മനുഷ്യരിലെ വാക്‌സിൻ പരീക്ഷണം എങ്ങനെ?;വേണം ഒന്നിലധികം വാക്സിനുകൾ ..കാരണം ഇതാണ്

കോവിഡ് വ്യാപന ആശങ്കകൾ ശക്തമാകുന്നതിനിടെ കൊവിഡ്-19 വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ഏറെ ആശ്വാസകരം തന്നെയാണ് . ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം വിയകരമാണെങ്കിലും ഈയൊരു വാക്‌സിനിലൂടെ മാത്രം കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു വാദം ശക്തമാകുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച ChAdOx1 nCoV-19 എന്ന വാക്‌സിൻ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിൻ സ്വീകരിച്ച 90 ശതമാനം പേരുടെയും പ്രതിരോധ ശേഷി വർധിച്ചതായി കണ്ടതാണ് ഏറ്റവും പോസിറ്റിവായ കാര്യം
ആദ്യഘട്ട പരീക്ഷണം മാത്രമാണ് വിജയമായത്. അടുത്ത രണ്ട് ഘട്ടങ്ങളിൽ കൂടി വിജയം കാണേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. പതിനായിരത്തിലേറെ പേരിലാണ് അടുത്തഘട്ടം പരീക്ഷണം നടത്തേണ്ടത്. ഈ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ വാക്‌സിൻ വിപണിയിലെത്തൂ. സെപ്‌റ്റംബർ മാസത്തോടെ വാക്‌സിൻ എല്ലാ രാജ്യങ്ങളിലും എത്തിക്കാനും രോഗികൾക്ക് നൽകാനും കഴിയുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്
എന്നിരുന്നാലും വാക്‌സിൻ്റെ ഉത്പാദനവും വിതരണവും സംബന്ധിച്ച നാല് ആശങ്കകളാണ് പ്രധാനമായും ഉള്ളത് . ഇത്രയും രാജ്യങ്ങൾക്കായി വാക്‌സിൻ തയ്യാറാക്കാൻ എത്ര സമയമെടുക്കും, ഫലപ്രാപ്‌തി നൂറ് ശതമാനം ഉറപ്പിക്കാൻ കഴിയുമോ?, എത്രത്തോളം വാക്‌സിനുകൾ തയ്യാറാക്കി അതിവേഗം വിവിധ രാജ്യങ്ങളിലെത്തിക്കാൻ കഴിയും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
കൊവിഡ്-19 ഒറ്റപ്പെട്ട വൈറസാണെങ്കിലും അതിവേഗം അതിൻ്റെ സ്വഭാവം മാറുന്നതാണ് പ്രധാന വെല്ലുവിളി .... പലവിധത്തിൽ വൈറസ് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും. സാർസ് പോലെയുള്ള വൈറസുകൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ സാർസിനെതിരായ വാക്‌സിൻ ദീർഘകാലാടിസ്ഥാനത്തിൽ വിജയകരമാണ്. എന്നാൽ കൊറോണ വൈറസിൻ്റെ കാര്യത്തിൽ മറിച്ചാണ്
മാസങ്ങൾക്ക് ശേഷമാകും എല്ലയിടത്തും വാക്‌സിൻ എത്തുക എന്നതിനാൽ അപ്പോഴേക്കും കൊറോണ വൈറസിൻ്റെ സ്വഭാവം മാറിയിട്ടുണ്ടെങ്കിൽ മരുന്ന് ഫലപ്രദമാകണമെന്നില്ല .കോടിക്കണക്കിനാളുകൾക്ക് മരുന്ന് ആവശ്യമായി വരുകയും ചെയ്യും. വാക്‌സിൻ ദീർഘകാലത്തേക്ക് വാങ്ങി കൂട്ടുമ്പോൾ വൈറസിന് മാറ്റം സംഭവിച്ചാൽ രോഗമുക്തിയുണ്ടാകുന്ന കാര്യം സംശയകരമാണ്
അതിനാൽ ഒരോ രാജ്യങ്ങളിലെ സാഹചര്യങ്ങളും ജനങ്ങളുടെ പ്രതിരോധ ശേഷിയും നിർണ്ണയിച്ച് അതനുസരിച്ചുള്ള വാക്‌സിൻ വികസിപ്പിക്കേണ്ടിവരും .. പഠന വിവരങ്ങൾ പരസ്‌പരം കൈമാറുന്നതും ഒന്നിലധികം വാക്‌സിനുകൾ വികസിപ്പിക്കുന്നതും കൊവിഡ്-19 ഭീഷണിയിൽ നിന്നും രക്ഷ നേടാൻ രാജ്യങ്ങളെ സഹായിക്കും. കോവിഡ് വൈറസിനെ തുരത്താനുള്ള മരുന്ന് സമീപ ഭാവിയിൽ കണ്ടെത്താൻ ആകുമെന്നുള്ള ശുഭ പ്രതീക്ഷയിൽ ആണ് ലോകം മുഴുവൻ
https://www.facebook.com/Malayalivartha






















