എന്നാലും ഇത് വേണ്ടായിരുന്നു ; ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന
ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന.. ചൈന അവകാശവാദം ഉന്നയിക്കുന്ന തായ്‍വാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതിനിടെ പസഫിക് സമുദ്രത്തിലെ അമേരിക്കൻ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായാണ് ചൈനീസ് വ്യോമസേന രംഗത്തെത്തിയിരിക്കുന്നത്. ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക് യുഎസിനെതിരെ നീക്കം നടത്താൻ ഏറ്റവും അനുയോജ്യമായ സൈനിക താവളമാണ് ഗുവാമിലേത്. എന്നാൽ സംഗതി ഹോളിവുഡ് സിനിമകളിൽനിന്നുള്ള ദൃശ്യങ്ങളാണെന്നു മാത്രം. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള എച്ച്- 6 ബോംബർ വിമാനങ്ങൾ ഗുവാം ദ്വീപിലെ ആൻഡേഴ്‍സൺ എയർഫോഴ്‍സ് ബേസിൽ മിസൈലുകൾ വർഷിക്കുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.
പസഫിക്കിൽ ചൈന, ജപ്പാൻ, ഫിലിപ്പീൻസ് രാജ്യങ്ങളോട് ചേർന്നുള്ള അമേരിക്കൻ അധീന ദ്വീപാണ് ഗുവാം. അതിനാൽത്തന്നെ വിഡിയോയെ തമാശയായെടുക്കാൻ യുഎസ് തയാറായിട്ടില്ല. മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി എന്തും ചെയ്യുമെന്ന വാക്കുകളോടെ ചൈനീസ് വ്യോമസേന ഔദ്യോഗിക അക്കൗണ്ടിൽ ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
അമേരിക്കയ്‌ക്കെതിരെ പൊതുജന വികാരം ആളിക്കത്തിക്കാനുള്ള പ്രചരണങ്ങളുമായാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക തങ്ങളെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തുന്നതും അത് മുന്‍കൂട്ടിക്കണ്ട് പ്രത്യാക്രമണം നടത്തുന്നതുമായ സിനിമയാണ് ചൈന പ്രദര്‍ശിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലെ ചത്വരങ്ങളിലെ എല്‍.ഇ.ഡി സ്‌ക്രീനുകളിലാണ് സിനിമാ പ്രദര്‍ശനം.
എന്നാല്‍ ചൈന സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നതെല്ലാം ഹോളിവുഡിലെ അമേരിക്കന്‍ നിര്‍മ്മിത സിനിമകളുടെ ദൃശ്യങ്ങളാണെന്നതാണ് വിരോധാഭാസം. എല്ലാ വീഡിയോ കളിലും ഹോളിവുഡിലെ സംഘട്ടനങ്ങളും കൂട്ടിച്ചേര്‍ത്താണ് ചൈനക്കാരുടെ മനസ്സിളക്കാന്‍ നോക്കുന്നത്. ഹോളീവുഡിലെ സൂപ്പര്‍ഹിറ്റുകളായ ട്രാന്‍സ്‌ഫോമേഴ്‌സ്, ദ റോക്ക് എന്നീ ചിത്രങ്ങളുടെ ക്ലിപ്പുകളാണ് ചൈന വീഡിയോവില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൈനയുടെ വീഡിയോ ആപ്പായ വീയിബോയിലൂടെ 40 ലക്ഷം പേരാണ് ഇത് കണ്ടത് . എന്നാല്‍ ചൈന സ്വന്തമെന്ന് കാണിക്കുന്ന വിമാനങ്ങള്‍ അമേരിക്കയുടേതാണെന്നും മിസൈലുകള്‍ സിനിമയില്‍ കാണിക്കുന്നതാണെന്നും കണ്ടെത്തിയത് ചൈനയ്ക്ക് വലിയ നാണക്കേടായി . സ്വന്തം രാജ്യത്തിന്റെ മികവ് കാണിക്കാന്‍ വല്ലവരുടേയും മിസൈലുകളും വിമാനങ്ങളും വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha