ബിഹാര്‍ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ബംഗ്ലാവില്‍നിന്ന് പേ വാര്‍ഡിലേക്ക് മാറ്റി; നടപടി ബി.ജെ.പി എം.എല്‍.എയുമായി ഫോണില്‍ സംസാരിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്
കാലിത്തീറ്റ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ചികിത്സക്കായി പാര്‍പ്പിച്ചിരുന്ന ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവില്‍നിന്ന് പേ വാര്‍ഡിലേക്ക് മാറ്റി. വിവിധ രോഗങ്ങള്‍ അലട്ടുന്ന ലാലു, രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
എന്നാല്‍, കോവിഡ് കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിലേക്ക് പിന്നീട് മാറ്റി. എന്നാല്‍, ഇവിടെവെച്ച് ലാലു, ബിഹാറിലെ ബി.ജെ.പി എം.എല്‍.എയുമായി ഫോണില്‍ സംസാരിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പേ വാര്‍ഡിലേക്ക് മാറ്റിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ലാലു ബി.ജെ.പി എം.എല്‍.എയുടെ സഹായം തേടിയെന്നാണ് ആരോപണം. സംഭാഷണത്തിന്റെ ശബ്ദരേഖ ബി.ജെ.പി പുറത്തുവിട്ടിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ 2017ലാണ് ലാലുവിനെ ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha