Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കൂട്ട കൊലപാതകത്തില്‍; യുപിയില്‍ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കള്‍ കൊലപ്പെടുത്തി

21 NOVEMBER 2020 07:05 PM IST
മലയാളി വാര്‍ത്ത

ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കള്‍ കൊലപ്പെടുത്തി. മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രദേശിലെ ഗായത്രി നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ്മ (27), സഹോദരി നിഷ വര്‍മ്മ (29), അമ്മ രാമവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഘമായെത്തിയ ബന്ധുക്കള്‍ ഇവരെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൂര്‍ത്ത ആയുധങ്ങളും ലാത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് സര്‍ക്കിള്‍ ഓഫീസര്‍ അലോക് കുമാര്‍ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇവരെ ഉപദ്രവിക്കുന്നത് കണ്ട് സഹായിക്കാനെത്തിയ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇവരുടെ ബന്ധുക്കളായ ശിവ് പൂജന്‍, ദേവ് രാജ്,ബബ്ലു എന്നിവരെ കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനുപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബന്ധുവായ ഒരു സ്ത്രീയെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സമീപത്തെ അഴുക്കു ചാലില്‍ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിജിതും ബന്ധുക്കളും തമ്മില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് അവര്‍ തന്നെ ഒത്തു തീര്‍പ്പാക്കുകയും ചെയ്തിരുന്നു. പക്ഷെ രാത്രി പതിനൊന്നരയോടെ ആറംഗ സംഘം യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം പ്രതികള്‍ ദേശനിര്‍മ്മിത തോക്കുപയോഗിച്ച് വെടിയുതിര്‍ത്തത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പോലീസ് പറയുന്നുണ്ട്. സംഭവ സ്ഥലത്ത് ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിലവില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അലഹബാദ് ജില്ലയിലെ നൈനി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥനായ അഭിജിത്ത് ദീപാവലി പ്രമാണിച്ചാണ് സ്വന്തം വീട്ടിലെത്തിയത്. ഇയാളുടെ ഇളയ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (9 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (26 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (46 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (3 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends