Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ... മോദിയുടെ കർഷക ദ്രോഹബിൽ കോൺഗ്രസിൻറെ  വൻ രാഷ്ട്രീയ തട്ടിപ്പ്... അറിയേണ്ടതെല്ലാം

21 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ചെന്നൈ തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം, രണ്ട് മലയാളി വി​ദ്യാർത്ഥികൾക്ക് ​ഗുരുതര പരുക്ക്

ഇന്ത്യയുടെ മധ്യ മേഖലയിലും വടക്ക്, കിഴക്ക് ഉപദ്വീപിലെ ചില ഭാഗങ്ങളിലും ഡിസംബർ 14 വരെ ശീതതരംഗം ഉണ്ടാകാൻ സാധ്യതയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മലയാളിയുവാവിന് വധശിക്ഷ വിധിച്ച് കോടതി

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ. കർഷകരെ ദ്രോഹിക്കാനുള്ള 3 ബില്ലുകളാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. കർഷകർക്കെതിരെയുള്ള മരണ വാറന്റ് എന്നാണ് ഇതിനെ കോൺഗ്രസ നേതാവ് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. 

ജനാധിപത്യം ലജ്ജിക്കുന്നവെന്നും രാഹുൽ പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചില ഭേദഗതികളോടെ ബിൽ അംഗീകരിക്കുന്നുവെന്ന് സിപിഐ. ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ പിൻമാറി. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം. രാജ്യവ്യാപക പണിമുടക്കിന്
സംഘടനകൾ. ഇങ്ങനെ പ്രതിഷേധം കനക്കുകയാണ്. എന്താണ് ഈ ബില്ലിലുള്ളത്. നമുക്ക് പരിശോധിക്കാം.
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടിലാണ് പ്രതിഷേധം മുഴുവൻ. ഒരു രാഷ്ട്രം ഒരു വിപണി എന്ന നയത്തിൽ അധിഷ്ഠിതമാണ് പുതിയ പരിഷ്കാരം.
3 ബില്ലുകളാണ് പുതിയ ഭേദഗതിയിൽ ഉള്ളത്.
1. Farmers’ Produce Trade and Commerce (Promotion and Facilitation)
Ordinance, 2020.
അതായത് കർഷകന് അവന്റെ ഉത്പന്നങ്ങൾ രാജ്യമെങ്ങും വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം. അപ്പോൾ ചിലർക്കെങ്കിലും തോന്നും ഇത്രനാളും അതിനുള്ളസ്വാതന്ത്ര്യം ഇല്ലായിരുന്നോ എന്ന്. ഇല്ലായിരുന്നു എന്നതാണ് വാസ്തവം.അതത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയത Agriculture Produce Market Committy (APMC) വഴി മാത്രമേ കർഷകന് വിള വിറ്റഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവർപറയുന്ന ഇടനിലക്കാരന് പറയുന്ന വിലയ്ക്ക് വിൽക്കുന്ന ഏർപ്പാട് ഇതോടെ അവസാനിക്കും. രാജ്യത്ത് എവിടെ മികച്ച വില കിട്ടുമോ അവിടെ കൊണ്ടുപോയി വിൽക്കാൻ കർഷകന് ഇതോടെ അനുമതി ഉണ്ടാകും. ഇതിനായി ഇലക്ട്രോണിക് ട്രേഡിംഗ് ഉപയോഗപ്പെടുത്താം. ഒപ്പം കർഷകന് സാധനങ്ങള്‍ നേരിട്ട് സംഭരിക്കുകയും ചെയ്യാം.

കർഷകനിൽ നിന്ന് ചെറിയ വിലക് വാങ്ങി, പത്തിരട്ടി വിലക് ഉപഭോക്താവിന് വിൽക്കാൻ ഇനി പറ്റില്ല, രാഷ്ട്രീയകാർ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ പിടിയിൽ നിന്ന് പൂർണമായും, കർഷകൻ മുക്തനാകുമെന്ന് ചുരുക്കം. 28000 രജിസ്ട്രേഡ് ഇടനിലക്കാരാണ് ഇതോടെ ഇല്ലാതാകുക. 2. Farmers (Empowerment and Protection) Agreement on Price Assurance
and Farm Services Ordinance, 2020.
ഈ ഭേദഗതി അനുസരിച്ച് കര്‍ഷകന് ഏത് സമയത്തും വ്യാപാര സ്ഥാപനങ്ങള്‍, സംസ്‌കരണ സ്ഥാപനങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടാം.*

