വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെ...അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി...കൊലപാതകം ആത്മഹത്യയാക്കി തീർക്കാനുള്ള പദ്ധതി പൊളിച്ചത് പോലീസ്
ഭര്‍ത്താവിന്റെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ യുവതിക്ക് ദാരുണ മരണം. കാമുകിക്കൊപ്പം ഭാര്യ പൊക്കിയ നാണക്കേടില്‍ നിന്നും രക്ഷപെടാന്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. റാം ലാല്‍ എന്ന അധ്യാപകനാണ് സുമതിയെന്ന തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.
സ്കൂളിലെ സയന്‍സ് അധ്യാപികയായ ദാമിനിയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം യുവാവിന്റെ ഭാര്യ മനസിലാക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇരുവരും കാണാതായപ്പോള്‍ സുമതി ആശ്വസിച്ചു. എന്നാല്‍, ലോക്ക്ഡൗണ്‍ കഴിഞ്ഞ് സ്കൂളുകള്‍ വീണ്ടും തുറന്നതോടെ കമിതാക്കള്‍ പഴയതിനേക്കാള്‍ കൂടുതല്‍ അടുത്തു. ഏറെനാളായി ഇവര്‍ സ്കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര. ഇതോടെ, സംഗതി കൈവിട്ട് പോവുകയാണെന്ന് മനസിലാക്കിയ സുമതി ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടാന്‍ പദ്ധതിയിട്ടു.
ഇതിന്റെ ഭാഗമായി ഒരു ദിവസം തന്റെ വീട്ടിലേക്കു പോകുന്നു എന്ന ഭാവേന ഭാര്യ സുമതി വീട്ടില്‍ നിന്നുമിറങ്ങി. ഈ സമയം കൊണ്ട് റാം ലാല്‍ ദാമിനിയെ ക്ഷണിച്ചു വരുത്തി. വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ കണ്ടത് ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന കാമുകിയെയാണ്. ഒച്ചപ്പാട് ഉണ്ടായതോടെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കായി. ഇതിനിടയില്‍ യുവാവ് സുമതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടി തൂക്കുകയായിരുന്നു
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് മനസിലായി. റാം ലാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha