കര്‍ഷക സംഘർഷം; മേധാ പട്‌കര്‍, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുൾപ്പെടെ 37 കര്‍ഷക നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസടുത്തു
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ 37 കര്‍ഷക നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസടുത്തു. മേധാ പട്‌കര്‍, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ബൂട്ടാ സിംഗ്, ദര്‍ശന്‍ പാല്‍, രാകേഷ് തികായത് എന്നിവരടക്കമുളള നേതാക്കള്‍ക്ക് എതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്ട്രാതെ ഒമ്ബത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
അതിനിടെ സിംഖു അതിര്‍ത്തിയില്‍ മറ്റ് സംഘടനകള്‍ക്കൊപ്പമല്ലാതെ പ്രത്യേകം സമരം ചെയ്തിരുന്ന വി.എം സിംഗ് നേതൃത്വം നല്‍കുന്ന കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചു. എന്നാല്‍ ഈ സംഘടന കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് സമരത്തില്‍ നിന്ന് മുന്‍പേ മാറ്റിയിരുന്നതായാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്. അതേസമയം റാലിയ്ക്കിടയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വി.എം സിംഗ് അറിയിച്ചത്. എന്നാല്‍ റിപബ്ളിക് ദിനത്തിലെ സമരത്തില്‍ ഇവരും പങ്കെടുത്തിരുന്നു. തുടക്കം മുതല്‍തന്നെ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയ്ക്ക് കേന്ദ്ര അനുകൂല നിലപാടാണുളളതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തി. ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന സംഘടനയും സമരത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട് ഇന്നലെ നടന്ന അക്രമസമരത്തിനെതിരെ പൊലീസ് കേസില്‍ വി.എം സിംഗും പ്രതിയാണ്.
https://www.facebook.com/Malayalivartha