Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...

തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ

02 DECEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തം... 23 മരണം, വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നിഗമനം, അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം

രാജ്യത്ത് ഇ-വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ വ്യാപകമാക്കാനുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...

ബര്‍ക്കയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

അഭിഭാഷകന്റെയും ഭാര്യയുടെയും കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. സ്വന്തമായി രക്ഷപ്പെടാൻ ചെയ്തുകൂട്ടിയ കൊടും ക്രൂരത. ഒമ്പത് വർഷങ്ങൾ ആരുമറിയാതെ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ജീവിച്ചു. ഒടുവിൽ കോടതി വക കഠിന ശിക്ഷ. സിനിമയെ വെല്ലുന്ന തരത്തിലുള്ള കുബുദ്ധികളായിരുന്നു അരങ്ങേറിയത്. തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപെടാന്‍ യുവതിയെ കൊന്നു ‌വ്യാജ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയായിരുന്നു. അഭിഭാഷകനും ഭാര്യയും. ഈ കേസില്‍ ഇവർക്ക് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചിരിക്കുകയാണ് . കോയമ്പത്തൂര്‍ സ്വദേശികളെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ശിക്ഷിച്ചിരിക്കുന്നത്. ഭാര്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായിരുന്നു. ഇതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരില്‍ മ രണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആള്‍മാറാട്ടമായിരുന്നു ഇയാൾ നടത്തിയത്. . കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ കോടതി വിധി പറയുകയായിരുന്നു ഈ കേസിൽ. കൊലക്കേസിന്റെ പിന്നിലുള്ള കാര്യങ്ങൾ അറിയുമ്പോള്‍ സിനിമ കഥകള്‍ ഒന്നുമല്ല എന്ന് തോന്നും. 2013 ല്‍ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്റ്റര്‍ ഓഫിസിലെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം. അഭിഭാഷകന്റെ ഭാര്യ രണ്ടു വര്‍ഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ക്ക് ആരോ അയച്ചുനല്‍കി. ഇതിനെതിരെ രാജവേൽ മുന്‍സിഫ് കോടതിയെ സമീപിച്ചു സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിച്ചു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇനിയാണ്. റദ്ദാക്കിയ മരണസര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരില്‍ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററില്‍ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി.

പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയില്‍ 12 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ വിവാഹമോചന ഹര്‍ജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു .ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോര്‍പറേഷനില്‍ നിന്ന് മനോഹരയുടെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസില്‍ ഹാജരാക്കി കേസില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുന്നതിനിടെയാണു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതും പിടിയിലായതും.രാജവേലു, ഭാര്യ മനോഹര മോഹന്‍, ഡ്രൈവര്‍ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2011 ല്‍ കാണാതായെന്ന പരാതി നല്‍കിയ അമാവാസിയുടെ കുടുംബം മൂവരുടെയും അറസ്റ്റോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഏവരെയും നടുക്കുന്ന സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയോട് ഇനിയും കളിച്ചാല്‍ രക്ഷയില്ല... ഉടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങാമെന്ന് കരുതിയ രാഹുല്‍ ഈശ്വറിന്‍റെ പ്ലാന്‍ തെറ്റി, ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മ  (14 minutes ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി...  (25 minutes ago)

രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂതപൂർവമായ വളർച്ച ഇന്ന് അനുഭവപ്പെടും.  (31 minutes ago)

ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം  (45 minutes ago)

ഗുണഭോക്താക്കളുടെ പ്രായപരിധി 60ആയി കുറയ്ക്കാനുള്ള ശുപാർശ സ  (1 hour ago)

തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല....  (1 hour ago)

യുവതി ഊരും പേരും വെളിപ്പെടുത്താതെ കെ പി സി സി പ്രസിഡന്റിന് അയച്ച ഈ മെയിൽ പരാതി ഡിജിപിക്ക് കൈമാറി കേസെടുക്കുകയായിരുന്നു  (1 hour ago)

ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍  (1 hour ago)

ചൊവ്വാഴ്ച ജനം വിധിയെഴുതും...  (2 hours ago)

സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു..  (2 hours ago)

അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം  (2 hours ago)

കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.....  (2 hours ago)

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (13 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (13 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends