പ്രതിരോധം ശക്തമാക്കി ഇന്ത്യ ; മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക്; ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11
പ്രതിരോധങ്ങൾ ശക്തമാക്കി ഇന്ത്യ. ശത്രുക്കളുടെ കാര്യത്തിൽ ഇനിയൊരു വിട്ടുവീഴ്ചയുമില്ല എന്ന തെളിയിക്കുകയാണ് ഇന്ത്യ . ചൈനയെ അസ്വസ്ഥതപ്പെടുത്തുന്നഒരു പ്രവർത്തിയാണ് ഇന്ത്യ ഇപ്പോൾ ചെയ്തിരിക്കുന്നത്. മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾഇന്ത്യൻ മണ്ണിലേക്ക് എത്തിയിരിക്കുകയാണ്. മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ആണ് രാജ്യത്ത് എത്തിയിരിക്കുന്നത് . ചൈനയുമായി അതിർത്തി സംഘർഷങ്ങൾ പതിവായ കിഴക്കൻ ലഡാക്കിലാകും പുതിയ ബാച്ച് റഫേലുകൾ വിന്യസിക്കുകയെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. മൂന്ന് വിമാനങ്ങളാണ് കൈമാറിയത്. ഇതോടെ ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11 എണ്ണമായി. ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്റർ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യo അറിയിച്ചിരിക്കുന്നത്. യുഎഇ വ്യാേമസേനയാണ് ഫ്രാൻസിൽ നിന്നുള്ള യാത്രാമദ്ധ്യേ ഇക്കുറി റഫേലിന് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചത്. യുഎഇ യുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ദൗത്യം വിജയകരമായി നിർവ്വഹിച്ചത്. ഇന്ത്യയും യുഎഇയുമായുള്ള പ്രതിരോധ സഹകരണം ദൃഢമാക്കുന്ന നീക്കം കൂടിയായിരുന്നു ഇത്. ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു കൈമാറിയത്. നവംബറിൽ രണ്ടാമത്തെ ബാച്ചിൽ മൂന്ന് വിമാനങ്ങളും എത്തി. 36 റഫേൽ യുദ്ധ വിമാനങ്ങൾക്കാണ് 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതായിരുന്നു ഇടപാട് .
ഫ്രഞ്ച് വ്യാേമയാന മേഖലയിലെ അതികായൻമാരായ ഡസാേൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫേൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. റഷ്യയിൽ നിന്നും സുഖോയ് യുദ്ധവിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ പുതിയ ശ്രേണിയിലുള്ള വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തി പകരാന്‍ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഉടന്‍ എത്തും. റഫേല്‍ വിമാനങ്ങളുടെ മൂന്നാം ബാച്ച് ജനുവരിയില്‍ എത്തുമെന്ന് വ്യോമസേന നേരത്തെ അറിയിച്ചിരുന്നു. മൂന്ന് വിമാനങ്ങളാണ് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങുക. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ വിമാനങ്ങളുടെ എണ്ണം 11 ആകും. ഫ്രാന്‍സില്‍ നിന്നും ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തിലേക്ക് നേരിട്ടായിരുന്നു വിമാനങ്ങള്‍ എത്തുന്നത്.ഇതിനായി വഴിമദ്ധ്യേ ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിമാനം എത്തുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിരുന്നില്ല. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ വ്യോമസേനയുടെ കരുത്ത് വീണ്ടും ഇരട്ടിക്കുമെന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ വേഗത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തിയിരുന്നു. 36 റഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാറിലാണ് 2016 ല്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. 59,000 കോടി രൂപയുടേതാണ് കരാര്‍. കഴിഞ്ഞ ജൂലൈ 29 ന് വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തിയിരുന്നു. ഇപ്പോൾ മൂന്നാം ബാച്ചും എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha