Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ... മോദിയുടെ കർഷക ദ്രോഹബിൽ കോൺഗ്രസിൻറെ  വൻ രാഷ്ട്രീയ തട്ടിപ്പ്... അറിയേണ്ടതെല്ലാം

21 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

കർഷക ദ്രോഹ ബില്ലുമായി നരേന്ദ്രമോദി സർക്കാർ. കർഷകരെ ദ്രോഹിക്കാനുള്ള 3 ബില്ലുകളാണ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അവതരിപ്പിച്ചത്. കർഷകർക്കെതിരെയുള്ള മരണ വാറന്റ് എന്നാണ് ഇതിനെ കോൺഗ്രസ നേതാവ് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. 

ജനാധിപത്യം ലജ്ജിക്കുന്നവെന്നും രാഹുൽ പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ചില ഭേദഗതികളോടെ ബിൽ അംഗീകരിക്കുന്നുവെന്ന് സിപിഐ. ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ പിൻമാറി. പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം. രാജ്യവ്യാപക പണിമുടക്കിന്
സംഘടനകൾ. ഇങ്ങനെ പ്രതിഷേധം കനക്കുകയാണ്. എന്താണ് ഈ ബില്ലിലുള്ളത്. നമുക്ക് പരിശോധിക്കാം.
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടിലാണ് പ്രതിഷേധം മുഴുവൻ. ഒരു രാഷ്ട്രം ഒരു വിപണി എന്ന നയത്തിൽ അധിഷ്ഠിതമാണ് പുതിയ പരിഷ്കാരം.
3 ബില്ലുകളാണ് പുതിയ ഭേദഗതിയിൽ ഉള്ളത്.
1. Farmers’ Produce Trade and Commerce (Promotion and Facilitation)
Ordinance, 2020.
അതായത് കർഷകന് അവന്റെ ഉത്പന്നങ്ങൾ രാജ്യമെങ്ങും വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം. അപ്പോൾ ചിലർക്കെങ്കിലും തോന്നും ഇത്രനാളും അതിനുള്ളസ്വാതന്ത്ര്യം ഇല്ലായിരുന്നോ എന്ന്. ഇല്ലായിരുന്നു എന്നതാണ് വാസ്തവം.അതത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയത Agriculture Produce Market Committy (APMC) വഴി മാത്രമേ കർഷകന് വിള വിറ്റഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അവർപറയുന്ന ഇടനിലക്കാരന് പറയുന്ന വിലയ്ക്ക് വിൽക്കുന്ന ഏർപ്പാട് ഇതോടെ അവസാനിക്കും. രാജ്യത്ത് എവിടെ മികച്ച വില കിട്ടുമോ അവിടെ കൊണ്ടുപോയി വിൽക്കാൻ കർഷകന് ഇതോടെ അനുമതി ഉണ്ടാകും. ഇതിനായി ഇലക്ട്രോണിക് ട്രേഡിംഗ് ഉപയോഗപ്പെടുത്താം. ഒപ്പം കർഷകന് സാധനങ്ങള്‍ നേരിട്ട് സംഭരിക്കുകയും ചെയ്യാം.

കർഷകനിൽ നിന്ന് ചെറിയ വിലക് വാങ്ങി, പത്തിരട്ടി വിലക് ഉപഭോക്താവിന് വിൽക്കാൻ ഇനി പറ്റില്ല, രാഷ്ട്രീയകാർ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ പിടിയിൽ നിന്ന് പൂർണമായും, കർഷകൻ മുക്തനാകുമെന്ന് ചുരുക്കം. 28000 രജിസ്ട്രേഡ് ഇടനിലക്കാരാണ് ഇതോടെ ഇല്ലാതാകുക. 2. Farmers (Empowerment and Protection) Agreement on Price Assurance
and Farm Services Ordinance, 2020.
ഈ ഭേദഗതി അനുസരിച്ച് കര്‍ഷകന് ഏത് സമയത്തും വ്യാപാര സ്ഥാപനങ്ങള്‍, സംസ്‌കരണ സ്ഥാപനങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടാം.*

അഞ്ചേക്കറില്‍ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക്കൂട്ടുചേര്‍ന്ന് വന്‍കിടക്കാരുമായി കരാര്‍ വയ്ക്കാനാകും. (രാജ്യത്തെ ആകെകര്‍ഷകരില്‍ 86 ശതമാനവും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്). വിത്തു വിതയ്ക്കുമ്പോഴോ അതിനു മുന്‍പോ തന്നെ വില നിശ്ചയിച്ച് തന്നെ കരാരിൽ ഏർപ്പെടാം. ഇങ്ങനെ മുന്‍കൂട്ടി വില നിശ്ചയിക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം- വിലത്തകര്‍ച്ച ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കര്‍ഷകരില്‍ നിന്ന് സ്‌പോണ്‍സര്‍മാരിലേക്കു മാറുന്നു. കാരണം വിലത്തകർച്ചയുണ്ടായാലും ഉത്പന്നം വാങ്ങിയിരിക്കണമെന്ന് കരാർ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഇതോടെ വാങ്ങാനാളില്ലാതെ തക്കാളിയൊക്കെ വണ്ടി കയറ്റി നശിപ്പിച്ചു കളയേണ്ട ഗതികേടിൽ നിന്ന് കർഷകൻ മോചിതനാകും. ഒപ്പം അത്യാധുനിക സാങ്കേതിക വിദ്യയും നൂതന മാര്‍ഗങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.

3. Essential Commodities (Amendment) Ordinance, 2020.
ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നു മാറ്റുന്നു. ഇതോടെ, യുദ്ധം പോലുള്ള സവിശേഷ സാഹചര്യങ്ങളിലൊഴികെ ഇവ സംഭരിച്ചു
വയ്ക്കുന്നതിനുള്ള പരിധി ഇല്ലാതാകും. അസാധാരണ സാഹചര്യത്തിൽ 50 ശതമാനം വിലക്കൂടുതലും ബിൽ ഉറപ്പാക്കുന്നു. അനിയന്ത്രിതമായി വില കൂടുന്നത് തടയാനും ബില്ലിൽ വ്യവസ്ഥ. ഇതുവഴി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിലസ്ഥിരതയുടെ ആനുകൂല്യം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിവിട്ടുള്ള ഇടപെടല്‍ ഒഴിവാകുന്നത് കാര്‍ഷിക രംഗത്ത് സ്വകാര്യ നിക്ഷേപത്തിനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും
വഴിയൊരുക്കും.

*കോള്‍ഡ് സ്‌റ്റോറെജ്, ഭക്ഷ്യ വിതരണ ശൃംഖല എന്നിവിടങ്ങളില്‍ വലിയ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും വരുന്നതോടെ കൃഷിക്കും കർഷകനും കൂടുതൽ പ്രാധാന്യ കൈവരും. സംസ്കരണ സൗകര്യം ഇല്ലാത്തതിനാൽ നിലവിൽ 40 % പഴങ്ങളും പച്ചക്കറികളും നഷ്ടമാകുന്നുണ്ട്.

ഇതോടെ കാര്‍ഷികോത്പന്നങ്ങള്‍ പാഴായിപ്പോകുന്നത് തടയുന്നു. ബില്ലിനെതിരായ പ്രധാന ആരോണം താങ്ങു വില ഉണ്ടാകില്ല എന്നതാണ്. എന്നാൽ താങ്ങുവിലയ്ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച്
വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല റാബി വിളകൾക്കുള്ള താങ്ങുവില അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും സർക്കാര്‍ വ്യക്താക്കി.

ഇതിലെ വലിയ രാഷ്ട്രീയ തട്ടിപ്പ് നടത്തുന്നത് കോൺഗ്രസാണ്. കാരണം 2019 ലെ അവരുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കാർഷിക ബില്ലിന്റെ ഭേദഗതി. ജനാധിപത്യം ലജ്ജിക്കുന്നു എന്ന രാഹുലിന്റെ വിമർശം ഈ അർത്ഥത്തിൽ ശരിയാണ്.

ഇപ്പോൾ നടക്കുന്ന പ്രതിഷേധം കർഷകർക്ക് പലിശയ്ക്ക് പണം കൊടുക്കുന്നവരുടേതാണ്. അവരെ ആശ്രയിച്ച് കഴിയുന്ന അകാലിദള്‍ പ്രക്ഷോഭവുമായി വരുന്നത് മനസിലാക്കാം. പക്ഷേ കർഷക പ്രേമം വലിയവായിൽ
പറയുന്ന ഇടത് പാർട്ടികൾക്ക് എന്തിന്റെ സൂക്കേടാണെന്ന് മനസിലാകുന്നില്ല. ഓ ബിൽ അവതരിപ്പിക്കുന്നത് മോദി സർക്കാരാണല്ലോ അത് തന്നെ കാര്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരന്‍ അറസ്റ്റില്‍  (26 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി  (1 hour ago)

എസ്500 ഇന്ത്യയുടെ കൂടി സഹകരണത്തോടെ; പുടിന്‍ ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും  (1 hour ago)

അടിനാശം വെള്ളപ്പൊക്കം ഡിസംബർ 12-ന്; സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രം നിർമ്മിക്കുന്നു!!  (1 hour ago)

ഉശിരുള്ള പ്രതിപക്ഷം ഇല്ലാത്ത ഏത് നാടിന്റെയും ജനങ്ങളുടെയും അവസ്ഥ ഇങ്ങനൊക്കെയാണ്; ചോദിക്കാനും പറയാനും ഒരു നാഥൻ ഇല്ലാത്ത കളരികളിൽ ഒക്കെയും കാണും ഒരു ഊച്ചാളി ചട്ടമ്പി; ആഡംബര കാർ വാങ്ങാനൊരുങ്ങുന്ന മുഖ്യമന്  (1 hour ago)

സൗദി സന്ദര്‍ശകർ ശ്രദ്ധിക്കുക ! പുറത്തുപോകുമ്പോൾ നിങ്ങളുടെ ഡിജിറ്റല്‍ ഐ.ഡി കൈവശം വെയ്ക്കാൻ മറക്കരുത് !! ഡിജിറ്റല്‍ ഐ.ഡി ഔദ്യോഗിക രേഖയാണെന്ന് ജവാസാത്ത്  (1 hour ago)

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം  (2 hours ago)

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച  (2 hours ago)

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ടെക്നോപാര്‍ക്ക് കമ്പനി റിഫ്ളക്ഷന്‍സ്...  (2 hours ago)

ഗവ. സൈബർപാർക്കില്‍ എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (2 hours ago)

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്ത  (2 hours ago)

കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും; കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേ  (2 hours ago)

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ സർക്കാർ എവിടെയാണ് ഒളിമ്പിക്‌സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രം; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ  (2 hours ago)

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...  (2 hours ago)

Malayali Vartha Recommends