നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മുറിച്ച യുവാവിനെതിരെ പരാതി കൊടുത്തത് എട്ടാം ക്ലാസുകാരൻ ...യുവാവിന് വൻ തുക പിഴ ചുമത്തി വനം വകുപ്പ്

നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മരം മുറിച്ച യുവാവിനെതിരെ എട്ടാംക്ലസ്സുകാരൻ നൽകിയ പരാതിയിൽ നടപടിയെടുത്ത് വനംവകുപ്പ്. മരം മുറിച്ചതിന് യുവാവിന് വനംവകുപ്പ് വൻ തുകയാണ് പിഴ ചുമത്തിയിട്ടുള്ളത് . ഹൈദരബാദിലെ സൈദാബാദ് മേഖലയിലാണ് സംഭവം. 62,000 രൂപയാണ് വനംവകുപ്പ് സന്തോഷ് റെഡ്‌ഡിയിൽ നിന്ന് ഈടാക്കിയത്.
42 വർഷം പ്രായമുള്ള വേപ്പ് മരമാണ് യുവാവ് മുറിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിന്നിരുന്ന മരം മുറിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ വിശദീകരണം. മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എട്ടാം ക്ലാസുകാരൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
രാവിലെ 4 മണിക്കാണ് കുട്ടി വനം വകുപ്പിലേക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്തു എത്തിയ ഉദ്യോഗസ്ഥർ മുറിച്ചു മാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങളും മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി
വനം വകുപ്പുകാരോട് തന്റെ പേര് വെളിപ്പെടുത്താൻ കുട്ടി വിസമ്മതിച്ചു, തെലങ്കാന സർക്കാർ സ്‌കൂൾ തലത്തിൽ നടപ്പിലാക്കിയ ഗ്രീൻ ബ്രിഗേഡ് എന്ന സംഘത്തിലെ അംഗമാണ് കുട്ടി.
മരം മുറിക്കാൻ അനുമതി വാങ്ങിയിരുന്നില്ലെന്ന് സ്ഥലത്ത് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് വൻ തുക പിഴ ചുമത്തിയത് . സന്തോഷ് റെഡ്‌ഡി മരം മരിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയിട്ടില്ലായിരുന്നു.. അനധികൃതമായി മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർഥിയെ ഉദ്യോഗസ്ഥർ അനുമോദിച്ചു
https://www.facebook.com/Malayalivartha
























