കേന്ദ്ര സർക്കാരിനെ കണക്കിന് പരിഹസിച്ച് ശിവസേന ;സാമ്നയിലെ മുഖ പ്രസംഗത്തിൽ പറഞ്ഞത് കേട്ട് ബി ജെ പി ഞെട്ടി ;പ്രധാനമന്ത്രിക്കും വിമർശനം

കർഷക സമരത്തെ പ്രധിരോധിക്കാൻ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത് .യുദ്ധസമാനമായ ഒരുക്കങ്ങളാണ് കർഷകരുടെ സമരത്തെ പ്രതിരോധിക്കാനായി ഡൽഹിപോലീസ് തയ്യാറാക്കുന്നത് .ഇതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട് .രാജ്യത്തെ അന്നം തരുന്ന കർഷകരെ തീവ്രവാദികളും മറ്റുമാക്കി മുദ്ര കുത്തുന്നതിനെതിരെ ആണ് ഇത്തരത്തിലുള്ള ഒരു വിമർശനം ഉയരുന്നത് .ഈ വിഷയത്തിൽ ഇപ്പോൾ ശിവസേനയും അഭിപ്രായം പറഞ്ഞിരിക്കുകയാണ് .റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന. അന്നത്തെ മാധ്യമ വാര്‍ത്തകളില്‍ നിന്ന് ലഭ്യമായ ദൃശ്യങ്ങളില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലെ ദേശീയ പതാകയെ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി. ദേശീയ പതാകയെ അപമാനിച്ചതു കണ്ട് രാജ്യം ഞെട്ടിപ്പോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ചാണ് മുഖപ്രസംഗം. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ശിവസേന വിമര്‍ശിച്ചു. ഇത്രയും സജ്ജീകരണങ്ങള്‍ ലഡാക്കില്‍ ഒരുക്കിയിരുന്നെങ്കില്‍ ചൈനീസ് സൈന്യം നമ്മുടെ ഭൂമിയില്‍ കടന്നുകയറില്ലായിരുന്നു. ഇന്ത്യയുടെ മണ്ണില്‍ ചൈനീസ് സൈന്യം കയറിയതാണ് ദേശീയ പതാകയ്ക്ക് അപമാനമെന്നും പ്രധാനമന്ത്രിയുടെ മന്‍കീബാത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ശിവസേന വ്യക്തമാക്കി.
കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നത് കര്‍ഷക പ്രതിഷേധത്തെ അപമാനിക്കാനായി ബിജെപി തയ്യാറാക്കിയ കുപ്രചരണമാണ്. ഒരുകൂട്ടം കര്‍ഷകര്‍ നിയമം ലംഘിച്ചുവെന്നത് സത്യമാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അതേസമയം കര്‍ഷക പ്രതിഷേധത്തെ ഒന്നാകെ രാജ്യവിരുദ്ധമാണെന്ന് പറയുന്നത് തെറ്റാണെന്നും മുഖപ്രസംഗത്തില്‍ ശിവസേന പറഞ്ഞു. കഴിഞ്ഞ 60 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് യഥാര്‍ഥത്തില്‍ ദേശീയ പതാകയെ അപമാനിക്കുന്നത്. ബിജെപിയുടെ സൈബര്‍ ആര്‍മിയെക്കാള്‍ രാജ്യസ്‌നേഹമുള്ളവരാണ് കര്‍ഷകര്‍. അതുകൊണ്ടാണ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ തങ്ങളുടെ ട്രാക്ടറില്‍ കര്‍ഷകര്‍ ദേശീയ പതാക സ്ഥാപിച്ചതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകരെ റോഡില്‍ മരിക്കാന്‍ അനുവദിക്കുന്നത് ദേശീയ പതാകയെ അപമാനിക്കലാണ്. ജീവന്‍ പണയംവെച്ച് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന നമ്മുടെ സൈനികരില്‍ പലരും ഇതേ കര്‍ഷകരുടെ മക്കളാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ദേശീയ പതാകയെ എങ്ങനെയാണ് കര്‍ഷകര്‍ക്ക് ബഹുമാനിക്കാതിരിക്കാന്‍ കഴിയുകയെന്നും ശിവസേന ചോദിച്ചു.
https://www.facebook.com/Malayalivartha























