സി ഡിറ്റിലെ നൂറിലധികം വരുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ട് പിന്നാലെ ഇതാ 1800 ലധികം വരുന്ന കേരളാ ബാങ്കിലെ താത്ക്കാലിക ജീവനക്കരെ കൂടി സ്ഥിരപ്പെടുത്താനുള്ള നടപടി

സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്നവരെല്ലാം പ്രതിപക്ഷ പാർട്ടികളുടെ ചട്ടുകങ്ങളാണ് ,അവരിൽ പലരും യഥാർത്ഥത്തിൽ റാങ്ക് ലിസ്റ്റിൽ പോലും ഉള്ളവരല്ല എന്നാണ് ഇപ്പോൾ സി പി എമ്മിന്റെ മുഖപത്രം ദേശാഭിമാനി ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് .അപ്പോൾ ആർക്കായിരുന്നാലും തോന്നും കിറ്റും പെൻഷനുമൊക്കെ നൽകുന്ന സർക്കാർ ഇങ്ങനെ ജനങ്ങളോട് പക്ഷപാതം കാണിക്കുമോ എന്ന് .
സി ഡിറ്റിലെ നൂറിലധികം വരുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ട് പിന്നാലെ ഇതാ 1800 ലധികം വരുന്ന കേരളാ ബാങ്കിലെ താത്ക്കാലിക ജീവനക്കരെ കൂടി സ്ഥിരപ്പെടുത്താനുള്ള നടപടിയുമായി വരുന്നു .
പ്രശ്നങ്ങൾ ഉന്നയിച്ചു ആരെങ്കിലും മുന്നോട്ട് എത്തിയാലോ അതിനെ പറ്റി ചോദ്യങ്ങൾ ചോദിച്ചാലോ കടക്ക് പുറതെന്നും ,ഇനിയൊന്നും ചോദിക്കേണ്ട എന്നുമൊക്കെ പറഞ്ഞതു മുഖ്യമന്ത്രി ക്ഷുഭിതനായിക്കളയും .താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കാരണം പി എസ് സി ഉദ്യോഗാർത്ഥികൾക്ക് നഷ്ടമൊന്നും ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് .
എന്നാൽ താത്ക്കാലിക ഉദ്യോഗസ്ഥരെ ചുമതലപെടുത്തുന്നതിനു പകരം എന്തുകൊണ്ട് ആ തസ്തികകളിലെ നിയമനത്തിനായുള്ള കാര്യത്തിലും പി എസ് സി ക്ക് പരീക്ഷ നടത്താനുള്ള അനുമതി കൊടുക്കുന്നില്ല എന്നതാണ് സാധാരണക്കാരുടെ ചോദ്യം .സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം ഖണ്ഡിച്ച് സമരക്കാരിലെ ഇടതുപക്ഷക്കാർ രംഗത്ത്.
ലാസ്റ്റ് ഗ്രേഡ് സെർവന്റസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികളായ ഇടുക്കി സ്വദേശി ബിജേഷ്, തിരുവനന്തപുരം സ്വദേശി ശോഭിത, കൊല്ലം സ്വദേശി രമ്യ എന്നിവരാണു രംഗത്തെത്തിയത്. തങ്ങൾ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല എന്നും ജോലിക്കു വേണ്ടിയാണു സമരം. സൈബർ ആക്രമണം മൂലമാണ് രാഷ്ട്രീയം തുറന്നുപറയേണ്ടി വന്നതെന്നും വ്യക്തമാക്കി.
നിരന്തര സൈബർ ആക്രമണം ജീവനു ഭീഷണിയാകുന്നതിനാൽ സൈബർ സെല്ലിൽ പരാതി നൽകിയതായി സമരത്തിനു നേതൃത്വം നൽകുന്ന ലയ രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























