Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിമാനത്തോടെ ഐ‌എന്‍‌എസ് കവരത്തി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി; കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ രാജ്യത്തിന് സമർപ്പിച്ചു ; യുദ്ധകപ്പലിലെ എല്ലാ സംവിധാനങ്ങളുടെയും കടല്‍ പരീക്ഷണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കി

22 OCTOBER 2020 02:29 PM IST
മലയാളി വാര്‍ത്ത

ഐ‌എന്‍‌എസ് കവരത്തി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ ഡോക്‌യാര്‍ഡില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയാണ് ഐഎന്‍എസ് കവരത്തി സേനയ്ക്കു സമര്‍പ്പിച്ചത് .യുദ്ധകപ്പലിലെ എല്ലാ സംവിധാനങ്ങളുടെയും കടല്‍ പരീക്ഷണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയ‍ിരുന്നുവെന്ന് നാവികസേന വക്താവ് പറഞ്ഞു. നാവിക സേനയുടെ ഡയറക്റ്ററേറ്റ് ഒഫ് നേവല്‍ ഡിസൈനും കോല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സും ചേര്‍ന്നാണ് ഐഎന്‍എസ് കവരത്തി നിര്‍മിച്ചത്.


പ്രോജക്‌ട് 28ന്റെ ഭാഗമായി നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച നാല് അന്തര്‍വാഹിനി യുദ്ധകപ്പലുകളില്‍ അവസാനത്തേതാണ് ഐ.എന്‍.എസ് കവരത്തി.2003ലാണ് പ്രോജക്‌ട് 28 അംഗീകരിച്ചത്. ഈ പദ്ധതിയില്‍ ഐ.എന്‍.എസ് കവരത്തിക്ക് മുമ്ബ് മൂന്ന് കപ്പലുകളാണ് കമ്മിഷന്‍ ചെയ്‌തത്. ഐ‌.എന്‍‌.എസ് കമോര്‍ട്ട 2014 ല്‍ കമ്മീഷന്‍ ചെയ്‌തു. ഐ‌.എന്‍‌.എസ് കദ്മാട്ട് 2016ലും ഐ‌.എന്‍‌.എസ് കില്‍ട്ടാന്‍ 2017ലും കമ്മിഷന്‍ ചെയ്‌തു.ഐ‌എന്‍‌എസ് കവരത്തി നിര്‍മ്മിക്കാന്‍ 90 ശതമാനവും തദ്ദേശീയ വസ്‌തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കപ്പല്‍ നിര്‍മ്മിക്കാനുളള കാര്‍ബണ്‍ കമ്ബോസിറ്റുകളുടെ ഉപയോഗം ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണത്തില്‍ നേടിയ പ്രശംസനീയമായ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാവികസേനയുടെ ആഭ്യന്തര സംഘടനയായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡി.എന്‍‌.ഡി) ആണ് യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റിസര്‍ച്ച്‌ ഷിപ്പ് ബില്‍ഡേഴ്‌സും എഞ്ചിനീയര്‍മാരും (ജി.ആര്‍.എസ്.ഇ) കപ്പല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി.അത്യാധുനിക ആയുധങ്ങളും ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടെത്തി നടപടിയെടുക്കാന്‍ കഴിയുന്ന ഒരു സെന്‍സറും ഇതിലുണ്ട്. ദീര്‍ഘദൂര വിന്യാസങ്ങള്‍ക്ക് കപ്പല്‍ സുരക്ഷിതമാണ്. കപ്പലില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളുടേയും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യുദ്ധത്തിന് സജ്ജമായാണ് കപ്പല്‍ പുറത്തിറങ്ങുന്നത്. ഐ‌.എന്‍‌.എസ് കവരത്തി എന്ന പേര് 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഉപയോഗിച്ച അര്‍നാല ക്ലാസ് മിസൈല്‍ കോര്‍‌വെറ്റായ ( ഇന്ത്യയുടെ പഴയ അന്തര്‍വാഹിനി കപ്പല്‍) ഐ.എന്‍.എസ് കവരത്തിയില്‍ നിന്നാണ് ലഭിച്ചത്.ഏതായാലൂം ജല പോരാട്ടത്തിലും ഇന്ത്യയുടെ കരുത്ത് പുറത്തെടുക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends