പട നയിച്ച് രാഹുൽ ഗാന്ധി! അനീതിക്ക് മുന്നിൽ തല കുനിക്കില്ല അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കും; പിന്നോട്ടേക്കില്ല കുടുംബത്തെ കണ്ടിരിക്കും.. രാഹുൽ ഗാന്ധി ഹത്രാസിലേക്ക്.... രണ്ടും കൽപ്പിച്ച് എം പി മാരും

ഹത്രാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വീണ്ടും എത്തുകയാണ്. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് എം പി മാരും സന്ദർശനത്തിനായി എത്തും. കഴിഞ്ഞ ദിവസം ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്തിന് പിന്നാലെയാണ് വീണ്ടും സന്ദർശത്തിനായി എത്തുന്നത്.
അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്നും അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് ഇന്ന് ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വീണ്ടും എത്തുന്നത്.
അതേസമയം യുവതി കൊല്ലപ്പെട്ട ഹഥ്‌റാസ് ജില്ലയിലെ ഗ്രാമത്തിന് ചുറ്റും മതില്‍ തീര്‍ത്തിരിക്കുകയാണ് പോലീസ്. യുവതിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലീസ് മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന ആരോപണമുയരുന്നതിനിടയിലാണ് പോലീസിന്റെ പ്രതിരോധ നിര ഗ്രാമത്തിന് ചുറ്റും അണിനിരന്നത്. ഏകദേശം 250 ഓളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ നാലുയൂണിറ്റ് പിഎസി ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ ഗ്രാമത്തില്‍ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതിന് രണ്ടുകിലോമീറ്റര്‍ മുമ്പായി പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് എല്ലാ പ്രവേശനപാതകളും തടഞ്ഞിരുന്നു. പുറത്തുനിന്നുളളവര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാടത്തും ഇടവഴികളില്‍ പോലും പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ബാരിക്കേഡിന് പുറത്ത് കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ യുവതിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ഒരു കൗമാരക്കാരന്‍ സമീപിച്ചിരുന്നു. കുടുംബത്തെ ഭരണകൂടം പൂട്ടിയിട്ടിരിക്കുകയാണെന്നും അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും യുവതിയുടെ പിതാവിനെ മര്‍ദിച്ചതായും കുട്ടി ആരോപിച്ചു. 'പോലീസ് ഞങ്ങളുടെ വീട് കൈവശപ്പെടുത്തി. അവര്‍ ടെറസില്‍ കയറി സ്ഥാനമുറപ്പിച്ചിട്ടുണ്ട്.' കുട്ടി പറയുന്നു.
മാധ്യമങ്ങളെ കാണാന്‍ യുവതിയുടെ കുടുംബത്തിന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ കുട്ടി അമ്മാവന്‍ തനിക്കൊപ്പം വരാനായി ശ്രമിച്ചുവെന്നും പരാജയപ്പെടുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പുറംലോകവുമായുളള കുടുംബത്തിന്റെ ബന്ധം വിച്ഛേദിച്ച നിലയിലാണ്. ' അവര്‍ ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. മാധ്യമങ്ങളെ കാണാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'
ഗ്രാമത്തിലേക്കുളള വഴികള്‍ക്ക് പുറമേ ബലാത്സംഗത്തിനിരയായ യുവതിയുടെ ശുചിമുറിക്ക് പുറത്തുപോലും പോലീസ്സാന്നിധ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഗ്രാമീണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പോലീസ് യുവതിയുടെ വീട്ടിലുളള ശുചിമുറിക്ക് മുന്നില്‍ പോലും പോലീസ് വലയം തീര്‍ത്തിരിക്കുന്നതിനാല്‍ വീട്ടിലുളള സ്ത്രീകള്‍ ശുചിമുറിയില്‍ പോകാന്‍ പോലും ബുദ്ധിമുട്ടുകയാണെന്നുംഗ്രാമീണന്‍ പറയുന്നു.
എന്നാല്‍ പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും അധികൃതര്‍ പറയുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
' പ്രത്യേക അന്വേഷണസംഘത്തിലെ മൂന്നുപേര്‍ ഗ്രാമത്തില്‍ അന്വേഷണം നടത്തിവരികയാണ്. അതുതീരും വരെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ക്രമസമാധാനം പരിപാലിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഒരു രാഷ്ട്രീയകകക്ഷിയുടെ പ്രതിനിധിസംഘത്തേയും വ്യക്തികളേയും ഗ്രാമത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയില്ലെന്നും' എഎസ്പി പ്രകാശ് കുമാര്‍ പറഞ്ഞു
ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിനിടെ രാഹുല്‍ നിലത്തുവീണിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും 144 ലംഘിക്കല്‍, പോലീസിന്റെ കര്‍ത്തവ്യം തടസ്സപ്പെടുത്തല്‍, കലാപശ്രമം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ഹാഥ്റസിലേയ്ക്ക് കാല്‍നടയായി പോകുന്നതിനിടെ എംപിമാരായ ഡെറിക് ഒബ്രിയാന്‍, പ്രതിമാ മണ്ഡല്‍, കക്കോലി ഘോഷ് തുടങ്ങിവരെയും പോലീസ് തടഞ്ഞിരുന്നു.
സെപ്റ്റംബര്‍ 14ന് പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍വച്ച് ചൊവ്വാഴ്ചാണ് 19കാരിയായ ദലിത് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha

























