പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജത്തിന്റെ അംശം കണ്ടെത്താനായില്ല; ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്
ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.
അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കു കാല്‍നടയായി പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.
നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കാല് നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്.
രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha