ക്രൂരമായി കുത്തിപരിക്കേൽപ്പിച്ചു; ജനനേന്ദ്രിയം അറുത്തുമാറ്റി; ഭാര്യയെയും ഭാര്യയുടെ വളർത്തച്ഛനെയും മൃഗയമായി കൊലപ്പെടുത്തി 43-കാരൻ; ക്രൂരതയ്ക്ക് കാരണം ആ വഴക്ക്
ഭാര്യയെയും ഭാര്യയുടെ വളർത്തച്ഛനെയും മൃഗയമായി കൊലപ്പെടുത്തി 43-കാരൻ. ബംഗാളിലെ സോനാർപുരിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. . സോനാർപുർ സുഭാഷ്ഗ്രാം സ്വദേശികളായ ബസുദേവ് ഗാംഗുലി(76) വളർത്തുമകളായ സുമിത പണ്ഡിറ്റ്(38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയ സുമിതയുടെ ഭർത്താവ് രമേശ് പണ്ഡിറ്റിനായി പോലീസ് തിരച്ചിൽ ശക്തമാക്കി കഴിഞ്ഞു . ശനിയാഴ്ച രാവിലെ അയൽവാസിയായ സ്ത്രീയായിരുന്നു ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബസുദേവിന്റെ മൃതദേഹം കിടപ്പുമുറിയിലും സുമിതയുടേത് ബാൽക്കണിയിലുമായിരുന്നു. ക്രൂരമായി കുത്തിപരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . ബസുദേവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റിയ നിലയിലായിരുന്നു .
ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്റെ മാതാവിനെ രമേശ് ഭാര്യവീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ വീട്ടിലെ ചിലവുകൾ വഹിച്ചിരുന്നത് ബസുദേവായിരുന്നു. ഇതേചൊല്ലി വഴക്കുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയും രമേശും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നതായി അയൽക്കാർ വ്യക്തമാക്കി. .തുടർന്ന് രമേശിന്റെ അമ്മ ഇടപെട്ട് സുമിതയെ അല്പസമയത്തേക്ക് അയൽവീട്ടിലേക്ക് മാറ്റുകയും ചെയ്തു . ഇതിനിടെ തന്നെയും അമ്മയെയും ബസുദേവ് വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതായി രമേശ് ആരോപിക്കുകയും ചെയ്തു . ഇതേചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.അതേസമയം, കൃത്യം നടക്കുമ്പോൾ പ്രതിയുടെ അമ്മയും മകനും അയൽവീട്ടിലായിരുന്നു. സംഭവത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്നാൽ ചില പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് .
https://www.facebook.com/Malayalivartha