കോവിഡ് രോഗികളെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെ കേന്ദ്രം പരിശീലിപ്പിച്ചു കഴിഞ്ഞു; ആളുകളുടെ വിയർപ്പ്, മൂത്രം എന്നിവയുടെ ഗന്ധത്തിൽ നിന്നാണ് രോഗികളെ കണ്ടെത്തുന്നത്

കോവിഡ് രോഗികളെ ഗന്ധത്തിലൂടെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെയാണ് സൈന്യം പരിശീലിപ്പിച്ചത്. ആളുകളുടെ വിയർപ്പ്,മൂത്രം എന്നിവയുടെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്തുന്നത്. നായ്ക്കളെ ഇപ്പോൾ ഡൽഹിയിലെ ഒരു ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ചിപ്പിപ്പാറയ്, കോക്കര്‍ സ്പാനിയല്‍ എന്നീ ഇനങ്ങളിലെ നായ്ക്കളാണിത്. കഴിഞ്ഞ ദിവസം കോവിഡ് 19 രോഗികളെ കണ്ടെത്തുന്ന പ്രകടനം സൈന്യം നായ്ക്കളെ കൊണ്ട് നടത്തി. രോഗികളുടെ മൂത്രത്തില്‍ നിന്നും വിയര്‍പ്പ് സാമ്പിളുകളില്‍ നിന്നും പുറപ്പെടുന്ന ഗന്ധം പിടിച്ചെടുക്കുകയാണ് പരിശീലനം സിദ്ധിച്ച ഈ നായകള്‍ ചെയ്യുന്നത്.
കോവിഡ് കാലത്തിൽ യു.എ.ഇയിലും അമേരിക്ക, ജര്‍മ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നുണ്ട്.നായകളുടെ പരിശീലനത്തിനായി മീററ്റ് മിലിട്ടറി ഹോസ്പിറ്റല്‍, മീററ്റ് കന്റോണ്‍മെന്റ്, മീററ്റിലെ നേതാജി സുഭാഷ് ചന്ദ്രബോസ് സുഭാരതി മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് പോസിറ്റീവ്, സംശയകരമായ സാമ്ബിളുകള്‍ ലഭിക്കുകയുണ്ടായി.
പരിശീലനം ലഭിച്ച നായ്ക്കൾക്ക് ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും കോവിഡ് ബാധിതരെ കണ്ടെത്താൻ കഴിയും.ശാസ്ത്രീയ പരീക്ഷണങ്ങളും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയതിനു ശേഷമാണ് നായ്ക്കളെ കോവിഡ് രോഗികളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ക്ഷയം, മലേറിയ തുടങ്ങിയ രോഗികളെ കണ്ടെത്താൻ വിദേശങ്ങളിൽ നായ്ക്കളെ ഉപയോഗിച്ചിരുന്നു. രോഗികളുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന തകരാറും രോഗത്തെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും വിയര്‍പ്പ് ഗന്ധത്തിലൂടെ നായ്ക്കള്‍ക്ക് വിവേചിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha
























