ചരക്കു സേവന നികുതി ബില്‍ ലോക്‌സഭയില്‍ പാസായി

എന്‍.ഡി.എ സര്‍ക്കാരിന്റെ അഭിമാനമായ ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്‍ ലോക്‌സഭയില്‍ പാസായി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ആര്‍.എസ്.എന്നീ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 336 പേര്‍ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. 10 പേര്‍ വിട്ടുനിന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്‍ അംഗീകരിച്ചതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. രാജ്യസഭയിലും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വളര്‍ച്ച നല്‍കുന്നതായിരിക്കും ചരക്കു സേവന നികുതി നിയമമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭാവിയില്‍ വിലക്കയറ്റം കുറയ്ക്കാനും ഇതര് സഹായിക്കും. ജിഎസ്.ടി നിലവില്‍ വരുന്നതോടെ ഏതെങ്കിലും സംസ്ഥാനത്തിന് റവന്യൂ നഷ്ടമുണ്ടാകുമെന്ന് കരുതുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന വിധം ചരക്കുസേവന നികുതി കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയില്‍സ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. 27 ശതമാനം നികുതിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. രാജ്യന്തര തലത്തില്‍ 16 ശതമാനമായിരിക്കേയാണ് ഇന്ത്യയില്‍ 27 ശതമാനം പരിഗണിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ അധികഭാരം നല്‍കുന്ന നിരക്ക് ഉണ്ടാവില്ലെന്നും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 2016 ഏപ്രില്‍ ഒന്നു മുതല്‍ നിയമം നിലവില്‍ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























