ചെങ്കോട്ടയുടെ കവാടങ്ങൾ തുറന്നിട്ടതാരാണ്?...ഇന്നലത്തെ അക്രമത്തില്‍ ആരാണ് കൂടുതല്‍ പ്രയോജനം നേടിയത്?; കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് മുൻ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി മുന്‍ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ചെങ്കോട്ടയുടെ കവാടങ്ങള്‍ അടച്ചിട്ടാല്‍ കര്‍ഷകര്‍ അങ്ങോട്ട് പ്രവേശിക്കില്ലായിരുന്നു. പക്ഷേ കര്‍ഷകര്‍ റാലിയുമായി എത്തുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് 26ന് അത് തുറന്നുവെച്ചു എന്നും അദ്ദേഹം ചോദിച്ചു.
ചെങ്കോട്ടയുടെ ശക്തമായ കവാടങ്ങള്‍ തുറന്നിടാതിരുന്നാല്‍ അവിടെ ആര്‍ക്കും കയറാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ട്രാക്ടര്‍ പരേഡിനിടെയുണ്ടായ ആക്രമ സംഭവത്തില്‍ ആരാണ് കൂടുതല്‍ പ്രയോജനം നേടിയതെന്നും അദ്ദേഹം ചോദിച്ചു.
'കവാടങ്ങള്‍ തുറന്നിടാതിരുന്നാല്‍ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവ ജനുവരി 26ന് തുറന്നിട്ടത്. ഇന്നലത്തെ അക്രമത്തില്‍ ആരാണ് കൂടുതല്‍ പ്രയോജനം നേടിയത്' - അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
https://www.facebook.com/Malayalivartha