കൊവിഡ് വാക്‌സിൻ ഉടനെത്തും; ആരോഗ്യ പരിചരണം ഡിജിറ്റലാക്കും; പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകുമെന്നും നരേന്ദ്ര മോദി
ലോകമാകമാനം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ സംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കര്യം അറിയിച്ചത്.
എല്ലാവർക്കും വാക്‌സിൻ എത്തുമെന്ന് ഉറപ്പാക്കും. അതോടൊപ്പം എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡും മോദി പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷനും വാഗ്ദാനമുണ്ട്. "മൂന്ന് കൊവിഡ് വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലാണ് വാക്‌സിനുകൾ. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. കൊവിഡിനെതിരെ രാജ്യം ഒരുമിച്ച് നിന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചാണ് പോരാടുന്നത്. പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകും. മലിനീകരണം ഒഴിവാക്കാൻ നടപടിയെടുക്കും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും."
വനിതാ ശാക്തീകരണത്തിൽ ഇന്ത്യ മുന്നിലാണ്. സൈബർ സുരക്ഷാ നയം ഉടനെന്നും പ്രധാനമന്ത്രി വാഗ്ദാനം നൽകി. 25 കോടി ജനങ്ങൾക്ക് ശുദ്ധമായ കുടിവള്ളം ലഭ്യമാക്കും. പുതിയ സൈബർ സുരക്ഷാ ബിൽ ഉടൻ. കർഷകർക്ക് വിപണി കണ്ടെത്താൻ അവസരം ഒരുക്കും. അസംസ്‌കൃത വസ്തുക്കൾ കയറ്റി അയച്ചുള്ള ഇറക്കുമതി വേണ്ട. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റി ഉടനെന്നും മോദി വാഗ്ദാനം നൽകി.
ജമ്മുകാശ്മിരിൽ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. മണ്ഡല പുനർനിർണയത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ഭൂവിസ്തൃതി കൂട്ടൽ രാജ്യത്തിന്റെ നയമല്ലെന്ന് ചൈനയെ പരോക്ഷമായി മോദി വിമർശിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും.
ലഡാക്കിൽ ഇന്ത്യയുടെ വീര്യം ലോകം കണ്ടു. പ്രകൃതി ദുരന്തത്തിന് ഇരയായവരെ രാജ്യം സഹായിക്കും. ലഡാക്കിൽ വികസനത്തിന്റെ പുതിയ അധ്യായം. ഇന്ത്യയുടെ പരമാധികാരത്തിന് കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകി. വെട്ടിപ്പിടിക്കൽ രാജ്യം ചെറുത്ത് തോൽപ്പിച്ചു. ശത്രുക്കൾക്ക് സൈന്യം ശക്തമായ നടപടി നൽകുമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha