Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുരുഷന്മാര്‍ സമരത്തിലാണ്; ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ സ്ത്രീകളുടെ നിയന്ത്രണത്തില്‍; രാജ്യം ഇളക്കിമറിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നാംമ്പുറ കാഴ്ച്ചകള്‍; കര്‍ഷക നിയമത്തില്‍ അയവ് വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

03 DECEMBER 2020 04:20 PM IST
മലയാളി വാര്‍ത്ത

രാജ്യം മുഴുവന്‍ ചര്‍ച്ചയാകുകയാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. നിലനില്‍പ്പിനായിയുള്ള സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയും വിളകളും സംരക്ഷിക്കേണ്ട ഉത്തവാദിത്വമുണ്ട്. തങ്ങളുടെ പുരുഷന്മാര്‍ കര്‍ഷക പ്രതിഷേധം ആളികത്തിക്കുമ്പോള്‍ കൃഷി സംരക്ഷിക്കേണ്ട സ്വയം ഏറ്റെടുത്ത് പാടത്തിറങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യയിലെ കര്‍ഷക സ്ത്രീകള്‍. ഇതാണ് ഇപ്പോള്‍ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാഴ്ച്ച. കൃഷിയും വീട്ടുകാര്യങ്ങളും ഇപ്പോള്‍ സ്ത്രീകളുടെ നിയന്ത്രണത്തിലാണ്.

തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നാല്‍ അത് എത്തിച്ചുതരാന്‍ തങ്ങളുടെ വീടുകളിലുള്ളവര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് സമരക്കാര്‍ പറഞ്ഞത് ഈ ഉറപ്പിന്മേലാണ്. പുരുഷന്മാര്‍ വീട്ടിലില്ലാത്തതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള സ്ത്രീകള്‍ കൃഷി നോക്കിനടത്താന്‍ ട്രാക്ടറുമായി പാടത്തിറങ്ങിയിരിക്കുകയാണ്. 'വീട്ടിലെ ആണുങ്ങളെല്ലാം സമരത്തിന് പോയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷിസ്ഥലത്ത് ഇറങ്ങിയിരിക്കുന്നത്.' കൃഷി സ്ഥലത്തു നിന്നും സ്ത്രീകളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്. സമരത്തിന്റെ എട്ടാം ദിനമാണ് ഇന്ന്. കര്‍ഷകരായ സ്ത്രീകളും പുരുന്മാരും അടങ്ങുന്ന ആയിരങ്ങളാണ് സമരരംഗത്തുള്ളത്. നാലഞ്ച് മാസത്തേക്കുള്ള റേഷനുമായിട്ടാണ് തങ്ങള്‍ പ്രതിഷേധിക്കാനെത്തിയതെന്ന് സമരക്കാര്‍ പറയുന്നു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. തന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയം പരിഹരിക്കാന്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചുവെന്നും ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി യോഗം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 507 കര്‍ഷക സംഘടനകളാണ് നിലവില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സമരക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (30 minutes ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (32 minutes ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (36 minutes ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (42 minutes ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (1 hour ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (1 hour ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (2 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (2 hours ago)

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (7 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (7 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (7 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (7 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (8 hours ago)

Malayali Vartha Recommends