ഓഫറിന്റെ പൊടിപൂരം; വെറും നാലു ദിവസംകൊണ്ട് ഫ്ലിപ്കാർട്ടും ആമസോണും നേടിയത് 26,000 കോടി, ഒക്ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ഞെട്ടിക്കുന്ന നേട്ടം
സമീപകാലത്ത് നടന്ന ഉത്സവകാല വിൽപനയുടെ ആദ്യ നാല് ദിവസങ്ങളിൽ തന്നെ ഇ-കോമേഴ്സ് ഭീമൻമാരായ ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26,000 കോടിയെന്ന് റിപ്പോർട്ട്. എന്നാലിതാ കൺസൾട്ടൻറുമാരായ ഫോർസ്റ്ററിന്റെയും റെഡ്ഷീറിന്റെയും വിലയിരുത്തലിൽ ഒക്ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ആമസോണും ഫ്ലിപ്കാർട്ടും കൂടി 4.7 ബില്യൺ ഡോളർ നേടുമെന്നും പറയുകയുണ്ടായി..
അതേസമയം വിൽപനയുടെ ആദ്യദിവസങ്ങളിൽ തന്നെ ആളുകൾ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങുകയുണ്ടായി. പുതിയ ഉൽപനങ്ങളുടെ ലോഞ്ചുകളും വിൽപന കൂടാൻ സഹായിച്ചുവെന്ന് ആമസോൺ ഇന്ത്യ വൈസ് പ്രസിഡൻറ് മനീഷ് തിവാരി വ്യക്തമാക്കി. ഈ കാലയളവിൽ 1,100ഓളം പുതിയ ഉൽപനങ്ങളാണ് ആമസോണിലൂടെ വന്നത്. ഒപ്പം സാംസങ്, ആപ്പിൾ, ഷവോമി, വൺ പ്ലസ്, അസൂസ്, ലെനാവോ, എച്ച്.പി, എൽ.ജി, വേൾപൂൾ, ബജാജ് എന്നി കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ ആമസോണിൽ വിൽപനക്കെത്തിയെന്നും മനീഷ് തിവാരി പറഞ്ഞു.
എന്നാൽ ഉത്സവാകാല വിൽപനയിൽ ഇലക്ട്രിക് ഉൽപനങ്ങളാണ് അധികമായി വിറ്റുപോയതെന്ന് ഫ്ലിപ്കാർട്ട് വക്താവ് വ്യക്തമാക്കി. ഇതിലൂടെ ലാപ്ടോപ്, ടെലിവിഷനുകൾ, ഐ.ടി ആക്സസറീസ് തുടങ്ങിയവക്കെല്ലാം വൻ ഡിമാൻഡായിരുന്നു. വീട്ടിലിരുന്ന് ജോലി സംവിധാനം വ്യാപകമാക്കപ്പെട്ടതോടെ ഐ.ടി ആക്സസറീസിെൻറ വിൽപന ഉയർന്നതായും കാണുവാൻ സാധിച്ചു. അതോടൊപ്പം തന്നെ 2019ൽ ആറ് ദിവസമായിരുന്നു ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ ഉത്സവകാല വിൽപന തകൃതിയായി നടന്നത്. അന്ന് 20,000 കോടിയുടെ സാധനങ്ങളാണ് വിറ്റുപോയത്.
https://www.facebook.com/Malayalivartha