ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടത്; സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നു; കരാറിൽ ഒപ്പിട്ട് അമേരിക്ക

ഇന്ത്യ -യുഎസ് ധാരണ കരാറിൽ ഒപ്പിട്ടു. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കുമെന്ന് ധാരണയായി . ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ വ്യക്തമാക്കി . ഗല്‍വാന്‍ താഴ്‍വരയിലെ സംഭവത്തെയും അമേരിക്ക അപലപിക്കുകയും ചെയ്തു. സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സ്വാതന്ത്രത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയര്‍ത്തുകയാണെന്നും പോംപിയോ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2 + 2 മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഈ ചർച്ചയിൽ നിർണ്ണയമാകുന്ന ബെക്ക കരാറിൽ ഒപ്പു വെച്ചു . ബെക്ക കരാർ എന്നാൽ ഇന്ത്യയും യുഎസും തന്ത്രപ്രധാനമായ വിവരങ്ങളും വിപുലമായ സൈനിക ഹാർഡ്‌വെയറുകളുടെ വിൽപ്പനയും പങ്കുവയ്ക്കുന്നതിനുള്ള അടിസ്ഥാന കരാറുകൾ എന്ന് വിളിക്കപ്പെടുന്ന ഉടമ്പടികളിൽ ഏറ്റവും അവസാനത്തെതായ അടിസ്ഥാന കൈമാറ്റ, സഹകരണ കരാർ ആണ്. ബെക്ക കരാറിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ഒപ്പു വെക്കുവാനൊരുങ്ങുകയാണ് . ഈ കരാറിലൂടെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത് . വിപുലമായ സാറ്റലൈറ്റ് വിവരങ്ങൾ , മാപ്പുകൾ, സമുദ്ര , നാവിക ചാർട്ടുകൾ പോലുള്ള ഉപരിതല സൈനിക വിവരങ്ങൾ പങ്കിടാൻ ഇത്തിലൂടെ ഇന്ത്യയ്ക്കും യുഎസിനും സാധിക്കും. ഇരു രാജ്യങ്ങളെയും സംബന്ധിച്ചുള്ള രഹസ്യാത്മകമായ നിർണ്ണായക വിവരങ്ങളും രഹസ്യാത്മകമല്ലാതാകും . എന്നാലും മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനായി ക്ലാസിഫൈഡ് വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
https://www.facebook.com/Malayalivartha





















