അഞ്ചാം തലമുറ യുദ്ധവിമാനo തദ്ദേശീയമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ; പദ്ധതിയിൽ സ്വകാര്യ പങ്കാളിയെയും ഉള്‍പ്പെടുത്തിയേക്കുവാൻ പദ്ധതി

ആയുധങ്ങൾ മൂർച്ച കൂട്ടുന്നതിനും ആയുധങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും മുന്നേറ്റങ്ങളും രാജ്യമൊട്ടാകെ അറിയാവുന്ന കാര്യമാണ്... ഇപ്പോൾ ഇന്ത്യയുടെ മറ്റൊരു നീക്കം അഞ്ചാം തലമുറ യുദ്ധവിമാനo തദ്ദേശീയമായി വികസിപ്പിക്കുക എന്നതാണ്... എന്നാൽ ഈ പദ്ധതിയിൽ സ്വകാര്യ പങ്കാളിയെയും ഉള്‍പ്പെടുത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത് ഇത്തരത്തിലൊരു നീക്കം നടന്നാൽ അത് എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് യുദ്ധവിമാനം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിർമാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.ഡിആഅർഡിഒ, എച്ച്.എ.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ പങ്കാളിയെ കൂടി ഉൾപ്പെടുത്തുന്നതാകും പദ്ധതി. സ്വകാര്യ പങ്കാളിക്ക് 50 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തം ലഭിക്കുന്ന രീതിയിലാകും പുതിയ കമ്പനി വരിക.
സ്വകാര്യ പങ്കാളി 2,500 മുതൽ 3000 കോടി വരെ സംയുക്ത സംരഭത്തിനായി നിക്ഷേപിക്കേണ്ടി വരുമെന്ന് എക്കണോമിക് ടൈംസിനോട് എച്ച്.എ.എൽ ചെയർമാൻ ആർ. മാധവൻ. പറയുന്നു.പുതിയ സംരംഭത്തിനായി അടിസ്ഥാന സൗകര്യങ്ങൾ എച്ച്.എ.എൽ നൽകും. നാസിക്കിലെ നിർമാണ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സംയുക്ത സംരഭത്തിന് നൽകിയേക്കും. 2028 ഓടെ യുദ്ധവിമാനത്തിന്റെ ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതെ സമയം തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ കേന്ദ്രം തയ്യാറാക്കുന്നുണ്ട് . വിദേശ വിപണിയിൽ ഇവയ്ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നത്. ഇതിനായി നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചേക്കും.
സൗഹൃദ രാജ്യങ്ങളുടെ ആയുധ ആവശ്യകതകൾ മനസിലാക്കി പട്ടിക തയ്യാറാക്കാനാണ് തീരുമാനം. അതനുസരിച്ച് രാജ്യത്തെ പ്രതിരോധ വ്യവസായത്തെ നയിക്കാനാണ് പദ്ധതി. വിവിധ രാജ്യങ്ങളിലുള്ള ഡിഫൻസ് അറ്റാഷെ, എംബസികൾ ഉൾപ്പെടെയുള്ള നയതന്ത്ര രീതികളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കുമെന്ന നിർണായക നയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ആയുധ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നയം സർക്കാർ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























