ഡ്രോണുകൾ തവിടുപൊടി ! മോദിക്ക് കാവലായി ആകാശം സ്‌കാന്‍ ചെയ്ത് ലേസര്‍ ആയുധം!
രാജ്യം 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. വലിയ സുരക്ഷാ സന്നാഹമാണ് അവിടെ ഒരുക്കിയിരുന്നത്.
പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കി കാവലായി നിന്നത് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍വേധ സംവിധാനമാണ്. മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ്. 1-2.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ചു വീഴ്ത്താനും ഇതിനു കഴിയും. ഞൊടിയിടയ്ക്കുള്ളില്‍ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും കഴിയുന്ന സംവിധാനമാണിത്.
രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കന്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകര്‍ക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വിദൂരനിയന്ത്രിത ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരരര്‍ക്കു തടയിടാനാണ് ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സനോര മുഖാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും ഈ ഡ്രോണ്‍വേധ സംവിധാനം വിന്യസിച്ചിരുന്നു. അഹമ്മദാബാദില്‍ ട്രംപ്-മോദി റോഡ്‌ഷോയ്ക്ക് സുരക്ഷ ഒരുക്കിയതും ഈ സംവിധാനം തന്നെയാണ്.
7:30 നാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്. നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ചെങ്കോട്ടയിലെത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് അവിടെ ഒരുക്കിയിരുന്നത്.ലഫ്റ്റനന്റ് കേര്‍ണല്‍ ഗൗരവ് എസ് യെവാല്‍ക്കറിനാണ് ഗാര്‍ഡ് ഓണര്‍ ചുമതല.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എ്ന്നാല്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് എല്ലാത്തിനേയും മറികടക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha