സ്ത്രീ ഹൃദയത്തിൽ ഇടംപിടിച്ച് പ്രധാനമന്ത്രി ! സ്ത്രീകളുടെ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് സമിതി; റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തീരുമാനം
സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ അവസരങ്ങള്‍ ലഭിക്കുന്നുവോ അപ്പോഴൊക്കെ അവര്‍ രാജ്യത്തിന് അഭിമാനമായും രാജ്യത്തെ ശാക്തീകരിക്കുന്നവരായും മാറുന്നു. ഇത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ്. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് അദ്ദേഹം സ്ത്രീശക്തിയെ പ്രകീര്‍ത്തിച്ചത്.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിക്കുന്നതിന് ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്.
നിലവില്‍ വനിതകളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഇത് ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹ പ്രായം 21 ആണ്. 1978‑ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15‑ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റമുണ്ടെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാലയങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളെ വളര്‍ത്തുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.വിദ്യാലയങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളെ വളര്‍ത്തുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാലയങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളേക്കാള്‍ വര്‍ധിച്ചു. പെണ്‍കുട്ടികളെ വളര്‍ത്തുക, പെണ്‍കുട്ടികളെ പഠിപ്പിക്കുക എന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതിനെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യതയാണ്.
പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാരിന് എല്ലായ്‌പ്പോഴും ചിന്തയുണ്ടെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. ആറായിരം ജന്‍ഔഷധി സെന്ററുകളിലൂടെ ഏകദേശം അഞ്ചുകോടി സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ഒരു രൂപ നിരക്കില്‍ ലഭിച്ചു. കൂടാതെ സ്ത്രീകള്‍ക്ക് ശരിയായ വിവാഹപ്രായം നിശ്ചയിക്കുന്നതിന് സമിതികളും രൂപവത്കരിച്ചു. സ്ത്രീകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും ഈ സമിതികള്‍ പ്രവര്‍ത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും സ്ത്രീകള്‍ക്ക് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമര്‍ശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ആര്‍ത്തവത്തെ കുറിച്ച് പരാമര്‍ശിച്ചത് അപൂര്‍വമാണെന്നാണ് സമൂഹമാധ്യങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha