ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് തീറ്റകൊടുത്ത് ശിഖർ ധവാൻ ;തുഴച്ചിലുകാരനെതിരെ നടപടി, ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വ്യാപക വിമർശനം
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാൻ കഴിഞ്ഞ ദിവസമായിരുന്നു വാരാണസി സന്ദർശിച്ചത് .കാശി വിശ്വനാഥ അമ്പലത്തിലും കാൽ ഭൈരവ് അമ്പലത്തിലും താരം ദർശനം നടത്തിയിരുന്നു .തുടർന്ന് ഗംഗയിൽ ബോട്ട് യാത്രയും നടത്തിയിയിരുന്നു. ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചു. ഇതായിരുന്നു ശിഖർ ധവാൻ സഞ്ചരിച്ച ബോട്ട് തുഴച്ചിൽ കാരന് വിനയായത് .ബോട്ട് തുഴച്ചിൽ കാരനെതിരെ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു .
പക്ഷിപ്പനി വാരണാസിയിൽ വ്യാപകമായി പടരുന്നതിനാൽ പ്രത്യേക മാനദണ്ഡങ്ങള്‍ സന്ദർശകർക്കായി ഒരുക്കിയിരുന്നു .ഇതിലെ പ്രധാന നിർദ്ദേശമായിരുന്നു ബോട്ടിൽ യാത്ര ചെയ്യുന്ന സന്ദർശകർ പക്ഷികൾക്ക് ആഹാരം നല്കരുതെന്നത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം തുഴച്ചിൽ കാർക്കും നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് തുഴച്ചിൽ കാരനെതിരെ നടപടിയെടുക്കുന്നതെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ അറിയിച്ചു .
"ചില ബോട്ടുകാര്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അവരുടെ ബോട്ടുകളിലെ വിനോദസഞ്ചാരികള്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും ചില വിവരങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍, ഈ ബോട്ടുകാര്‍ക്കെതിരെ നടപടിയുണ്ടാകും. സഞ്ചാരികള്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാവുകയില്ല." എന്ന് കൗശൽ രാജ് പറഞ്ഞു .സഞ്ചാരികൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും .വിശദീകരണം തുഴച്ചിൽ കാരോട് ചോദിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha