Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ

02 DECEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് കടുത്ത മൂടൽമഞ്ഞും തണുപ്പും... ​ഗതാ​ഗതം താറുമാറിൽ... നാൽപ്പതോളം വിമാനം വൈകി, നിരവധി വിമാനങ്ങൾ റദ്ദാക്കി

ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം.... 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി

എം.എൽ.എഫ്.എഫ്ടോൾ സംവിധാനവും നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഹൈവേ മാനേജ്‌മെന്റും രാജ്യവ്യാപകമാവുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല

സി.എൻ.ജിക്കും പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും മൂന്നു രൂപ വരെ കുറയും....

അഭിഭാഷകന്റെയും ഭാര്യയുടെയും കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. സ്വന്തമായി രക്ഷപ്പെടാൻ ചെയ്തുകൂട്ടിയ കൊടും ക്രൂരത. ഒമ്പത് വർഷങ്ങൾ ആരുമറിയാതെ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ജീവിച്ചു. ഒടുവിൽ കോടതി വക കഠിന ശിക്ഷ. സിനിമയെ വെല്ലുന്ന തരത്തിലുള്ള കുബുദ്ധികളായിരുന്നു അരങ്ങേറിയത്. തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപെടാന്‍ യുവതിയെ കൊന്നു ‌വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. അഭിഭാഷകനും ഭാര്യയും. ഈ കേസില്‍ ഇവർക്ക് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചിരിക്കുകയാണ് . കോയമ്പത്തൂര്‍ സ്വദേശികളെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ശിക്ഷിച്ചിരിക്കുന്നത്. ഭാര്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായിരുന്നു. ഇതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരില്‍ മ രണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആള്‍മാറാട്ടമായിരുന്നു ഇയാൾ നടത്തിയത്. . കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ കോടതി വിധി പറയുകയായിരുന്നു ഈ കേസിൽ. കൊലക്കേസിന്റെ പിന്നിലുള്ള കാര്യങ്ങൾ അറിയുമ്പോള്‍ സിനിമ കഥകള്‍ ഒന്നുമല്ല എന്ന് തോന്നും. 2013 ല്‍ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്റ്റര്‍ ഓഫിസിലെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. അഭിഭാഷകന്റെ ഭാര്യ രണ്ടു വര്‍ഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ക്ക് ആരോ അയച്ചുനല്‍കി. ഇതിനെതിരെ രാജവേൽ മുന്‍സിഫ് കോടതിയെ സമീപിച്ചു സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിച്ചു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇനിയാണ്. റദ്ദാക്കിയ മരണസര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരില്‍ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററില്‍ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി.

പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയില്‍ 12 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ വിവാഹമോചന ഹര്‍ജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു .ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോര്‍പറേഷനില്‍ നിന്ന് മനോഹരയുടെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസില്‍ ഹാജരാക്കി കേസില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുന്നതിനിടെയാണു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതും പിടിയിലായതും.രാജവേലു, ഭാര്യ മനോഹര മോഹന്‍, ഡ്രൈവര്‍ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2011 ല്‍ കാണാതായെന്ന പരാതി നല്‍കിയ അമാവാസിയുടെ കുടുംബം മൂവരുടെയും അറസ്റ്റോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഏവരെയും നടുക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ നേരിയ ...  (14 minutes ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (20 minutes ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (38 minutes ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (38 minutes ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (43 minutes ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (1 hour ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (1 hour ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (1 hour ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (2 hours ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (2 hours ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (2 hours ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (2 hours ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (2 hours ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (2 hours ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (2 hours ago)

Malayali Vartha Recommends