29 വര്‍ഷത്തിനിടയിൽ ആദ്യം!!!! രാജീവ് ഗാന്ധി വധക്കേസ് പ്രതിനളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സഹതടവുക്കാരിയുടെ പരാതിക്ക് പിന്നാലെ ? ഭർത്താവിന്റെ ആ അഭ്യർത്ഥന പിന്നാലെ
1991 മുതൽ ജയിലിൽ ശിക്ഷിക്കപ്പെട്ട് കിടക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയാണ് ഇപ്പോൾ ഈ ശ്രമം നടത്തുയിട്ടിരിക്കുന്ന ത്., തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ പുകഴേന്തി അറിയിച്ചു .ആത്‍മഹത്യ ശ്രമത്തിന് കാരണമിതാണ് നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. ഈ വിഷയം തടവുകാരി ജയിലറെ അറിയിക്കുകയായിരുന്നു . ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും പുകഴേന്തി വ്യക്തമാക്കി .രാജീവ് ഗാന്ധി വധക്കേസില്‍ 29 വര്‍ഷമായി തടവ് അനുഭവിക്കുകയാണ് നളിനി. ഇത്രയും വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് നളിനി മുതിര്‍ന്നത്. ഇതിനു മുമ്പ് ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്താണ് യഥാര്‍ഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു .എന്നാൽ രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ മറ്റൊരു ജയിലില്‍ കഴിയുകയാണ്.
ഈ വിവരം അറിഞ്ഞതോടെ നി ന്നും വിളിച്ചിരുന്നെന്നും നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും പുകഴേന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.1991ൽ പ്രത്യേക ടാഡ കോടതിയാണ് നളിനി അടക്കമുള്ളവരെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. നളിനിക്ക് പുറമെ മുരുകൻ, ശാന്തൻ, പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് രാജീവ് വധക്കേസിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിലുള്ളത്. നേരത്തെ ഇവർ ശ്രീഹരൻ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു . ശിക്ഷാ കാലാവധി കുറച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നളിനി നിരാഹാര സമരം നടത്തിയത് . നീണ്ട വർഷത്തെ ജയിൽ വാസം ചൂണ്ടിക്കാട്ടി ജയിൽ അധികൃതർക്ക് നളിനി കത്തയക്കുകയുമൊക്കെ ചെയ്തിരുന്നു .
https://www.facebook.com/Malayalivartha