Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ... മോദിയുടെ കർഷക ദ്രോഹബിൽ കോൺഗ്രസിൻറെ  വൻ രാഷ്ട്രീയ തട്ടിപ്പ്... അറിയേണ്ടതെല്ലാം

21 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ. കർഷകരെ ദ്രോഹിക്കാനുള്ള 3 ബില്ലുകളാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. കർഷകർക്കെതിരെയുള്ള മരണ വാറന്റ് എന്നാണ് ഇതിനെ കോൺഗ്രസ നേതാവ് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. 

ജനാധിപത്യം ലജ്ജിക്കുന്നവെന്നും രാഹുൽ പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചില ഭേദഗതികളോടെ ബിൽ അംഗീകരിക്കുന്നുവെന്ന് സിപിഐ. ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ പിൻമാറി. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം. രാജ്യവ്യാപക പണിമുടക്കിന്
സംഘടനകൾ. ഇങ്ങനെ പ്രതിഷേധം കനക്കുകയാണ്. എന്താണ് ഈ ബില്ലിലുള്ളത്. നമുക്ക് പരിശോധിക്കാം.
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടിലാണ് പ്രതിഷേധം മുഴുവൻ. ഒരു രാഷ്ട്രം ഒരു വിപണി എന്ന നയത്തിൽ അധിഷ്ഠിതമാണ് പുതിയ പരിഷ്കാരം.
3 ബില്ലുകളാണ് പുതിയ ഭേദഗതിയിൽ ഉള്ളത്.
1. Farmers’ Produce Trade and Commerce (Promotion and Facilitation)
Ordinance, 2020.
അതായത് കർഷകന് അവന്റെ ഉത്പന്നങ്ങൾ രാജ്യമെങ്ങും വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം. അപ്പോൾ ചിലർക്കെങ്കിലും തോന്നും ഇത്രനാളും അതിനുള്ളസ്വാതന്ത്ര്യം ഇല്ലായിരുന്നോ എന്ന്. ഇല്ലായിരുന്നു എന്നതാണ് വാസ്തവം.അതത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയത Agriculture Produce Market Committy (APMC) വഴി മാത്രമേ കർഷകന് വിള വിറ്റഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവർപറയുന്ന ഇടനിലക്കാരന് പറയുന്ന വിലയ്ക്ക് വിൽക്കുന്ന ഏർപ്പാട് ഇതോടെ അവസാനിക്കും. രാജ്യത്ത് എവിടെ മികച്ച വില കിട്ടുമോ അവിടെ കൊണ്ടുപോയി വിൽക്കാൻ കർഷകന് ഇതോടെ അനുമതി ഉണ്ടാകും. ഇതിനായി ഇലക്ട്രോണിക് ട്രേഡിംഗ് ഉപയോഗപ്പെടുത്താം. ഒപ്പം കർഷകന് സാധനങ്ങള്‍ നേരിട്ട് സംഭരിക്കുകയും ചെയ്യാം.

കർഷകനിൽ നിന്ന് ചെറിയ വിലക് വാങ്ങി, പത്തിരട്ടി വിലക് ഉപഭോക്താവിന് വിൽക്കാൻ ഇനി പറ്റില്ല, രാഷ്ട്രീയകാർ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ പിടിയിൽ നിന്ന് പൂർണമായും, കർഷകൻ മുക്തനാകുമെന്ന് ചുരുക്കം. 28000 രജിസ്ട്രേഡ് ഇടനിലക്കാരാണ് ഇതോടെ ഇല്ലാതാകുക. 2. Farmers (Empowerment and Protection) Agreement on Price Assurance
and Farm Services Ordinance, 2020.
ഈ ഭേദഗതി അനുസരിച്ച് കര്‍ഷകന് ഏത് സമയത്തും വ്യാപാര സ്ഥാപനങ്ങള്‍, സംസ്‌കരണ സ്ഥാപനങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടാം.*

അഞ്ചേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക്കൂട്ടുചേര്‍ന്ന് വന്‍കിടക്കാരുമായി കരാര്‍ വയ്ക്കാനാകും. (രാജ്യത്തെ ആകെകര്‍ഷകരില്‍ 86 ശതമാനവും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്). വിത്തു വിതയ്ക്കുമ്പോഴോ അതിനു മുന്‍പോ തന്നെ വില നിശ്ചയിച്ച് തന്നെ കരാരിൽ ഏർപ്പെടാം. ഇങ്ങനെ മുന്‍കൂട്ടി വില നിശ്ചയിക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം- വിലത്തകര്‍ച്ച ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കര്‍ഷകരില്‍ നിന്ന് സ്‌പോണ്‍സര്‍മാരിലേക്കു മാറുന്നു. കാരണം വിലത്തകർച്ചയുണ്ടായാലും ഉത്പന്നം വാങ്ങിയിരിക്കണമെന്ന് കരാർ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇതോടെ വാങ്ങാനാളില്ലാതെ തക്കാളിയൊക്കെ വണ്ടി കയറ്റി നശിപ്പിച്ചു കളയേണ്ട ഗതികേടിൽ നിന്ന് കർഷകൻ മോചിതനാകും. ഒപ്പം അത്യാധുനിക സാങ്കേതിക വിദ്യയും നൂതന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.

3. Essential Commodities (Amendment) Ordinance, 2020.
ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നു മാറ്റുന്നു. ഇതോടെ, യുദ്ധം പോലുള്ള സവിശേഷ സാഹചര്യങ്ങളിലൊഴികെ ഇവ സംഭരിച്ചു
വയ്ക്കുന്നതിനുള്ള പരിധി ഇല്ലാതാകും. അസാധാരണ സാഹചര്യത്തിൽ 50 ശതമാനം വിലക്കൂടുതലും ബിൽ ഉറപ്പാക്കുന്നു. അനിയന്ത്രിതമായി വില കൂടുന്നത് തടയാനും ബില്ലിൽ വ്യവസ്ഥ. ഇതുവഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിലസ്ഥിരതയുടെ ആനുകൂല്യം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിവിട്ടുള്ള ഇടപെടല്‍ ഒഴിവാകുന്നത് കാര്‍ഷിക രംഗത്ത് സ്വകാര്യ നിക്ഷേപത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും
വഴിയൊരുക്കും.

*കോള്‍ഡ് സ്‌റ്റോറെജ്, ഭക്ഷ്യ വിതരണ ശൃംഖല എന്നിവിടങ്ങളില്‍ വലിയ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും വരുന്നതോടെ കൃഷിക്കും കർഷകനും കൂടുതൽ പ്രാധാന്യ കൈവരും. സംസ്കരണ സൗകര്യം ഇല്ലാത്തതിനാൽ നിലവിൽ 40 % പഴങ്ങളും പച്ചക്കറികളും നഷ്ടമാകുന്നുണ്ട്.

ഇതോടെ കാര്‍ഷികോത്പന്നങ്ങള്‍ പാഴായിപ്പോകുന്നത് തടയുന്നു. ബില്ലിനെതിരായ പ്രധാന ആരോണം താങ്ങു വില ഉണ്ടാകില്ല എന്നതാണ്. എന്നാൽ താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച്
വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റാബി വിളകൾക്കുള്ള താങ്ങുവില അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും സർക്കാര്‍ വ്യക്താക്കി.

ഇതിലെ വലിയ രാഷ്ട്രീയ തട്ടിപ്പ് നടത്തുന്നത് കോൺഗ്രസാണ്. കാരണം 2019 ലെ അവരുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കാർഷിക ബില്ലിന്റെ ഭേദഗതി. ജനാധിപത്യം ലജ്ജിക്കുന്നു എന്ന രാഹുലിന്റെ വിമർശം ഈ അർത്ഥത്തിൽ ശരിയാണ്.

ഇപ്പോൾ നടക്കുന്ന പ്രതിഷേധം കർഷകർക്ക് പലിശയ്ക്ക് പണം കൊടുക്കുന്നവരുടേതാണ്. അവരെ ആശ്രയിച്ച് കഴിയുന്ന അകാലിദള്‍ പ്രക്ഷോഭവുമായി വരുന്നത് മനസിലാക്കാം. പക്ഷേ കർഷക പ്രേമം വലിയവായിൽ
പറയുന്ന ഇടത് പാർട്ടികൾക്ക് എന്തിന്റെ സൂക്കേടാണെന്ന് മനസിലാകുന്നില്ല. ഓ ബിൽ അവതരിപ്പിക്കുന്നത് മോദി സർക്കാരാണല്ലോ അത് തന്നെ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്....  (11 minutes ago)

ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം  (32 minutes ago)

നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്  (43 minutes ago)

2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും  (51 minutes ago)

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി  (59 minutes ago)

സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...നാല്‌ തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനം ര  (1 hour ago)

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (6 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (6 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (7 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (7 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (7 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (7 hours ago)

Malayali Vartha Recommends