അഞ്ചേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക്കൂട്ടുചേര്‍ന്ന് വന്‍കിടക്കാരുമായി കരാര്‍ വയ്ക്കാനാകും. (രാജ്യത്തെ ആകെകര്‍ഷകരില്‍ 86 ശതമാനവും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്). വിത്തു വിതയ്ക്കുമ്പോഴോ അതിനു മുന്‍പോ തന്നെ വില നിശ്ചയിച്ച് തന്നെ കരാരിൽ ഏർപ്പെടാം. ഇങ്ങനെ മുന്‍കൂട്ടി വില നിശ്ചയിക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം- വിലത്തകര്‍ച്ച ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കര്‍ഷകരില്‍ നിന്ന് സ്‌പോണ്‍സര്‍മാരിലേക്കു മാറുന്നു. കാരണം വിലത്തകർച്ചയുണ്ടായാലും ഉത്പന്നം വാങ്ങിയിരിക്കണമെന്ന് കരാർ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇതോടെ വാങ്ങാനാളില്ലാതെ തക്കാളിയൊക്കെ വണ്ടി കയറ്റി നശിപ്പിച്ചു കളയേണ്ട ഗതികേടിൽ നിന്ന് കർഷകൻ മോചിതനാകും. ഒപ്പം അത്യാധുനിക സാങ്കേതിക വിദ്യയും നൂതന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.

3. Essential Commodities (Amendment) Ordinance, 2020.
ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നു മാറ്റുന്നു. ഇതോടെ, യുദ്ധം പോലുള്ള സവിശേഷ സാഹചര്യങ്ങളിലൊഴികെ ഇവ സംഭരിച്ചു
വയ്ക്കുന്നതിനുള്ള പരിധി ഇല്ലാതാകും. അസാധാരണ സാഹചര്യത്തിൽ 50 ശതമാനം വിലക്കൂടുതലും ബിൽ ഉറപ്പാക്കുന്നു. അനിയന്ത്രിതമായി വില കൂടുന്നത് തടയാനും ബില്ലിൽ വ്യവസ്ഥ. ഇതുവഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിലസ്ഥിരതയുടെ ആനുകൂല്യം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിവിട്ടുള്ള ഇടപെടല്‍ ഒഴിവാകുന്നത് കാര്‍ഷിക രംഗത്ത് സ്വകാര്യ നിക്ഷേപത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും
വഴിയൊരുക്കും.

*കോള്‍ഡ് സ്‌റ്റോറെജ്, ഭക്ഷ്യ വിതരണ ശൃംഖല എന്നിവിടങ്ങളില്‍ വലിയ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും വരുന്നതോടെ കൃഷിക്കും കർഷകനും കൂടുതൽ പ്രാധാന്യ കൈവരും. സംസ്കരണ സൗകര്യം ഇല്ലാത്തതിനാൽ നിലവിൽ 40 % പഴങ്ങളും പച്ചക്കറികളും നഷ്ടമാകുന്നുണ്ട്.

ഇതോടെ കാര്‍ഷികോത്പന്നങ്ങള്‍ പാഴായിപ്പോകുന്നത് തടയുന്നു. ബില്ലിനെതിരായ പ്രധാന ആരോണം താങ്ങു വില ഉണ്ടാകില്ല എന്നതാണ്. എന്നാൽ താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച്
വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റാബി വിളകൾക്കുള്ള താങ്ങുവില അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും സർക്കാര്‍ വ്യക്താക്കി.

ഇതിലെ വലിയ രാഷ്ട്രീയ തട്ടിപ്പ് നടത്തുന്നത് കോൺഗ്രസാണ്. കാരണം 2019 ലെ അവരുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കാർഷിക ബില്ലിന്റെ ഭേദഗതി. ജനാധിപത്യം ലജ്ജിക്കുന്നു എന്ന രാഹുലിന്റെ വിമർശം ഈ അർത്ഥത്തിൽ ശരിയാണ്.

ഇപ്പോൾ നടക്കുന്ന പ്രതിഷേധം കർഷകർക്ക് പലിശയ്ക്ക് പണം കൊടുക്കുന്നവരുടേതാണ്. അവരെ ആശ്രയിച്ച് കഴിയുന്ന അകാലിദള്‍ പ്രക്ഷോഭവുമായി വരുന്നത് മനസിലാക്കാം. പക്ഷേ കർഷക പ്രേമം വലിയവായിൽ
പറയുന്ന ഇടത് പാർട്ടികൾക്ക് എന്തിന്റെ സൂക്കേടാണെന്ന് മനസിലാകുന്നില്ല. ഓ ബിൽ അവതരിപ്പിക്കുന്നത് മോദി സർക്കാരാണല്ലോ അത് തന്നെ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപക്ക് റെക്കോഡ് തകർച്ച...  (9 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (12 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (22 minutes ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (43 minutes ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (1 hour ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (2 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (3 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (3 hours ago)

Malayali Vartha Recommends