റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിൽ വൻ കര്‍ഷക പ്രതിഷേധം അരങ്ങേറിയിരുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കുന്നു
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിൽ വൻ കര്‍ഷക പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കുവാൻ ഒരുങ്ങുകയാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെയും ഷാ ആശുപത്രിയിലെത്തി കാണുവാൻ ഒരുങ്ങുകയാണ്. സിവില്‍ ലൈനിലുള്ള ഷുഷുറത്ത് ട്രോമ സെന്റര്‍, തീരഥ് റാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ആഭ്യന്തരമന്ത്രി എത്തുകയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിക്കുകയുണ്ടായി . മുന്നൂറോളം പൊലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമാധാനപരമായ പ്രതിഷേധം റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷഭരിതമാകുകയായിരുന്നു. നിരവധി കര്‍ഷകര്‍ക്ക് പ്രതിഷേധത്തില്‍ പരിക്കേറ്റിരുന്നു.എന്നാൽ അതിനടിയിൽ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു. പക്ഷേ ആക്രമണത്തില്‍ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ പൊലീസിന് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഡെല്‍ഹി പൊലീസ് കമിഷണര്‍ എസ് എന്‍ ശ്രീവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha