അവശിഷ്ടങ്ങള്‍ക്കിടയില്‍ 33 മണിക്കൂറുകള്‍; മരണത്തില്‍ നിന്നും സിത്താവുലയെ ഇന്ത്യന്‍സേന പിടിച്ചുകയറ്റി

മരണം പുല്‍കാന്‍ കാത്തിരുന്ന മണിക്കൂറുകളില്‍ ഈശ്വരന്‍ രക്ഷിക്കുമെന്ന് ഉറപ്പുമാത്രം. ജീവിതത്തിലേക്ക് തിരിച്ചുവന്ന നേപ്പാളുകാരിയായ വീട്ടമ്മയ്ക്ക് താന്‍ രക്ഷപെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
സുമിതാ സിത്താവുലയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ഭൂകമ്പത്തിനിരയായി 33 മണിക്കൂറുകള്‍ മരണത്തോട് മല്ലടിച്ച ഇവര്‍ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതിന് നന്ദി പറയുന്നത് ഇന്ത്യന്‍ സൈന്യത്തോടാണ്. ശനിയാഴ്ച അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഭൂകമ്പത്തിനിരയായത്.
ഭൂകമ്പത്തില്‍ താമസസ്ഥലം വിറച്ചു തുള്ളിയപ്പോള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭര്‍ത്താവും മകനും ഇറങ്ങിയോടി. കെട്ടിടം ആടിയുലഞ്ഞപ്പോള്‍ സ്തംബ്ദ്ധയായി പോയെന്ന് ഇവര്‍ പറഞ്ഞു. വാതിലില്‍ പിടിച്ചപ്പോള്‍ അത് മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. വാതിലിനടിയില്‍ പെട്ടു കിടക്കുമ്പോള്‍ മണിക്കൂറുകളോളം അവശിഷ്ടങ്ങളുടെ പെരുമഴയായിരുന്നെന്ന് ഇവര്‍ ഓര്‍ക്കുന്നു. എല്ലാം ഒന്നൊടുങ്ങിയപ്പോള്‍ രക്ഷപെടാന്‍ മണിക്കൂറുകളോളം അലറി വിളിച്ചു. അര്‍ദ്ധരാത്രിയോടെ ഒരു ടോര്‍ച്ച് ലൈറ്റ് വെട്ടം അടുത്തു വരുന്നതായി കണ്ടു വീണ്ടും വിളിച്ചു കൂവി. ആരോ ഉള്ളില്‍ ജീവനോടെയുണ്ടെന്ന് മറുപടി കേട്ടു. എന്നാല്‍ അകത്തേക്ക് കയറാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ പിന്നെ വരാമെന്ന് അവര്‍ പറയുന്നത് കേട്ടതോടെ ഹൃദയം തകര്‍ന്നു പോയെന്നും മരിച്ചവര് പോയി ജീവിച്ചിരിക്കുന്നവരെ രക്ഷിക്കാന്‍ പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞ് അവര്‍ പോയെന്ന് സിത്താവുല പറഞ്ഞു.
പിന്നീട് കാത്തിരിപ്പിന്റെ 24 മണിക്കൂര്‍ ഏറെ നീണ്ടായിരുന്നു. ആരും തന്നെ രക്ഷിക്കാന്‍ വരില്ലെന്ന് പോലും തോന്നി. എന്നാല്‍ ഞായറാഴ്ച രാത്രിയില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ഇവിടേയ്ക്ക് വരികയും വിളിക്കും ചെയ്തു. അവര്‍ ഹിന്ദിയായിരുന്നു സംസാരിച്ചിരുന്നതെന്നും സിത്താവുല പറഞ്ഞു. മണീക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിതാവുലയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തനിക്ക് ഒരു പരിക്കുകളും ഇല്ലായെന്നത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി. 33 മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തിനൊപ്പം ചേരുമ്പോള്‍ മറ്റൊരു ലോകത്തിലേക്കാണ് കാല്‍ വെച്ചതെന്നാണ് സിത്താവുല ഇപ്പോള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























