോക്ക് ഡൗണിലായപ്പോള്‍ ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഇടിവുണ്ടായിരുന്നില്ല. ഇതാണ് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ പിടിച്ചുനിര്‍ത്തിയത്. മെയ് മാസമായതോടെ ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായി.
പ്രതിദിനം 11.34 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്‍തത്. ജൂണില്‍ ചൈനയുടെ ഇന്ധന ഇറക്കുമതി പ്രതിദിനം 11.93 മില്യണ്‍ ബാരലായി ഉയര്‍ന്നു. ചൈനയിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെടുന്നത് ആഗോള ക്രൂഡ് ഓയില്‍ വിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha