കോവിഡ് വ്യാപനത്തിൽ ലോകത്തിന് സാന്ത്വനമേകുന്ന ഏക രാജ്യം ഇന്ത്യ; ലോക രാജ്യങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയെ കൊണ്ട് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോദിയിലൂടെ ഇന്ത്യ വാഴ്ത്തപ്പെടുകയാണ്. കോവിഡ് വാക്സിൻ കണ്ടെത്തി ലോകം മുഴുവൻ എത്തിക്കാൻ പ്രയത്നിച്ച ഏക രാജ്യമെന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്. കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ശിവശങ്കറാണ് ഇതിനു മുൻകൈ എടുത്ത് പ്രവർത്തനങ്ങൾ നടത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ്- ഇസ്രയേലിന്റെ 14-ാം മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി.
കോവിഡ് വ്യാപനത്തിൽ പ്രതിരോധങ്ങൾക്കും ഇപ്പോൾ വാക്സിൻ കണ്ടെത്തുന്നതിനും ഇന്ത്യ മുന്നിൽ തന്നെയായിരുന്നു. കോവിഡ് വ്യാപനത്തിൽ ലോകരാജ്യങ്ങളാകെ പേടിച്ചിരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഉർണർന്ന് പ്രവർത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇതുവരെ 150 രാജ്യങ്ങൾക്കാണ് കോവിഡ് വാക്സിൻ എത്തിച്ചതെന്നും പറഞ്ഞു. അതുപോലെ തന്നെ കോവിഡ് ബാധിച്ചവരെ നിയന്ത്രിക്കാനും സമ്പൂർണ ലോക്കഡൗൺ സാധ്യമാക്കുവാനും കഴിഞ്ഞത് ഇന്ത്യയുടെ നേട്ടമാണ്. കൂടാതെ രാജ്യത്തെ എല്ലാ മരുന്ന് ഉല്പാദകരും സർക്കാർ നിർദ്ദേശത്തിൽ പ്രവർത്തിച്ചതുകൊണ്ടാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha