Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ നയതന്ത്രത്തെ പുച്ഛിക്കുന്ന ചൈനയോട് ? നയതന്ത്ര ചര്‍ച്ചകള്‍ പരാജയം നിലയുറപ്പിച്ച് ഇന്ത്യന്‍ കരസേന ജിങ് പിങ്ങിന്റെ വ്യാളികള്‍ കണ്ടം വഴി ഓടും

23 SEPTEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

ചര്‍ച്ചകളും കരാറുകളുമെല്ലാം മനുഷ്യരുമായി നടത്തുന്നതാണ് ബുദ്ധി .ചൈനക്കാര്‍ നാലുമനുഷ്യരെ പോലെയല്ല പെരുമാറുന്നതെന്ന് സുബ്രഹ്മണ്യം ജയ്ശങ്കറിന് പത്തു മുപ്പത്തഞ്ചു കൊല്ലത്തെ നയതന്ത്ര പരിചയം കൊണ്ട് വ്യക്തമായതാണ് .അദ്ദേഹത്തിന്റെ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വയ്ക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ഭാവിയുടെ സുരക്ഷയെ കരുതിയും വളര്‍ച്ചയെകരുതിയുമെല്ലാമാണ് .അന്താരാഷ്ട്ര തലത്തില്‍ ചൈന സ്വീകരിച്ചു പോരുന്ന നിലപാടുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല .

ഭീകരവാഴ്ചയ്ക്ക് വളം വയ്ക്കാന്‍ ആവുന്നതൊക്കെ പാകിസ്ഥാനുവേണ്ടി ചെയ്തുകൊടുക്കുന്ന .....നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജിങ് പിംഗ് ഭരണകൂടത്തില്‍ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് യുദ്ധത്തിലൂടെ അല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയായിക്കഴിഞ്ഞു .ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍കൊള്ളാനും ബഹുമാനിക്കാനും കഴിയാത്തവരുമായി സഹകരണം തുടരേണ്ടതില്ല എന്ന വ്യവസ്ഥിതി സ്വീകരിക്കുമ്പോഴും എന്തുവന്നാലും അധിനിവേശമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന കാര്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം .ജിങ് പിങ്ങിന്റെ വലം കൈയ്യായി പ്രവര്‍ത്തിക്കുന്ന വാങ് യിയുമായി ചര്‍ച്ച നടത്തുന്നത് പരിഹാസ്യമാണ് എന്ന് തന്നെയാണ് ജയശങ്കര്‍ കരുതിയിരുന്നത് .


അദ്ദേഹത്തിന്റെ നിഗമനം തെറ്റിയില്ല എന്നുമാത്രമല്ല കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്ന നടപടികളിലേക്ക് ചൈന കടന്നിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നതും .ചൈനയുമായി കമാന്റര്‍ തലത്തിലുള്ള ചര്‍ച്ച ഇന്ത്യന്‍ സൈനികര്‍ നടത്തിയപ്പോഴാണ് നെറികെട്ട നടപടികള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത് .അവരുമായി ചര്‍ച്ച നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമായി മാറുകയാണ് .അതിനാല്‍ തന്നെ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചത് .

ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ 14 മണിക്കൂര്‍ നടത്തിയ മാരത്തണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ല. സ്ഥിതി സങ്കീര്‍ണമാണെന്നും വരും ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ അപ്പോഴും ശാശ്വതമായ പരിഹാരമോ ഉചിതമായ നടപടിക്രമമോ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നുതന്നെയാണ് കരുതപ്പെടുന്നത് .
പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിര്‍ത്തിയിലുടനീളം സേനാംഗങ്ങളെ നിലനിര്‍ത്തും എന്നാണ് വ്യക്തമാകുന്നത്.

കൊടും തണുപ്പിനെ നേരിടാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകള്‍ അതിര്‍ത്തിയിലെത്തിച്ചു.പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ചുഷൂല്‍, ഗോഗ്ര, ഡെപ്‌സാങ് എന്നിവയടക്കം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല.

സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.പിന്‍മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിര്‍ത്തിയിലെ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പൂര്‍ണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തര്‍ക്ക മേഖലകള്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയര്‍ത്തുന്നത്.

അതിനാല്‍ തന്നെ ഏതുസമയത്തു വേണമെങ്കിലും യുദ്ധമുഖത്തു നിന്നേക്കാം എന്ന അവസ്ഥയുടെ ഭാഗമായി തന്നെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്നത് .പ്രകോപനപരമായ ഏതു സാഹചര്യത്തെ നേരിടാനും സൈനികര്‍ക്ക് പൂര്‍ണ അനുമതി പ്രധാനമന്ത്രി ഉറപ്പുനല്കിയതോടെ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഒരുങ്ങിനില്‍ക്കുന്നത് .ചൈനയുടെ കടല്‍ അധിപത്യത്തെയും വിദേശ നയങ്ങളെയും വ്യാപാര തന്ത്രങ്ങളെയും എതിര്‍ക്കാന്‍ തുടങ്ങിയ ഇന്ത്യയെ പ്രഖ്യാപിത ശത്രുവായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത് .അതിനാല്‍ തന്നെ ഇന്ത്യ മുന്നോട്ട് വച്ച സമാധാന ഉപാധികള്‍ ചൈന ഉള്‍കൊള്ളാന്‍ തയ്യാറാകില്ല എന്നത് വ്യക്തമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends