മോദി ചൈനയ്ക്ക്കൊ ടുത്തത് ഉഗ്രൻ 'ഷോക്ക്' !വശംകെട്ട് ചൈനീസ് നേതൃത്വം പരക്കംപായുന്നു

ചൈനക്ക് നല്ല ഉഗ്രൻ പണിയാണ് ഇന്ത്യ കൊടുത്തത്. ഇപ്പോഴിതാ വ്യവസായ ഭീമന്മാരുടെ പഴികേട്ട് ചെവിയും പൊത്തി ഓടേണ്ട അവസ്ഥയിലായിരുന്നു ചൈനീസ് നേതൃത്വം. ലോകരാഷ്ടങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈനയാണെന്ന വിശ്വാസത്തിലാണ് ലോകരാഷ്ടങ്ങൾ. പഴി ചൈനയെ വിടാതെ പിന്തുടരുകയാണ്. അപ്പോഴാണ് ഇന്ത്യയുടെ ഇരട്ട പ്രഹരം. ആദ്യം
സൈനികവും നയതന്ത്ര തലങ്ങളിലുമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ട് ചൈനയെ ഒതുക്കി.
പിന്നാലെ സാമ്പത്തികമായും കനത്ത പ്രത്യാക്രമണം നടത്തി.
ഇന്ത്യയുടെ ഈ നീക്കം കാരണം ചൈനക്കു ഏൽക്കേണ്ടിവന്ന പ്രത്യാഘാതം ആഗോള സാങ്കേതിക-ഭൂമികയിൽ ചൈന നേടിയെടുക്കാൻ ശ്രമിക്കുന്ന മേധാവിത്വത്തിന് തടയിടുക എന്നാണ്. ആ രാജ്യത്തിന്റെ 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് ഡിജിറ്റൽ പ്രഹരത്തിന് ആദ്യംതുടക്കം കുറിച്ചു. സമൂഹമാദ്ധ്യമ രംഗത്തെ അമേരിക്കൻ ഭീമന്മാരായ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവ സ്വന്തം രാജ്യത്ത് നിരോധിച്ച ചൈനക്ക് അതേ മാർഗത്തിലൂടെ നാം തിരിച്ചടി നൽകുകയായിരുന്നു. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളിൽ പലതും, നമ്മുടെ രാജ്യത്ത് ഏറെ ജനപ്രീതിയുള്ളവയായിരുന്നു.
ടിക്ടോക്,ഷെയർഇറ്റ്,യൂസിബ്രൗസർ,ക്യാംസ്കാനർ,ഹലോ,വീബോ,വീചാറ്റ്,മീകമ്യൂണിറ്റി, ക്ളബ് ഫാക്ടറി എന്നിങ്ങനെ പോകുന്നു അടച്ചു പൂട്ടപെട്ട ജനപ്രിയ ആപ്പുകൾ. ഈ നിരോധനം വഴി ചൈനയ്ക്ക് ഉണ്ടാകുന്ന സാമ്പത്തികനഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. സ്വന്തം ദേശം കഴിഞ്ഞാൽ, ലോകത്ത് ടിക് ടോക്കിന്റെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ. ഇവിടെ 20കോടിയിൽപരം സജീവ ഉപഭോക്താക്കൾ ഉണ്ട്. അതായത് ആറ് ഇന്ത്യക്കാരിൽ ഒരാളെങ്കിലും ടിക് ടോക്കിന്റെ വരിക്കാരനാണ് എന്നതുതന്നെ.
ചൈനയിലെ ഒരു സാമ്പത്തിക മാഗസീന്റെ കണക്കനുസരിച്ച് ചൈനയ്ക്ക് 600കോടി ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ഈ നിരോധനം. ഷെയർ ഇറ്റ് എന്ന ഫയൽ പങ്ക് വയ്ക്കൽ ആപ്പിന് 40 കോടി ഡൗൺലോഡ് ഉണ്ടെന്നാണ് കണക്ക്. ചൈനയുടെ ടെക് ഭീമനായ 'ആലിബാബ"യുടെ യൂസിബ്രൗസറിന് ഇന്ത്യയിൽ, ഗൂഗിൾ കഴിഞ്ഞാൽ, രണ്ടാം സ്ഥാനമാണുള്ളത്. മീ കമ്മ്യൂണിറ്റി എന്ന ചൈനയുടെ ഡിജിറ്റൽ തട്ടകത്തിൽ ഇന്ത്യയിലുള്ളത് 10കോടിയിൽപ്പരമുള്ള അംഗബലമായിരുന്നു.
ആപ്പുകളുടെ രംഗത്ത് മാത്രമല്ല ഇന്ത്യ ചൈനയ്ക്കെതിരെ ഉപരോധം തീർത്തത്. ആ രാജ്യത്തു നിന്നുള്ള 200 കോടി ഡോളറിന് അധികമുള്ള വൈദ്യുതി ഉത്പന്നങ്ങളുടെ ഇറക്കുമതി വേണ്ടെന്ന് വയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായി. റോഡ് നിർമ്മാണ മേഖലയിൽ ചൈനീസ് സംരംഭങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു.
ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ രംഗത്ത് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയാണ് ഉവായി( Huawei). മുൻപ്, ഈ കമ്പനി, ബി.എസ്.എൻ.എല്ലിന്റെ സൈറ്റ് ഹാക്ക് ചെയ്തതായി പരാതി ഉയർന്നിരുന്നു; ചാരപ്രവർത്തനങ്ങൾക്കായി കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കപ്പെടാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഈ കമ്പനിക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ 12 ,884 കോടിരൂപയുടെ ബിസിനസ് നടത്താൻ കഴിഞ്ഞിരുന്നു.
4ജിയുടെയും 5ജിയുടെയും വികസനത്തിൽ വലിയ പങ്കാളിത്തം വിഭാവനം ചെയ്തിരുന്ന ഈ കമ്പനിക്കെതിരെ ഇപ്പോൾ ചില നടപടികൾക്ക് കേന്ദ്രം തയ്യാറായിരിക്കുന്നു.ബി.എസ്.എൻ.എൽന്റെ 4ജി വികസന ടെൻഡറിൽ നിന്ന് ഉവായിയെ ഒഴിവാക്കി. ഈ നിരോധനങ്ങൾ വഴി ചൈനയ്ക്ക് ഇന്ത്യ കൊടുത്തത് ഉഗ്രൻ അടിത്തന്നെയാണ് .
https://www.facebook.com/Malayalivartha






















