ചൈനയ്‌ക്കെതിരെ നിര്‍ണ്ണായ നീക്കവുമായി ഇന്ത്യ; അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ പുതിയ വിദ്യ, വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസും ചേര്‍ന്ന് അതിര്‍ത്തിയില്‍ വന്‍ പ്രതിരോധം തീർക്കും
കൂടുതൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിന് ശേഷം സൈന്യത്തോട് യുദ്ധത്തിന് തയാറാകാൻ പ്രസിഡന്റ് ജിൻപിങ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നത്. 43 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ തീരുമാനത്തോട് ചൈന ശക്തമായി പ്രതികരിച്ചു എന്നാണ് ഇതോടൊപ്പം അറിയുന്നത്.
മാത്രമല്ല ഇന്ത്യ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനക്കെതിരെ നിര്‍ണ്ണായ നീക്കവുമായി ഇന്ത്യ രംഗത്ത് എത്തുകയുണ്ടയായി. ചൈനയെപ്പോലും അമ്പരപ്പിച്ചുകൊണ്ടുള്ള നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ പാങ്കോംഗ് തടാക തീരത്ത് നാവിക സേനയുടെ മാർക്കോസ് എന്ന് പറയപ്പെടുന്ന മറൈന്‍ കമാന്‍ഡോകളെകൂടി ഇന്ത്യ വിന്യസിച്ചു കഴിഞ്ഞു. കര-വ്യോമ സേനകളുമായി ചേര്‍ന്നായിരിക്കും മാര്‍ക്കോസ് കമാന്‍ഡോകൾ പ്രവര്‍ത്തിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
അങ്ങനെ വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസും ചേര്‍ന്നാല്‍ അതിര്‍ത്തിയില്‍ വന്‍ പ്രതിരോധം തീര്‍ക്കാമെന്നാണ് ഇന്ത്യ കരുതുന്നത്. വ്യോമസേനയുടെ ഗരുഡ് സ്‌പെഷ്യല്‍ ഫോഴ്‌സ് എല്‍.എ.സിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമ്പോള്‍ തടാകതീരത്ത് പ്രതിരോധം തീര്‍ക്കാനാണ് മാര്‍ക്കോസുകളെ വിന്യസിച്ചിരിക്കുന്നത് തന്നെ. ഇതിലൂടെ അതിർത്തിയിൽ ഉണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാനാകുമെന്നാണ് ഇന്ത്യ കരുതുന്നത്.
https://www.facebook.com/Malayalivartha