ഹിമാലയന്‍ ഭൂകമ്പം; പര്‍വ്വത നഗരമായ ഷിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞര്‍
ഹിമാലയന്‍ ഭുകമ്ബത്തിന് സാദ്ധ്യതപ്രവചിച്ച് ഭുകമ്ബശാസ്ത്രജ്ഞര്‍. ഹിമാലയന്‍ മേഖലയില്‍ ഭൂകമ്ബം വരേണ്ട സമയം അതിക്രമിച്ചുവെന്നും, ഇതിനാല്‍ തന്നെ ഈ മേഖലയില്‍ വീണ്ടും ഒരു ഭുകമ്ബത്തിനുളള സാദ്ധ്യതയേറെയാണെന്നും ഭുകമ്ബശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പര്‍വ്വത നഗരമായ ഷിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും ഇതിനുളള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എത്രയും വേഗം ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഹിമാലയത്തിലെ അവസാനത്തെ വലിയ ഭൂചലനമായി റിപ്പോര്‍ട്ട് ചെയ്തിട്ടുിളളത് 2015 ലെ നേപ്പാള്‍ ഭൂകമ്ബമാണ്. 7.8 തീവ്രതയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തിൽ 9,000 ത്തോളം പേര്‍ കൊല്ലപ്പെടുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഭൂകമ്ബം ഏറെയും ബാധിച്ചിരുന്നത് കാഠ്മണ്ഡു നഗരത്തിലാണ്. ഹിമാലയന്‍ ഭൂകമ്ബം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അതിനാല്‍ തന്നെ ഈ സാഹചര്യം നേരിടാന്‍ രാജ്യം ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കെെക്കൊളളണമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ചിലപ്പോള്‍ ഉടന്‍ തന്നെ ഭൂചനം ഉണ്ടായേക്കാമെന്നും ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും ഭുകമ്ബശാസ്ത്രജ്ഞര്‍ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂകമ്ബം 2005 ല്‍ കശ്മീരിലാണ് ഉണ്ടായത്. 7.6 ആയിരുന്നു ഇതിന്റെ തീവ്രത,നിയന്ത്രണ രേഖയുടെ ഇരുഭാഗങ്ങളിലുമായി 86,000 പേരാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഹിമാലയന്‍ മേഖലകളിലുണ്ടായ ഭൂകമ്ബം ആപ്രദേശങ്ങളില്‍ കൂടുതല്‍ ആഘാതം സൃഷ്ഠിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒരു ഭൂകമ്ബ ദുരന്ത നിവാരണ സൂചിക റിപ്പോര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം രാജ്യത്തെ 50 നഗരങ്ങളെ പ്രത്യേകം പട്ടികപെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha