സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു ശകാരം; മുറിവുണ്ടാക്കുവാന്‍ മനഃപൂര്‍വം കാലിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞു; അഞ്ചു വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിൽ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവതിയുടെ ശീതികരിച്ച അണ്ഡം കൈക്കലാക്കി; സ്വവര്‍ഗാനുരാഗിയായ പുരുഷ കാമുകനൊപ്പം ജീവിക്കാന്‍ ചെയ്ത അരുംകൊല; ദുരഭിമാനക്കൊലയെന്ന് കോടതി

പുരുഷ കാമുകനൊപ്പം സുഖമായി ജീവിക്കാൻ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഫര്‍മസിസിസ്ന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് ശേഷമായിരുന്നു മിതേഷ് ഭാര്യ ജെസിക്കാ പട്ടേലിനെ സ്വന്തം വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നത്. അഞ്ചു വര്‍ഷം നീണ്ട ആസൂത്രണത്തിനു ശേഷം ആണ് കൊലപാതകം അരങ്ങേറിയത്. ജെസ്സിക്കയുടെ ശീതികരിച്ച അണ്ഡം ഇയാൾ സ്വന്തമാക്കി. ശേഷം ഗ്രിന്‍ഡര്‍ എന്ന അപ്ലിക്കേഷന്‍ വഴി പരിചയപെട്ട ഓസ്ട്രേലിയന്‍ സ്വദേശി ആയ സ്വാവര്‍ഗാനുരാഗി കാമുകന്റെ കൂടെ ജീവിക്കുക ആയിരുന്നു ഇയാളുടെ പദ്ധതി. മാത്രമല്ല വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെ കൊലപ്പെടുത്തി എന്ന് പറഞ്ഞു ഏകദേശം 20 ലക്ഷം പൗണ്ട് ഇന്‍ഷുറന്‍സ് തുക കൈക്കല്‍ ആക്കാനും ഇയാള്‍ പദ്ധതിയിട്ടു .
ഇയാളുടെ പക്കലുള്ള ഐഫോണിലെ ആരോഗ്യ അപ്ലിക്കേഷനില്‍ ഭാര്യയുടെ മരണ ശേഷം ഇയാള്‍ വീടിനു ചുറ്റും ഓടിയതും മാത്രമല്ല കൂടുതൽ ദേഷ്യപ്പെട്ടതുമായ റെക്കോര്‍ഡ് ചെയ്തത് ആണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സഹായകമായത്. രണ്ടര മണിക്കൂര്‍ മാത്രം നീണ്ട വിചാരണക്ക് ശേഷം ഇയാളെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു . 74 പേജുള്ള ഗാര്‍ഹിക നരഹത്യയായിരുന്നു . കോടതി ഇതിനെ ദുരഭിമാന കൊല എന്ന് വിശേഷിപ്പിക്കുകയായിരുന്നു . ഭാര്യയെ കൊലപ്പെടുത്തിയാൽ മാത്രമേ മിതേഷിന് മറ്റൊരു ജീവിതത്തിലേക്ക് പോകുവാന്‍ കഴിയുമായിരുന്നുള്ളു.ഒന്‍പത് വര്‍ഷം നീണ്ടു നിന്ന വിവാഹജീവിതത്തില്‍ ജെസ്സിക്ക അനുഭവിച്ച ഗാര്‍ഹിക പീഡനങ്ങളും വിധിയില്‍ പരാമര്‍ശിച്ചു . സമാനമായ ഇത്തരം പെരുമാറ്റങ്ങളെ കുറിച്ച് അടുത്ത ബന്ധുക്കളും മൊഴി നല്‍കിയത് കേസിന് സഹായകമായി
ഒറ്റപെട്ട സംഭവങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല. എന്നാൽ ഇതുവരെയുള്ള എല്ലാം നോക്കുമ്പോൾ ജെസീക്ക കടുത്ത നിയന്ത്രണത്തിന്റെയും പീഡനത്തിന്റെയും ഇരയാണെന്നും കോടതി കണ്ടെത്തി . കാറില്‍ വച്ചു ഒരിക്കല്‍ തല്ലിയിരുന്നു. അന്ന് മരണാസന്നനായ മുത്തച്ഛനെ കാണുന്നതും മിതേഷ് വിലക്കി. ഇതെല്ലം ജെസീക്ക ഒരിക്കല്‍ തന്റെ ഇളയ സഹോദരിയോട് പറഞ്ഞിരുന്നു . കുടുംബസംഗമങ്ങളില്‍ പോലും ജെസ്സിക്കയെ ഭയം നിറഞ്ഞവളായിട്ടായിരുന്നു കണ്ടതെന്നും പറഞ്ഞു.
കുറ്റപത്രത്തില്‍ പറയുന്ന മറ്റ് സമാന സംഭവങ്ങള്‍ ഇതൊക്കെയാണ് ; ഇവര്‍ ഒന്നിച്ചു നടത്തിവന്നിരുന്ന ഫര്‍മസിയില്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു ജെസ്സിക്കയെ ശകാരിച്ചിരുന്നു. ജെസ്സിക്കയുടെ കുടുംബത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി വെസ്റ്റ് യോര്‍ക്കിലെ ഹാലിഫാക്സില്‍ നിന്നും മിഡില്‍സ്ബ്രോയിലേക്ക് മാറ്റിയിരുന്നു. മുറിവുണ്ടാക്കുവാന്‍ മനഃപൂര്‍വം കാലിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞു. ഇതിനു പുറമെ ജെസീക്ക ഇരട്ട കുട്ടികളെ ഗര്‍ഭം ധരിച്ചു എന്നും മിതേഷ് സഹപ്രവര്‍ത്തകരോട് കള്ളം പറയുകയുണ്ടായി . മാനസികമായി മുതലെടുത്ത് അവരെ നിയന്ത്രിക്കാന്‍ ആയിരുന്നു മിതേഷിന്റെ ശ്രമം.റിപ്പോര്‍ട്ടില്‍ ജെസീക്ക ഒരു ആരോഗ്യവിദഗ്ദ്ധനെ സമീപിച്ചതായും ഉണ്ട്. എന്നാലും ഗാര്‍ഹിക പീഡനത്തിനെ പറ്റി സംസാരിച്ചതായി തെളിവില്ല. കുട്ടികള്‍ ഉണ്ടാകുവാന്‍ ഉള്ള ശ്രമത്തില്‍ ജെസീക്ക ചികിത്സ തേടിയിരുന്നു എന്നാലും ഇതറിഞ്ഞ മിതേഷ് ബീജം കുറയാന്‍ ഉള്ള മരുന്നുകള്‍ എടുത്തിരുന്നു . കൊലപാതകത്തിനു മൂന്ന് മാസം മുന്നേ ജെസ്സിക്കയെ കഴുത്തില്‍ പിടിച്ചു എന്നും അവര്‍ സഹോദരിയോട് പറഞ്ഞിരുന്നു അത്രേ . വളരെ ക്രൂരമായ കൊലപതകമായിരുന്നു അരങ്ങേറിയത്.
https://www.facebook.com/Malayalivartha






















