ജിംനേഷ്യങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി; രാജ്യത്ത് ഓഗസ്റ്റ് 8 മുതല്‍ പ്രവർത്തിക്കാം, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
കൊറോണ വ്യാപനത്തിന്റെ നിരക്ക് ഉയരുന്ന സാഹചത്ര്യത്തിലും നിബന്ധനകളോടെ രാജ്യത്ത് ഓഗസ്റ്റ് 8 മുതല്‍ ജിംനേഷ്യങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ ജിംനേഷ്യങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയുണ്ടായി. യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും ജിമ്മുകള്‍ക്കുമായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ജിമ്മിലും യോഗ സെന്ററുകളിലുമെത്തുന്നവര്‍ പരസ്പരം ആറടി അകലം പാലിക്കണം. ഫേസ് കവറും മാസ്കും നിര്‍ബന്ധമായും ധരിച്ചിരിക്കണം. മൊബൈല്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജിമ്മുകളും യോഗ ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറക്കില്ല.
അതോടൊപ്പം തന്നെ അടച്ചിട്ട ജിമ്മുകള്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും ഉപയോഗിക്കരുത്. വ്യായാമം ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കുന്നത് ശ്വാസസംബന്ധമായ പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ ഇത് ഒഴിവാക്കുകയും ചെയ്തു. ഓരോ വ്യക്തിക്കും നാല് മീറ്റര്‍ എന്ന നിലയില്‍ സ്പേസ് ഉണ്ടാകണം. എക്വിപ്മെന്റുകള്‍ ആറടി അകലത്തില്‍ വയ്ക്കേണ്ടതാണ്. ആയതിനാൽ തന്നെ പുറത്തുവയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം.
തുടർന്ന് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം വഴികള്‍ ഉണ്ടാകണം. ഇത് ചുമരില്‍ മാര്‍ക്ക് ചെയ്യണം. എയര്‍കണ്ടീഷനുണ്ടെങ്കില്‍ അത് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനിലയിലേ ഉപയോഗിക്കാവൂ. രണ്ട് സെഷനുകള്‍ തമ്മില്‍ കുറഞ്ഞത് 15 മിനുട്ടിന്റെ ഇടവേളയെങ്കിലും നൽകണം. ആള്‍ത്തിരക്ക് ഒഴിവാക്കാനാണിത് ചെയ്യുന്നത്. സാനിറ്റൈസര്‍ ഡിസ്പെന്‍സറുകളും സ്ക്രീനിംഗ് ഡിവൈസുകളും പുറത്തുവയ്ക്കേണ്ടതാണ്. ഒപ്പം രോഗലക്ഷണമില്ലാത്തവരെ മാത്രമേ അകത്ത് പ്രവേശിക്കാവൂ. ഇത്തരത്തിൽ സജ്ജീകരണങ്ങളാണ് പുതുക്കിയ മാർഗനിർദ്ദേശത്തിൽ നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha