Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..


മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം..വൈഷ്ണക്ക് വോട്ടവകാശം നൽകാതിരിക്കാൻ സി പി എം ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തുന്നതായി വിവരം..


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍...ഭീകരര്‍ അതിവിപുലമായ ആക്രമണത്തിനാണ് പദ്ധതിയിട്ടത് എന്നാണ് എന്‍ഐഎ റിപ്പോർട്ടുകൾ.. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ മോഡൽ ഇന്ത്യയിലും..


നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം.. നഗരത്തിൽ ഒരുമാസമായി തുടരുന്ന സംഘർഷം പൊലീസിനു തടയാൻ കഴിയാത്തതാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്..വ്യാപക വിമർശനം..

ഇന്ത്യന്‍ നയതന്ത്രത്തെ പുച്ഛിക്കുന്ന ചൈനയോട് ? നയതന്ത്ര ചര്‍ച്ചകള്‍ പരാജയം നിലയുറപ്പിച്ച് ഇന്ത്യന്‍ കരസേന ജിങ് പിങ്ങിന്റെ വ്യാളികള്‍ കണ്ടം വഴി ഓടും

23 SEPTEMBER 2020 11:26 AM IST
മലയാളി വാര്‍ത്ത

ചര്‍ച്ചകളും കരാറുകളുമെല്ലാം മനുഷ്യരുമായി നടത്തുന്നതാണ് ബുദ്ധി .ചൈനക്കാര്‍ നാലുമനുഷ്യരെ പോലെയല്ല പെരുമാറുന്നതെന്ന് സുബ്രഹ്മണ്യം ജയ്ശങ്കറിന് പത്തു മുപ്പത്തഞ്ചു കൊല്ലത്തെ നയതന്ത്ര പരിചയം കൊണ്ട് വ്യക്തമായതാണ് .അദ്ദേഹത്തിന്റെ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വയ്ക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ഭാവിയുടെ സുരക്ഷയെ കരുതിയും വളര്‍ച്ചയെകരുതിയുമെല്ലാമാണ് .അന്താരാഷ്ട്ര തലത്തില്‍ ചൈന സ്വീകരിച്ചു പോരുന്ന നിലപാടുകള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല .

ഭീകരവാഴ്ചയ്ക്ക് വളം വയ്ക്കാന്‍ ആവുന്നതൊക്കെ പാകിസ്ഥാനുവേണ്ടി ചെയ്തുകൊടുക്കുന്ന .....നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജിങ് പിംഗ് ഭരണകൂടത്തില്‍ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് യുദ്ധത്തിലൂടെ അല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥയായിക്കഴിഞ്ഞു .ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍കൊള്ളാനും ബഹുമാനിക്കാനും കഴിയാത്തവരുമായി സഹകരണം തുടരേണ്ടതില്ല എന്ന വ്യവസ്ഥിതി സ്വീകരിക്കുമ്പോഴും എന്തുവന്നാലും അധിനിവേശമാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന കാര്യത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം .ജിങ് പിങ്ങിന്റെ വലം കൈയ്യായി പ്രവര്‍ത്തിക്കുന്ന വാങ് യിയുമായി ചര്‍ച്ച നടത്തുന്നത് പരിഹാസ്യമാണ് എന്ന് തന്നെയാണ് ജയശങ്കര്‍ കരുതിയിരുന്നത് .


അദ്ദേഹത്തിന്റെ നിഗമനം തെറ്റിയില്ല എന്നുമാത്രമല്ല കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്ന നടപടികളിലേക്ക് ചൈന കടന്നിരിക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നതും .ചൈനയുമായി കമാന്റര്‍ തലത്തിലുള്ള ചര്‍ച്ച ഇന്ത്യന്‍ സൈനികര്‍ നടത്തിയപ്പോഴാണ് നെറികെട്ട നടപടികള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത് .അവരുമായി ചര്‍ച്ച നടത്തുമ്പോള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമായി മാറുകയാണ് .അതിനാല്‍ തന്നെ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുതല്‍ നടപടികളാണ് സ്വീകരിച്ചത് .

ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ 14 മണിക്കൂര്‍ നടത്തിയ മാരത്തണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു വ്യക്തമായ പരിഹാരം തെളിഞ്ഞില്ല. സ്ഥിതി സങ്കീര്‍ണമാണെന്നും വരും ആഴ്ചകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ അപ്പോഴും ശാശ്വതമായ പരിഹാരമോ ഉചിതമായ നടപടിക്രമമോ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്നുതന്നെയാണ് കരുതപ്പെടുന്നത് .
പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിര്‍ത്തിയിലുടനീളം സേനാംഗങ്ങളെ നിലനിര്‍ത്തും എന്നാണ് വ്യക്തമാകുന്നത്.

കൊടും തണുപ്പിനെ നേരിടാന്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകള്‍ അതിര്‍ത്തിയിലെത്തിച്ചു.പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ചുഷൂല്‍, ഗോഗ്ര, ഡെപ്‌സാങ് എന്നിവയടക്കം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂര്‍ണമായി അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല.

സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് ഏപ്രില്‍ അവസാന വാരം അതിര്‍ത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ.പിന്‍മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിര്‍ത്തിയിലെ കൂടിക്കാഴ്ചയില്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തു നിന്നു പൂര്‍ണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തര്‍ക്ക മേഖലകള്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയര്‍ത്തുന്നത്.

അതിനാല്‍ തന്നെ ഏതുസമയത്തു വേണമെങ്കിലും യുദ്ധമുഖത്തു നിന്നേക്കാം എന്ന അവസ്ഥയുടെ ഭാഗമായി തന്നെ ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്നത് .പ്രകോപനപരമായ ഏതു സാഹചര്യത്തെ നേരിടാനും സൈനികര്‍ക്ക് പൂര്‍ണ അനുമതി പ്രധാനമന്ത്രി ഉറപ്പുനല്കിയതോടെ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഒരുങ്ങിനില്‍ക്കുന്നത് .ചൈനയുടെ കടല്‍ അധിപത്യത്തെയും വിദേശ നയങ്ങളെയും വ്യാപാര തന്ത്രങ്ങളെയും എതിര്‍ക്കാന്‍ തുടങ്ങിയ ഇന്ത്യയെ പ്രഖ്യാപിത ശത്രുവായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത് .അതിനാല്‍ തന്നെ ഇന്ത്യ മുന്നോട്ട് വച്ച സമാധാന ഉപാധികള്‍ ചൈന ഉള്‍കൊള്ളാന്‍ തയ്യാറാകില്ല എന്നത് വ്യക്തമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (9 minutes ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (29 minutes ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (42 minutes ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (44 minutes ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (47 minutes ago)

കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം  (58 minutes ago)

ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്...  (1 hour ago)

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (1 hour ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (1 hour ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (1 hour ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (1 hour ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (2 hours ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (2 hours ago)

. പവന് 1280 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends