ഇതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി... അമിത് ഷാ തറപ്പിച്ചു കഴിഞ്ഞു കലാപകാരികള്‍ അഴിയെണ്ണും പഴുതടച്ച നീക്കം കിളി പോയ അവസ്ഥ
ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ മറ്റൊരു കറുത്ത ഏടായി മാറിക്കഴിഞ്ഞ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിച്ചുകൊണ്ടുള്ള നടപടിയാണ് ഡല്‍ഹി പോലീസ് സ്വീകരിച്ചിരിക്കുന്നത് .കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ പകപോക്കല്‍ നടക്കുന്നതെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പറയുമ്പോഴും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നു കൊണ്ട് അക്രമത്തെ പ്രോഹത്സായിപ്പിക്കുന്ന നടപടി സ്വീകരിച്ചത് ഏതു വലിയ വ്യക്തിയായാലും വെറുതെ വിടില്ല എന്ന വാശിയില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ .
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിം വിരുദ്ധത മുഖ്യ വിഷയമാക്കിയുള്ള പ്രചാരണമാണ് ഇത്തരത്തില്‍ ഒരു വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാക്കാനിടയായത് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത് .രാജ്യത്തിന്ററെ യശ്ശസ്സ് ഇടിച്ചുതാഴ്ത്താന്‍ ബോധപ്പൂര്‍വമായി നടത്തിയ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സും ആവുന്നത്ര എണ്ണയൊഴിച്ച് സഹായിച്ചു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം .അതിനിടയില്‍ പ്രക്ഷോഭം ആളിക്കത്തിക്കാനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിലും കേന്ദ്ര ആഭ്യന്തര വകുപ്പിന് ഒട്ടനവധി പേരെ സംശയമുണ്ട് .ഈ കാര്യങ്ങള്‍ കൂടി പുറത്തു വന്നാല്‍ കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാകും എന്നാണ് സംശയിക്കപ്പെടുന്നത് .
പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ അന്തരാഷ്ട്ര സമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചുപറയുന്നത് രാഹുല്‍ ഗാന്ധിയുടെ ദ്രോഹപരമായ നടപടികള്‍ ശരിവയ്ക്കുന്ന തരത്തിലാണ് എന്ന് ബി ജെ പി വാദിക്കുമ്പോള്‍ തങ്ങള്‍ ഇന്ത്യക്കാരെ വേര്‍തിരിച്ചു കാണാന്‍ അനുവദിക്കില്ല എന്ന വാദമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത് .
പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം കൂടി വന്നിരിക്കുകയാണ് . പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ ഇവര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയില്‍ ഈ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെയും പേരുണ്ട്.ജാമിയ മിലിയയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ഏതാനും ചിലരുടെ ബുദ്ധിയില്‍ നിന്നും ഉദിച്ചതാണ് എന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി പറഞ്ഞത് .അതേസമയം, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ പ്രതിഷേധം നിലനിര്‍ത്താന്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം താനും ഖാലിദ് സൈഫിയും കൂടി വിളിച്ചുവരുത്തിയതായി പറയുന്നു. സമരക്കാരെ പ്രചോദിപ്പിക്കാനായി ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും മൊഴിയില്‍ പറയുന്നു..
പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24 നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അഫ്ഘാന്‍, പാക്കിസ്ഥാന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ന്യുനപക്ഷക്കാര്‍ക്ക് അഭയം കൊടുക്കുന്നതും അതുവഴി പൗരത്വത്തിനുള്ള സാധ്യത തെളിയിക്കുന്നതും ബില്ലില്‍ അടങ്ങിയിട്ടുണ്ട് .എന്നാല്‍ രാജ്യത്തെ മുസ്ലിങ്ങളെ എതിര്‍ക്കുന്നതാണ് ഈ ബില്ലെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ഉടനീളം പറഞ്ഞുനടന്നത് .
https://www.facebook.com/Malayalivartha