അതിർത്തി പ്രശ്നത്തിൽ മഞ്ഞുരുകുന്നുവോ?അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നു എന്ന സൂചന നൽകി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ
കാര്യങ്ങൾ യുദ്ധത്തിൻറെ ഘട്ടം വരെ എത്തി നിൽക്കുന്ന അതിർത്തി പ്രശ്നത്തിൽ മഞ്ഞുരുകുന്നുവോ. അത്തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്ന തരത്തിലുള്ള നീക്കങ്ങളും സൂചനകളും ആണ് കിട്ടിയിരുന്നത്. അതിർത്തിയിലെ സംഘർഷത്തിന് അയവുവരുന്നു എന്ന സൂചനയാണ് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നൽകിയത്. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ഇരുസൈനിക കമാൻഡർമാരും തമ്മിൽ ചർച്ചചെയ്ത ശേഷം ആദ്യമായാണ് സംയുക്തപ്രസ്താവന പുറത്തിറക്കുന്നതെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
"സൈനിക പിന്മാറ്റം സങ്കീർണമായ നടപടിക്രമമാണ്. ഇതിനായി സ്ഥിരം പോസ്റ്റുകളിൽ ഇരുപക്ഷവും സൈന്യത്തെ പുനർവിന്യസിക്കണം. ഇത് ഇരുപക്ഷവും പരസ്പരം സ്വീകരിക്കേണ്ട നടപടിയാണ്" -അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തെയും കമാൻഡർമാർക്ക് വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കാൻ യോഗം അവസരം നൽകിയെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മുൻനിരയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാതിരിക്കുക, തത്സ്ഥിതി ഏകപക്ഷീയമായി മാറ്റാതിരിക്കുക, വിഷയം സങ്കീർണമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാതിരിക്കുക, പ്രശ്നമേഖലകളിൽനിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കുന്നതിനുള്ള നടപടികൾക്കായി ചർച്ച തുടരുക, അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയുണ്ടാക്കിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയുടെ സ്ഥിതി മാറ്റാനുള്ള പാകിസ്താന്റെ ഒരു നടപടിക്കും നിയമപരമായ അടിസ്ഥാനമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് എക്കാലത്തും സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യവക്താവ് പറഞ്ഞു. ഗിൽജിത്-ബാൾട്ടിസ്താനെ പാകിസ്താൻ പ്രവിശ്യയാക്കാനുള്ള തീരുമാനത്തിനെതിരേയാണ് ഇന്ത്യയുടെ പ്രതികരണം. എന്തായാലും ആ ഈ പ്രശ്നത്തിന് ഒരു അയവ് വരുന്നത് തന്നെയാണ് കൂടുതൽ നല്ലതെന്ന് അഭിപ്രായമാണ് എല്ലാവർക്കുമുള്ളത് കാരണം ഇനി. അതിർത്തിയിലെ കാലാവസ്ഥ വളരെയധികം രൂക്ഷമാകുന്ന രീതിയിൽ ആണ് പോകുന്നത്. അതിശൈത്യ കാലാവസ്ഥയാണ് ഇനി അതിർത്തിയിൽ വരാൻ പോകുന്നത് അതുകൊണ്ട് തന്നെ അവിടെ പട്ടാളത്തിന് നിലനിൽക്കാൻ കഴിയുന്ന കാര്യത്തിലും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ഏത് കാലാവസ്ഥയിലും തങ്ങൾ രാജ്യത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. എങ്കിലും അവരുടെ സുരക്ഷ മുൻനിർത്തി അതിർത്തിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുക തന്നെയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം.
https://www.facebook.com/Malayalivartha