Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ

02 DECEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി

ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

അഭിഭാഷകന്റെയും ഭാര്യയുടെയും കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. സ്വന്തമായി രക്ഷപ്പെടാൻ ചെയ്തുകൂട്ടിയ കൊടും ക്രൂരത. ഒമ്പത് വർഷങ്ങൾ ആരുമറിയാതെ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ജീവിച്ചു. ഒടുവിൽ കോടതി വക കഠിന ശിക്ഷ. സിനിമയെ വെല്ലുന്ന തരത്തിലുള്ള കുബുദ്ധികളായിരുന്നു അരങ്ങേറിയത്. തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപെടാന്‍ യുവതിയെ കൊന്നു ‌വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. അഭിഭാഷകനും ഭാര്യയും. ഈ കേസില്‍ ഇവർക്ക് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചിരിക്കുകയാണ് . കോയമ്പത്തൂര്‍ സ്വദേശികളെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ശിക്ഷിച്ചിരിക്കുന്നത്. ഭാര്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായിരുന്നു. ഇതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരില്‍ മ രണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആള്‍മാറാട്ടമായിരുന്നു ഇയാൾ നടത്തിയത്. . കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ കോടതി വിധി പറയുകയായിരുന്നു ഈ കേസിൽ. കൊലക്കേസിന്റെ പിന്നിലുള്ള കാര്യങ്ങൾ അറിയുമ്പോള്‍ സിനിമ കഥകള്‍ ഒന്നുമല്ല എന്ന് തോന്നും. 2013 ല്‍ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്റ്റര്‍ ഓഫിസിലെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. അഭിഭാഷകന്റെ ഭാര്യ രണ്ടു വര്‍ഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ക്ക് ആരോ അയച്ചുനല്‍കി. ഇതിനെതിരെ രാജവേൽ മുന്‍സിഫ് കോടതിയെ സമീപിച്ചു സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിച്ചു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇനിയാണ്. റദ്ദാക്കിയ മരണസര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരില്‍ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററില്‍ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി.

പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയില്‍ 12 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ വിവാഹമോചന ഹര്‍ജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു .ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോര്‍പറേഷനില്‍ നിന്ന് മനോഹരയുടെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസില്‍ ഹാജരാക്കി കേസില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുന്നതിനിടെയാണു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതും പിടിയിലായതും.രാജവേലു, ഭാര്യ മനോഹര മോഹന്‍, ഡ്രൈവര്‍ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2011 ല്‍ കാണാതായെന്ന പരാതി നല്‍കിയ അമാവാസിയുടെ കുടുംബം മൂവരുടെയും അറസ്റ്റോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഏവരെയും നടുക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 minutes ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (17 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (38 minutes ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (45 minutes ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (52 minutes ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (1 hour ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (10 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (11 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (11 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (11 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (11 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (11 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (11 hours ago)

Malayali Vartha Recommends