Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

ഇന്ത്യന്‍ നയതന്ത്രത്തെ പുച്ഛിക്കുന്ന ചൈനയോട് ? നയതന്ത്ര ചര്‍ച്ചകള്‍ പരാജയം നിലയുറപ്പിച്ച് ഇന്ത്യന്‍ കരസേന ജിങ് പിങ്ങിന്റെ വ്യാളികള്‍ കണ്ടം വഴി ഓടും

23 SEPTEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

ചര്‍ച്ചകളും കരാറുകളുമെല്ലാം മനുഷ്യരുമായി നടത്തുന്നതാണ് ബുദ്ധി .ചൈനക്കാര്‍ നാലുമനുഷ്യരെ പോലെയല്ല പെരുമാറുന്നതെന്ന് സുബ്രഹ്മണ്യം ജയ്ശങ്കറിന് പത്തു മുപ്പത്തഞ്ചു കൊല്ലത്തെ നയതന്ത്ര പരിചയം കൊണ്ട് വ്യക്തമായതാണ് .അദ്ദേഹത്തിന്റെ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വയ്ക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ഭാവിയുടെ സുരക്ഷയെ കരുതിയും വളര്‍ച്ചയെകരുതിയുമെല്ലാമാണ് .അന്താരാഷ്ട്ര തലത്തില്‍ ചൈന സ്വീകരിച്ചു പോരുന്ന നിലപാടുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല .

ഭീകരവാഴ്ചയ്ക്ക് വളം വയ്ക്കാന്‍ ആവുന്നതൊക്കെ പാകിസ്ഥാനുവേണ്ടി ചെയ്തുകൊടുക്കുന്ന .....നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജിങ് പിംഗ് ഭരണകൂടത്തില്‍ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് യുദ്ധത്തിലൂടെ അല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയായിക്കഴിഞ്ഞു .ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍കൊള്ളാനും ബഹുമാനിക്കാനും കഴിയാത്തവരുമായി സഹകരണം തുടരേണ്ടതില്ല എന്ന വ്യവസ്ഥിതി സ്വീകരിക്കുമ്പോഴും എന്തുവന്നാലും അധിനിവേശമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന കാര്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം .ജിങ് പിങ്ങിന്റെ വലം കൈയ്യായി പ്രവര്‍ത്തിക്കുന്ന വാങ് യിയുമായി ചര്‍ച്ച നടത്തുന്നത് പരിഹാസ്യമാണ് എന്ന് തന്നെയാണ് ജയശങ്കര്‍ കരുതിയിരുന്നത് .


അദ്ദേഹത്തിന്റെ നിഗമനം തെറ്റിയില്ല എന്നുമാത്രമല്ല കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്ന നടപടികളിലേക്ക് ചൈന കടന്നിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നതും .ചൈനയുമായി കമാന്റര്‍ തലത്തിലുള്ള ചര്‍ച്ച ഇന്ത്യന്‍ സൈനികര്‍ നടത്തിയപ്പോഴാണ് നെറികെട്ട നടപടികള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത് .അവരുമായി ചര്‍ച്ച നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമായി മാറുകയാണ് .അതിനാല്‍ തന്നെ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചത് .

ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ 14 മണിക്കൂര്‍ നടത്തിയ മാരത്തണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ല. സ്ഥിതി സങ്കീര്‍ണമാണെന്നും വരും ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ അപ്പോഴും ശാശ്വതമായ പരിഹാരമോ ഉചിതമായ നടപടിക്രമമോ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നുതന്നെയാണ് കരുതപ്പെടുന്നത് .
പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിര്‍ത്തിയിലുടനീളം സേനാംഗങ്ങളെ നിലനിര്‍ത്തും എന്നാണ് വ്യക്തമാകുന്നത്.

കൊടും തണുപ്പിനെ നേരിടാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകള്‍ അതിര്‍ത്തിയിലെത്തിച്ചു.പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ചുഷൂല്‍, ഗോഗ്ര, ഡെപ്‌സാങ് എന്നിവയടക്കം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല.

സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.പിന്‍മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിര്‍ത്തിയിലെ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പൂര്‍ണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തര്‍ക്ക മേഖലകള്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയര്‍ത്തുന്നത്.

അതിനാല്‍ തന്നെ ഏതുസമയത്തു വേണമെങ്കിലും യുദ്ധമുഖത്തു നിന്നേക്കാം എന്ന അവസ്ഥയുടെ ഭാഗമായി തന്നെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്നത് .പ്രകോപനപരമായ ഏതു സാഹചര്യത്തെ നേരിടാനും സൈനികര്‍ക്ക് പൂര്‍ണ അനുമതി പ്രധാനമന്ത്രി ഉറപ്പുനല്കിയതോടെ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഒരുങ്ങിനില്‍ക്കുന്നത് .ചൈനയുടെ കടല്‍ അധിപത്യത്തെയും വിദേശ നയങ്ങളെയും വ്യാപാര തന്ത്രങ്ങളെയും എതിര്‍ക്കാന്‍ തുടങ്ങിയ ഇന്ത്യയെ പ്രഖ്യാപിത ശത്രുവായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത് .അതിനാല്‍ തന്നെ ഇന്ത്യ മുന്നോട്ട് വച്ച സമാധാന ഉപാധികള്‍ ചൈന ഉള്‍കൊള്ളാന്‍ തയ്യാറാകില്ല എന്നത് വ്യക്തമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (9 minutes ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (1 hour ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (2 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (3 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (3 hours ago)

സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്  (3 hours ago)

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു  (3 hours ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു  (4 hours ago)

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (4 hours ago)

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ  (4 hours ago)

Malayali Vartha Recommends