അതീവ ജാഗ്രതാ ; കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്
കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. തീവ്രവാദ ആക്രമണവും കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം. പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജിൻസ് റിപ്പോർട്ട്. ബാരാമുള്ളയിലെ പഠാന്‍ ഏരിയയില്‍ വെച്ച് ദേശീയപാതയില്‍ സുരക്ഷാസേനയ്ക്ക് നേരെ വാഹനത്തില്‍ ബോംബ് നിറച്ച് ലഷ്‌കറെ തോയ്ബ ആക്രമണം നടത്തിയേക്കാമെന്നാണ് ഇന്റലിജൻസ് നൽകുന്ന റിപ്പോർട്ട്.
ആക്രമണം നടത്തേണ്ട പ്രദേശത്തെ സംബന്ധിച്ച വിവരങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാര്‍ ശേഖരിച്ചു. പാക് പൗരനായ റഹ്‌മാന്‍ ഭായ് എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു. കശ്മീരിലെ നാകയില്‍ ആക്രമണം നടത്താന്‍ ആംബുലന്‍സ് ഉപയോഗിച്ച് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പത്താന്‍, സോപോര്‍, ഹന്ദ്വാര തുടങ്ങിയ മേഖലകളില്‍ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈനിക വാഹനങ്ങള്‍ പോകുന്ന സമയത്ത് ഹൈവേയില്‍ കര്‍ശന പരിശോധന ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം എല്ലാ സുരക്ഷാ സേനാംഗങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
അതേസമയം സില്‍വര്‍ നിറത്തിലുള്ള മാരുതി ആള്‍ട്ടോ കാര്‍ ബാരാമുള്ളയില്‍നിന്ന് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ കാര്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യതയും സുരക്ഷാസേന തള്ളിക്കളയുന്നില്ല. കഴിഞ്ഞ കുറച്ചുമാസത്തിനിടെ 124 തീവവാദികളെയാണ് സുരക്ഷാസേന കശ്മീരില്‍ വധിച്ചത്. ഇതില്‍ 50 പേരോളം വടക്കന്‍ കശ്മീരിലായിരുന്നു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha