Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ... മോദിയുടെ കർഷക ദ്രോഹബിൽ കോൺഗ്രസിൻറെ  വൻ രാഷ്ട്രീയ തട്ടിപ്പ്... അറിയേണ്ടതെല്ലാം

21 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ. കർഷകരെ ദ്രോഹിക്കാനുള്ള 3 ബില്ലുകളാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. കർഷകർക്കെതിരെയുള്ള മരണ വാറന്റ് എന്നാണ് ഇതിനെ കോൺഗ്രസ നേതാവ് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. 

ജനാധിപത്യം ലജ്ജിക്കുന്നവെന്നും രാഹുൽ പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചില ഭേദഗതികളോടെ ബിൽ അംഗീകരിക്കുന്നുവെന്ന് സിപിഐ. ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ പിൻമാറി. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം. രാജ്യവ്യാപക പണിമുടക്കിന്
സംഘടനകൾ. ഇങ്ങനെ പ്രതിഷേധം കനക്കുകയാണ്. എന്താണ് ഈ ബില്ലിലുള്ളത്. നമുക്ക് പരിശോധിക്കാം.
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടിലാണ് പ്രതിഷേധം മുഴുവൻ. ഒരു രാഷ്ട്രം ഒരു വിപണി എന്ന നയത്തിൽ അധിഷ്ഠിതമാണ് പുതിയ പരിഷ്കാരം.
3 ബില്ലുകളാണ് പുതിയ ഭേദഗതിയിൽ ഉള്ളത്.
1. Farmers’ Produce Trade and Commerce (Promotion and Facilitation)
Ordinance, 2020.
അതായത് കർഷകന് അവന്റെ ഉത്പന്നങ്ങൾ രാജ്യമെങ്ങും വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം. അപ്പോൾ ചിലർക്കെങ്കിലും തോന്നും ഇത്രനാളും അതിനുള്ളസ്വാതന്ത്ര്യം ഇല്ലായിരുന്നോ എന്ന്. ഇല്ലായിരുന്നു എന്നതാണ് വാസ്തവം.അതത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയത Agriculture Produce Market Committy (APMC) വഴി മാത്രമേ കർഷകന് വിള വിറ്റഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവർപറയുന്ന ഇടനിലക്കാരന് പറയുന്ന വിലയ്ക്ക് വിൽക്കുന്ന ഏർപ്പാട് ഇതോടെ അവസാനിക്കും. രാജ്യത്ത് എവിടെ മികച്ച വില കിട്ടുമോ അവിടെ കൊണ്ടുപോയി വിൽക്കാൻ കർഷകന് ഇതോടെ അനുമതി ഉണ്ടാകും. ഇതിനായി ഇലക്ട്രോണിക് ട്രേഡിംഗ് ഉപയോഗപ്പെടുത്താം. ഒപ്പം കർഷകന് സാധനങ്ങള്‍ നേരിട്ട് സംഭരിക്കുകയും ചെയ്യാം.

കർഷകനിൽ നിന്ന് ചെറിയ വിലക് വാങ്ങി, പത്തിരട്ടി വിലക് ഉപഭോക്താവിന് വിൽക്കാൻ ഇനി പറ്റില്ല, രാഷ്ട്രീയകാർ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ പിടിയിൽ നിന്ന് പൂർണമായും, കർഷകൻ മുക്തനാകുമെന്ന് ചുരുക്കം. 28000 രജിസ്ട്രേഡ് ഇടനിലക്കാരാണ് ഇതോടെ ഇല്ലാതാകുക. 2. Farmers (Empowerment and Protection) Agreement on Price Assurance
and Farm Services Ordinance, 2020.
ഈ ഭേദഗതി അനുസരിച്ച് കര്‍ഷകന് ഏത് സമയത്തും വ്യാപാര സ്ഥാപനങ്ങള്‍, സംസ്‌കരണ സ്ഥാപനങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടാം.*

അഞ്ചേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക്കൂട്ടുചേര്‍ന്ന് വന്‍കിടക്കാരുമായി കരാര്‍ വയ്ക്കാനാകും. (രാജ്യത്തെ ആകെകര്‍ഷകരില്‍ 86 ശതമാനവും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്). വിത്തു വിതയ്ക്കുമ്പോഴോ അതിനു മുന്‍പോ തന്നെ വില നിശ്ചയിച്ച് തന്നെ കരാരിൽ ഏർപ്പെടാം. ഇങ്ങനെ മുന്‍കൂട്ടി വില നിശ്ചയിക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം- വിലത്തകര്‍ച്ച ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കര്‍ഷകരില്‍ നിന്ന് സ്‌പോണ്‍സര്‍മാരിലേക്കു മാറുന്നു. കാരണം വിലത്തകർച്ചയുണ്ടായാലും ഉത്പന്നം വാങ്ങിയിരിക്കണമെന്ന് കരാർ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇതോടെ വാങ്ങാനാളില്ലാതെ തക്കാളിയൊക്കെ വണ്ടി കയറ്റി നശിപ്പിച്ചു കളയേണ്ട ഗതികേടിൽ നിന്ന് കർഷകൻ മോചിതനാകും. ഒപ്പം അത്യാധുനിക സാങ്കേതിക വിദ്യയും നൂതന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.

3. Essential Commodities (Amendment) Ordinance, 2020.
ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നു മാറ്റുന്നു. ഇതോടെ, യുദ്ധം പോലുള്ള സവിശേഷ സാഹചര്യങ്ങളിലൊഴികെ ഇവ സംഭരിച്ചു
വയ്ക്കുന്നതിനുള്ള പരിധി ഇല്ലാതാകും. അസാധാരണ സാഹചര്യത്തിൽ 50 ശതമാനം വിലക്കൂടുതലും ബിൽ ഉറപ്പാക്കുന്നു. അനിയന്ത്രിതമായി വില കൂടുന്നത് തടയാനും ബില്ലിൽ വ്യവസ്ഥ. ഇതുവഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിലസ്ഥിരതയുടെ ആനുകൂല്യം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിവിട്ടുള്ള ഇടപെടല്‍ ഒഴിവാകുന്നത് കാര്‍ഷിക രംഗത്ത് സ്വകാര്യ നിക്ഷേപത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും
വഴിയൊരുക്കും.

*കോള്‍ഡ് സ്‌റ്റോറെജ്, ഭക്ഷ്യ വിതരണ ശൃംഖല എന്നിവിടങ്ങളില്‍ വലിയ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും വരുന്നതോടെ കൃഷിക്കും കർഷകനും കൂടുതൽ പ്രാധാന്യ കൈവരും. സംസ്കരണ സൗകര്യം ഇല്ലാത്തതിനാൽ നിലവിൽ 40 % പഴങ്ങളും പച്ചക്കറികളും നഷ്ടമാകുന്നുണ്ട്.

ഇതോടെ കാര്‍ഷികോത്പന്നങ്ങള്‍ പാഴായിപ്പോകുന്നത് തടയുന്നു. ബില്ലിനെതിരായ പ്രധാന ആരോണം താങ്ങു വില ഉണ്ടാകില്ല എന്നതാണ്. എന്നാൽ താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച്
വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റാബി വിളകൾക്കുള്ള താങ്ങുവില അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും സർക്കാര്‍ വ്യക്താക്കി.

ഇതിലെ വലിയ രാഷ്ട്രീയ തട്ടിപ്പ് നടത്തുന്നത് കോൺഗ്രസാണ്. കാരണം 2019 ലെ അവരുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കാർഷിക ബില്ലിന്റെ ഭേദഗതി. ജനാധിപത്യം ലജ്ജിക്കുന്നു എന്ന രാഹുലിന്റെ വിമർശം ഈ അർത്ഥത്തിൽ ശരിയാണ്.

ഇപ്പോൾ നടക്കുന്ന പ്രതിഷേധം കർഷകർക്ക് പലിശയ്ക്ക് പണം കൊടുക്കുന്നവരുടേതാണ്. അവരെ ആശ്രയിച്ച് കഴിയുന്ന അകാലിദള്‍ പ്രക്ഷോഭവുമായി വരുന്നത് മനസിലാക്കാം. പക്ഷേ കർഷക പ്രേമം വലിയവായിൽ
പറയുന്ന ഇടത് പാർട്ടികൾക്ക് എന്തിന്റെ സൂക്കേടാണെന്ന് മനസിലാകുന്നില്ല. ഓ ബിൽ അവതരിപ്പിക്കുന്നത് മോദി സർക്കാരാണല്ലോ അത് തന്നെ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends